Posts

പുനര്‍ജ്ജനി

Image
നിങ്ങളില്‍ നിന്നെല്ലാം ദൂരെയായ് ഇന്നൊ- രല്പനേരം ഞാനൊന്നു മാറിയിരിക്കട്ടെ കണ്ണു തുറന്നാല്‍ കണ്മുന്നില്‍ കാണുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കട്ടെ; കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏങ്ങലടികള്‍ കേട്ടില്ലെന്നും നടിക്കട്ടെയൊരു മാത്ര നേരം... ചുറ്റിനും പരക്കുന്ന ദുര്‍ഗന്ധത്തിന്‍ കുത്തലിന്നു- നേരെയൊരു നിമിഷം മൂക്കു പൊത്തട്ടെ! ആള്‍ക്കൂട്ടത്തില്‍ നിന്നുമറിയാത്തപോലെന്‍ നേരെ നീളുന്ന സ്പര്‍ശനമറിയാതെ പോട്ടെ നാക്കിന്‍ തുമ്പത്ത് വിടരുന്ന വാക്കുകള്‍ കയ്പ്പോടെയെങ്കിലും കുടിച്ചിറക്കട്ടെ... എന്നിട്ടുവേണം എനിക്കെന്നിലെ ശക്തിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ - എന്നേയ്ക്കുമായ്... അപ്പോഴെന്‍ കണ്ണില്‍ നിന്നു വമിക്കുമഗ്നിജ്വാല നിന്നെ ദഹിപ്പിച്ചേക്കാമൊരു നിമിഷാര്‍ദ്ധത്തില്‍ ; എന്നട്ടഹാസത്തില്‍ വിറച്ചു പോം നിന്നേങ്ങലടികള്‍ കേള്‍ക്കാതെ പോകുമീ ലോകമെല്ലാമെന്നോര്‍ക്കുക, പനിനീരില്‍ കുളിച്ചാലും ദുര്‍ഗന്ധം വമിക്കുന്ന നിന്‍ ദേഹവും മനസ്സുമൊരു കൊടുങ്കാറ്റായ് പിഴുതെറിയും, നിന്‍ ദുഷിച്ച കരങ്ങള്‍ കൊയ്തെറിയുവാന്‍  ഞാന്‍ ഇരുതല മൂര്‍ച്ചയേറുന്നൊരു ഖഡ്ഗമായ് മാറും... എന്‍ നാക്കില്‍ നി

മരണമെത്തുമ്പോള്‍

Image
പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ? മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍ എന്തിനെന്നെ വിട്ടകന്നു പോയ്‌ നീ? രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു; വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു.... ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും, നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ- യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍ മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ... എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ; ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും.... ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും, സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും, ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട; നിന്‍

ഇനിയൊന്നുറങ്ങണം...

Image
ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍..... പൊട്ടിവിടരും പുലരിയുടെ നിശ്ശബ്ദത കവരും ഘടികാര- ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക് ഉണരേണ്ടൊരു പുലരിയിലും... രാവും പകലുമില്ലാതെയോടി- ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും നിത്യമാമുറക്കത്തിലേക്കൊന്നു വഴുതി വീണീടുന്ന നേരം, വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍ വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ... വ്യാകുല ചിന്തകളേതുമില്ലാതെ, വ്യസനം പകരും സ്വപ്നങ്ങളില്ലാതെ, ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍......... എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ നിന്‍ കിളിക്കൊഞ്ചലാല്‍; വേണ്ട പ്രിയനേ, നീയിനിയെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ... ഇനി ഞാനൊന്നുറങ്ങീടട്ടെ നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി സീമന്തരേഖയില്‍ മായാതുറങ്ങുന്ന സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ... ഇനിയും ഉണരാതിരിക്കാന്‍ ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!! ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്  

ഓര്‍മ്മകള്‍

Image
ദു:ഖത്തിന്‍ കരിമുകിലുകള്‍ പേമാരിയായ് പെയ്തിറങ്ങി; നേരത്തോടുനേരമിരമ്പിയലറി, പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല... കൊള്ളിയാന്‍ മിന്നിയതാ- കാശത്തോപ്പിലല്ലീ മനസ്സില്‍ ; ഇടിയല്ലത് നിങ്ങള്‍ കേട്ടതീ നെഞ്ചിന്‍ വിങ്ങലുകളത്രേ! കാലമെത്ര കഴിഞ്ഞാലും  മാരിയെത്ര പൊഴിഞ്ഞാലും അണയാത്ത ജ്വാലയായ് കാറ്റിലുലയാതെ നില്‍ക്കും ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന, വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത, കാരിരുമ്പ് പോലുള്ളോര്‍മകളെ... നേര്‍ത്തുപോകുമെന്‍ ശ്വാസ- ഗതികളൊരുന്നാളെങ്കിലും പേര്‍ത്തു പോകില്ലയുള്ളില്‍ നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ .... ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്