Posts

Showing posts with the label ഓർമ്മ

അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ  മഴക്കാലത്ത് സ്കൂളിൽ പോവുക വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. സ്കൂൾ ബസ് കേറാൻ റോഡ് വരെ കുറെ ദൂരം നടക്കണം. ഇല്ലത്ത് പ്രധാന വഴി പടികളും മറ്റുമായതിനാൽ അതിലൂടെ വാഹനങ്ങൾക്ക് വരാൻ പറ്റില്ല. പക്ഷേ തെക്കുഭാഗത്ത്, പത്തായപ്പുരയുടെ അരികിലൂടെ കഷ്ടിച്ച് ഒരു കാറിന് പോവാനുള്ള വഴിയുണ്ട്. അവിടെ ഒരു ഗേറ്റ് വെച്ചിട്ടുണ്ട്. അതിലൂടെയാണ് വല്ലപ്പോഴും ഇല്ലത്തേക്ക് വരാറുള്ള കാറുകൾ അച്ഛന്റെ ബുള്ളറ്റ് തുടങ്ങിയവയുടെ പോക്കും വരവുമൊക്കെ. പടിഞ്ഞാട്ടിറങ്ങി പറമ്പിന്റെ ഒരുഭാഗം ചുറ്റിവളഞ്ഞു പൊവേണ്ട എന്നതുകൊണ്ട് അമ്മിണികുട്ടിയും ഏടത്തിമാരും സ്കൂളിലേയ്ക്ക് പോക്കും വരവുമൊക്കെ അതിലൂടെയാണ്.    മഴക്കലമായാൽ മുറ്റം മുഴുവനും വെള്ളം നിറയും. മഴ പെയ്തൊഴിഞ്ഞാലും വെള്ളമങ്ങനെ ഒരു കുഞ്ഞു തടാകം പോലെ മുറ്റത്ത് പലയിടങ്ങളിൽ കെട്ടിക്കിടക്കും.  ഇടയ്ക്ക്  അതിൽ മത്സ്യക്കുഞ്ഞുങ്ങളേയും മറ്റും കാണാം. വഴി മുഴുവൻ ഉറവ് വെള്ളവുമാവും. പല ചാലുകളായി ഉറവ് വെള്ളം ഒലിച്ചു വന്ന് ഏതെങ്കിലും ഒരു കുട്ടിത്തടാകത്തിൽ ചെന്നു ചേരും. പിന്നെ അത് നിറഞ്ഞു കവിഞ്ഞ് വലിയൊരു ചാലായി ഒഴുകി കുളത്തിൽ ചെന്നു വീഴും - അല്ലെങ്കിൽ തൊടിയ

അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം 15  - മഴക്കാല വികൃതികൾ    മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ  ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം.    സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം  ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന്നു. പുറത്തുള്ള കളിയോളം രസം വേറെ ഒ

അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം

Image
അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം  സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു.  എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴ

അമ്മിണിക്കുട്ടിയുടെ ലോകം 10 - ഊണും ഉറക്കവും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 10 - ഊണും ഉറക്കവും ഭാഗം 9 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   പകൽ സമയത്തെ കളികളും വൈകുന്നേരം കുളത്തിലെ നീന്തലും ഒക്കെയായി രാത്രി ആയപ്പോഴേയ്ക്കും അമ്മിണിക്കുട്ടി ആകെ തളർന്നിരുന്നു. അതു കൊണ്ടു തന്നെ സ്ലേറ്റിലെ കുത്തിവര അവൾക്ക് വേഗം മടുത്തു.  എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിഴക്കിണിയിൽ നിന്നും മുത്തശ്ശിയുടെ വർത്തമാനം കേട്ടു. ഇത്തിരുവമ്മയോടാണോ അമ്മയോടാണോ സംസാരം എന്നവൾക്ക് മനസ്സിലായില്ല. മൂത്തശ്ശിക്ക് രാത്രി എന്തെങ്കിലും സഹായം വേണ്ടി വന്നാൽ സഹായിക്കാനാണ് പാറുവമ്മയുടെ അമ്മ ഇത്തിരുവമ്മ ഹാജരായിട്ടുള്ളത്. മുൻപൊക്കെ പകലും മുഴുവൻ സമയവും അവർ ഉണ്ടാവുമായിരുന്നു. പാറുവമ്മ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവർ പകൽ വല്ലപ്പോഴുമേ വരാറുള്ളൂ. സന്ധ്യയാവുന്നതോടെ വന്ന് രാവിലെ മടങ്ങുകയാണ് ഇപ്പോൾ പതിവ്.  ഇത്തിരുവമ്മയുടെ നീണ്ട ചെവി പിടിച്ചു വിരലുകളക്കിടയിൽ ഇട്ടു തിരിച്ചു നോക്കാൻ അമ്മിണിക്കുട്ടിയ്ക്ക് നല്ല ഇഷ്ടമാണ്. ചിലപ്പോൾ ചെവിയിലെ നീണ്ട ഓട്ടയിൽ വിരൽ കടത്തി വിരലുകൾ കൊണ്ട് പൂജ്യം ഉണ്ടാക്കി നോക്കും. ആദ്യമൊക്കെ അവൾ കരുതിയത് വയസ്സായാൽ തന്നെത്താനെ പല്ലൊക്കെ പോയി, ചെവിയൊക്കെ തൂങ്ങും എന്ന

അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും ഭാഗം #8 വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക     'അമ്മിണിക്കുട്ടീ, ഇങ്ങ്ട് വരൂ, എണ്ണ തേക്കണ്ടേ?' വല്യേടത്തിയുടെ വിളി കേട്ടതും അമ്മിണിക്കുട്ടി വടക്ക്വോറത്തയ്ക്ക് ചെല്ലുന്നതിന് പകരം ചെരുപ്പെടുക്കാനെന്നെ വ്യാജേന പൂമുഖത്തേയ്ക്ക് ഓടി. കുളിയ്ക്കാൻ പോകുന്നതിനു മുൻപുള്ള ഈ എണ്ണതേപ്പ് അവൾക്ക് ഒട്ടും ഇഷ്ടമില്ല. കുറച്ചു കാലം മുൻപ് വരെ ദേഹം മുഴുവനും എണ്ണ തേപ്പിച്ചിരുന്നു. ഭാഗ്യത്തിന് ഇപ്പോൾ മിക്ക ദിവസവും നെറുകയിൽ കുറച്ചു തുള്ളി എണ്ണയേ തേപ്പിക്കുവെങ്കിലും അവൾക്ക് അതിഷ്ടമേയല്ല... ചൊവ്വയും വെള്ളിയുമാണ് തലയിൽ വിസ്തരിച്ച് എണ്ണ തേപ്പിക്കലും ചെമ്പരത്തിയില കൊണ്ടുള്ള താളിയരച്ച് തലയിൽ തേച്ച് കഴുകി കളയലും ഒക്കെ - അതൊരു വലിയ മെനക്കേടാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ നിന്നാൽ മതിയെന്നാവും - എന്തൊരു മുഷിപ്പാണെന്നോ വെറുതെ അങ്ങനെ നില്ക്കാൻ! അത് മാത്രമല്ല, തലയിൽ പേനുണ്ട്, ഈരുണ്ട് എന്നൊക്കെ പറഞ്ഞു മുടിയിൽ  പിടിച്ചു വലിച്ച് ആകെപ്പാടെ ഒരു ബഹളമാവും.  അതൊക്കെ കഴിഞ്ഞ് കുളത്തിലെത്തി തലയിൽ താളി തേയ്ക്കാനും അത് കഴുകിക്കളയാനും ഉള്ള ബുദ്ധിമുട്ട് വേറെയും. കുനിഞ്ഞു ന

അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #5  കുളക്കരയിലെ കാഴ്ചകൾ  ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. അറയിൽ നിന്നും ഒരു പായയുമെടുത്ത്, കയ്യിൽ ഒന്നുരണ്ടു വാരികകളുമായി പാറുവമ്മ വടക്ക്വോർത്ത് ഹാജരായി. പായ തിണ്ണയിൽ വിരിച്ച്, കാലു നീട്ടിയിരുന്ന് രാവിലെ അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു മുടിപ്പിന്നു കെട്ടിയതഴിച്ച്, മുടി പതുക്കെ വേറെടുത്ത് ജടയൊക്കെ കളഞ്ഞ ശേഷം അറയുടെ മേല്പടിയിൽ സൂക്ഷിച്ചു വെക്കാറുള്ള ചീർപ്പെടുത്ത് ഭംഗിയായി ചീകി ഒതുക്കിക്കെട്ടുന്നത് വരെ അമ്മിണിക്കുട്ടി ക്ഷമയോടെ കാത്തിരുന്നു. 'പാറോമ്മേ, പാറോമ്മ എന്തിനാ അമ്മേ കുഞ്ചാത്തലേന്ന് വിളിക്ക്യണത്?' 'അത്പ്പോ ന്താ പറയ്യാ ൻറെ കുട്ട്യേ... അതങ്ങനെയാണ്. അതെന്നെ!' 'അപ്പോ അച്ഛൻപെങ്ങളെ എന്തിനാ മാളാത്തലേന്ന്  വിളിക്ക്യണെ? എന്താ  അച്ഛൻപെങ്ങൾ കുഞ്ചാത്തല് ആവാത്തെ?' 'അതോ, അവരൊക്കെ ഇവ്ട്ന്ന് പോയോരല്ലേ?. അപ്പൊ അവരെ അങ്ങനെയാ വിളക്ക്യാ. അമ്മിണിക്കുട്ടീടെ അമ്മ ഇങ്ങട്‌ വന്നതല്ലേ - അതാ കുഞ്ചാത്തല്ന്ന് വിളിക്ക്യണെ.' പോയോരും വന്നോരും...അതെന്താണെന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ

അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം

Image
മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അമ്മിണിക്കുട്ടിയുടെ ലോകം # 4   ഉച്ചയൂണിന്റെ നേരം പടി ചാടിക്കടന്ന് - ഏടത്തിമാരുടെ പോലെ അത്ര എളുപ്പം പടിചാടിക്കടക്കാൻ അമ്മിണിക്കുട്ടിക്ക് പറ്റില്ല; ഓരോരോ പടികൾ ചവിട്ടി കയറി ഏറ്റവും മുകളിലത്തെ പടിയിൽ നിന്ന് ഒരു ചാട്ടം, അതാണവളുടെ പതിവ് - നെല്ലിച്ചോട്ടിലെത്തിയപ്പോഴേയ്ക്കും നന്ദിനി കുറെ മുന്നിലെത്തിയിരിക്കുന്നു. ഇല്ലത്തെ പടി കടന്നാൽ അവൾക്ക് പേടിയില്ലെന്ന് അവർക്കറിയാം. തൊഴുത്തിൽ നിന്നും പശു 'മ്പേ.....' ന്ന് നീട്ടിയമറി. അതിന് കാടിവെള്ളം കുടിക്കാൻ സമയമായിട്ട്ണ്ടാവും ന്നാ തോന്നണേ.. മിക്കപ്പോഴും പാറുവമ്മ ഉച്ചയ്ക്ക് അതിനെ കാടിവെള്ളം കുടിപ്പിച്ചേ തൊഴുത്തിൽ കൊണ്ടു വന്നു കെട്ടാറുള്ളൂ.  ഇന്ന് അമ്മയുടെ പണികളൊക്കെ വൈകിയോണ്ട് അതിൻ്റെ വെള്ളം കുടിയും വൈകീന്ന് തോന്നുണു. അതാണ് ഈ കരച്ചിൽ.  വെള്ളം കിട്ടണ വരെ അതിങ്ങനെ ഇടയ്ക്കിടെ  'മ്പേ.....' ന്ന് കരഞ്ഞുകൊണ്ടിരിക്കും.  അധികം വൈകാതെ പാറുവമ്മയോ നന്ദിനിയോ മറ്റോ കഞ്ഞിവെള്ളം കൊണ്ടു വരും. അത് വരെ ഇവിടെത്തന്നെ ചുറ്റിപറ്റി നിന്നാലോ... ? തൊഴുത്തിന്റെ ഭാഗത്തയ്ക്ക് തിരിയണോ എന്ന് ചിന്തിച്ചപ്പോഴേയ്ക്കും

അമ്മിണിക്കുട്ടിയുടെ ലോകം #3 - വല്യമ്മയോടൊപ്പം ഇത്തിരി നേരം

Image
ഭാഗം ഒന്ന് വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക ഭാഗം രണ്ട് ഇവിടെയുണ്ട്   # 3  വല്യമ്മയോടൊപ്പം ഇത്തിരി നേരം  വീടിൻ്റെ ഗേറ്റ് കടന്നതും അമ്മിണിക്കുട്ടി ഓടാൻ തുടങ്ങി. 'കുട്ടി ഓടീട്ട് കൊട്ടിപ്പെടഞ്ഞു വീഴാൻ നിക്കണ്ട. പതുക്കെ നടന്നോള്വൊണ്ടൂ...' ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അവൾ ഇറയത്തേയ്ക്ക് ഓടിക്കയറി. അമ്മിണിക്കുട്ടി ഇറയത്ത് കയറിയതും ലക്ഷ്മിയമ്മ തൻ്റെ പണികൾ പൂർത്തിയാക്കാൻ ധൃതിപ്പെട്ട് നടന്നു... അവിടെ പ്രധാന വാതിൽകൂടാതെ ഇറയത്ത് നിന്നും രണ്ടു ഭാഗത്തേക്കും  ഓരോ വാതിലുണ്ട്. ഒന്ന് സ്വീകരണ മുറിയിലേക്കും മറ്റേത് വേറൊരു മുറിയിലേയ്ക്കുമാണ്. ഇറയത്തെ ചുമരിൽ കുറെ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. അതിൽ വല്യച്ഛന്റെ ചിത്രം അമ്മിണിക്കുട്ടിയ്ക്ക് കണ്ടാലറിയാം. എന്നാൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ അച്ഛന്റെ ചിത്രം അവളെ എപ്പോഴും അമ്പരപ്പിക്കും. അച്ഛൻ നല്ല സുന്ദരനാണ് എന്നവൾക്കറിയാം. നല്ല കട്ടിയുള്ള കറുത്ത മുടിയും ഭംഗിയുള്ള മീശയുമൊക്കെയായി അച്ഛനെ കാണാൻ എന്ത് ചന്തമാണെന്നോ! പിന്നെന്തിനാ ഊശാൻ താടിയും ഇടയ്ക്കൊക്കെ വെളുത്ത നിറത്തിലുള്ള മുടിയുള്ള ഈ ചിത്രം അവിടെ തൂക്