Posts

Showing posts from November, 2017

കുറിക്കണ്ണൻ കാട്ടുപുള്ള്

Image
രണ്ടു കുറിക്കണ്ണൻ കാട്ടുപുള്ളുകൾ ഉണ്ടിവിടെ. കരിയിലകൾക്കിടയിൽ തത്തി നടക്കുന്ന അവയെ അത്ര പെട്ടന്ന് കാണാൻ സാധിക്കയില്ല. ഒരിടത്തും അധികം നില്ക്കാതെ തത്തിക്കളിക്കുന്നതു കൊണ്ടങ്ങനെ കാണാം എന്ന് മാത്രം! കുറിക്കണ്ണന്‍ കാട്ടുപുള്ള്   ഉണങ്ങിയ ഇലകൾ കൊക്കു കൊണ്ട് ചികഞ്ഞു മാറ്റി മണ്ണിൽ നിന്നും ചെറുപ്രാണികളെയും പുഴുക്കളെയും കൊത്തിത്തിന്നുന്നതിൽ വ്യാപൃതരാണവർ. മിക്കവാറും സമയങ്ങളിൽ ഇണകളായാണ് കാണാറുള്ളത്. മുട്ടിയുരുമ്മിയല്ല ഇരിക്കാറുള്ളതെങ്കിലും അവർ പരസ്പരം എപ്പോഴും ഒരു വിളിപ്പാടകലെ (അതോ ഒരു തത്തിച്ചാട്ടമകലെയോ) കാണപ്പെടുന്നു.  ഇന്ത്യയിൽ അങ്ങിങ്ങോളം കാണപ്പെടുന്ന ഇവയ്ക്ക് അധികം വലുപ്പമില്ല. 20-22 സെ. മി ആണ് സാധാരണ വലുപ്പം. ഓറഞ്ചും നീലയും കലർന്ന ശരീരമുള്ള ഇവയിൽ ആൺകിളിയുടെ ചിറകിന്റെ നിറം കുറെ കൂടി കടും 'നീലയാണ്. പെൺകിളിയുടേത് ഒരു തരം നരച്ച നീല നിറവും! സ്വതവേ ഒരു തരം കിർ കിർ ശബ്ദമാണ് അവ പുറപ്പെടുവിക്കാറുള്ളതെങ്കിലും ഒന്നു രണ്ടു തവണ അവ മനോഹരമായി പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുറ്റത്ത് പൈപ്പിനരുകിൽ വെള്ളം നിറച്ചു വെച്ച ചട്ടിയിലെ വെള്ളം കുടിക്കാനും അവ മിക്കവാറും ഒരുമിച്ചാണ് വരാറുള്ളത്. ഒരാ

ഗോമുഖിലേയ്ക്ക് - 2

Image
പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല്  തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി. സ്വർണ്ണ മല  രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ളവർ എത്തി

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു

യാത്ര

Image
ഏറെ നാൾ പൂട്ടിയിട്ടയെൻ കിളിവാതിലിൻ മറയൊന്നു നീക്കിയെത്തിനോക്കി ഞാൻ; കണ്ടു മാറാലമൂടിയതിന്നിടയി- ലൂടെയൊരു വിശാലമായാ- മാനത്തിൻ നീലക്കീറങ്ങനെ; കേൾപ്പായെൻ കാതുകളിൽ പക്ഷിച്ചിലപ്പുകളായിരങ്ങൾ മങ്ങിയ കണ്ണുകൾ വെളിച്ച- ത്തിൻ പൊരുൾ തേടിയുഴറവേ അറിഞ്ഞു ഞാനെൻ ജാലകപ്പുറ- ത്തുണ്ടൊരു മായാലോകമെന്നും... അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു- മൊരു സംവത്സരം കൊഴിഞ്ഞു പോയ് മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല; ഇന്നിതു കേൾക്കുമ്പോഴാനന്ദ ലഹരിയിൽ ഞാനലിവൂ ... കൺ തുറന്നപ്പോൾ കാണായെൻ  ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും  ഹരിതാഭയങ്ങനെ കൺകുളുർക്കെ... ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...  

കേരള ഭൂമി

Image
കേരള ഭൂമി , എന്‍ പ്രിയ ജന്മഭൂമി... നീയൊരു പച്ചപ്പട്ടുടുത്ത രാജകുമാരി നിന്‍ ചിത്രമെന്‍ മനസ്സില്‍ വിരിഞ്ഞനേരം കടലുകള്‍ താണ്ടി , കുന്നുകള്‍ കയറി , മനസ്സൊരു വണ്ടായ് പറന്നുയര്‍ന്നു മലയാളമാം മധു നുകരാനെത്തി.. മാമലകള്‍ കാവല്‍ നില്‍ക്കും കൈരളി , യിതൊരു പൊന്‍പുഴകള്‍   നിറഞ്ഞൊഴുകും  സുന്ദരഭൂമി നിന്‍മടിയിലൊളിച്ചു നില്‍പ്പൂ ആമ്പല്‍പ്പൂഞ്ചോല, വെണ്‍തിരയിളകും അറബിക്കടലലകളുമെങ്ങും  ചിരിച്ചുനില്‍ക്കും  പൂക്കള്‍ നിറഞ്ഞപുല്‍മേടും  കുളിര്‍ മഞ്ഞല ചൂടിയ പുഞ്ചപ്പാടവുമീ നാട്ടില്‍ കേരമരത്തിന്‍ തലയോളം വളര്‍ന്നു നില്‍ക്കും സ്നേഹം, കേളികൊട്ടിന്‍ താളലയങ്ങളുയരും പൂരപ്പറമ്പിലുടനീളം... മനുഷ്യരെല്ലാം ഒന്നായ്‌  വാഴും   സുകൃതമേറും ഭൂമി മതങ്ങളല്ലാ മാനവനന്മയാണുത്തമമെന്നോതും ഭൂമി... ജീവിതമൊരുപിടി കനവിന്‍ ചൂടാല്‍ പടുത്തുയര്‍ത്തും ജനങ്ങള്‍ തന്‍ സ്വര്‍ഗ്ഗഭൂമി , ഇതെന്‍  കൈരളിയാം  അമ്മ തന്‍ഭൂമി....  എന്‍ജന്മഭൂമി പ്രിയ കേരള ഭൂമി.... കഥകളിമേളവുമോട്ടന്തുള്ളലു,മൊപ്പം ദഫുമുട്ടിന്‍ താളവും, വള്ളംകളിപ്പാട്ടിനൊപ്പം പള്ളിമണിക്കിലുക്കവും കേള്‍ക്ക