Posts

Showing posts from May, 2020

അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #5  കുളക്കരയിലെ കാഴ്ചകൾ  ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. അറയിൽ നിന്നും ഒരു പായയുമെടുത്ത്, കയ്യിൽ ഒന്നുരണ്ടു വാരികകളുമായി പാറുവമ്മ വടക്ക്വോർത്ത് ഹാജരായി. പായ തിണ്ണയിൽ വിരിച്ച്, കാലു നീട്ടിയിരുന്ന് രാവിലെ അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു മുടിപ്പിന്നു കെട്ടിയതഴിച്ച്, മുടി പതുക്കെ വേറെടുത്ത് ജടയൊക്കെ കളഞ്ഞ ശേഷം അറയുടെ മേല്പടിയിൽ സൂക്ഷിച്ചു വെക്കാറുള്ള ചീർപ്പെടുത്ത് ഭംഗിയായി ചീകി ഒതുക്കിക്കെട്ടുന്നത് വരെ അമ്മിണിക്കുട്ടി ക്ഷമയോടെ കാത്തിരുന്നു. 'പാറോമ്മേ, പാറോമ്മ എന്തിനാ അമ്മേ കുഞ്ചാത്തലേന്ന് വിളിക്ക്യണത്?' 'അത്പ്പോ ന്താ പറയ്യാ ൻറെ കുട്ട്യേ... അതങ്ങനെയാണ്. അതെന്നെ!' 'അപ്പോ അച്ഛൻപെങ്ങളെ എന്തിനാ മാളാത്തലേന്ന്  വിളിക്ക്യണെ? എന്താ  അച്ഛൻപെങ്ങൾ കുഞ്ചാത്തല് ആവാത്തെ?' 'അതോ, അവരൊക്കെ ഇവ്ട്ന്ന് പോയോരല്ലേ?. അപ്പൊ അവരെ അങ്ങനെയാ വിളക്ക്യാ. അമ്മിണിക്കുട്ടീടെ അമ്മ ഇങ്ങട്‌ വന്നതല്ലേ - അതാ കുഞ്ചാത്തല്ന്ന് വിളിക്ക്യണെ.' പോയോരും വന്നോരും...അതെന്താണെന്ന് അമ്മിണിക്കുട്ടിയ്ക്ക് മനസ

അമ്മിണിക്കുട്ടിയുടെ ലോകം # 4 ഉച്ചയൂണിന്റെ നേരം

Image
മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അമ്മിണിക്കുട്ടിയുടെ ലോകം # 4   ഉച്ചയൂണിന്റെ നേരം പടി ചാടിക്കടന്ന് - ഏടത്തിമാരുടെ പോലെ അത്ര എളുപ്പം പടിചാടിക്കടക്കാൻ അമ്മിണിക്കുട്ടിക്ക് പറ്റില്ല; ഓരോരോ പടികൾ ചവിട്ടി കയറി ഏറ്റവും മുകളിലത്തെ പടിയിൽ നിന്ന് ഒരു ചാട്ടം, അതാണവളുടെ പതിവ് - നെല്ലിച്ചോട്ടിലെത്തിയപ്പോഴേയ്ക്കും നന്ദിനി കുറെ മുന്നിലെത്തിയിരിക്കുന്നു. ഇല്ലത്തെ പടി കടന്നാൽ അവൾക്ക് പേടിയില്ലെന്ന് അവർക്കറിയാം. തൊഴുത്തിൽ നിന്നും പശു 'മ്പേ.....' ന്ന് നീട്ടിയമറി. അതിന് കാടിവെള്ളം കുടിക്കാൻ സമയമായിട്ട്ണ്ടാവും ന്നാ തോന്നണേ.. മിക്കപ്പോഴും പാറുവമ്മ ഉച്ചയ്ക്ക് അതിനെ കാടിവെള്ളം കുടിപ്പിച്ചേ തൊഴുത്തിൽ കൊണ്ടു വന്നു കെട്ടാറുള്ളൂ.  ഇന്ന് അമ്മയുടെ പണികളൊക്കെ വൈകിയോണ്ട് അതിൻ്റെ വെള്ളം കുടിയും വൈകീന്ന് തോന്നുണു. അതാണ് ഈ കരച്ചിൽ.  വെള്ളം കിട്ടണ വരെ അതിങ്ങനെ ഇടയ്ക്കിടെ  'മ്പേ.....' ന്ന് കരഞ്ഞുകൊണ്ടിരിക്കും.  അധികം വൈകാതെ പാറുവമ്മയോ നന്ദിനിയോ മറ്റോ കഞ്ഞിവെള്ളം കൊണ്ടു വരും. അത് വരെ ഇവിടെത്തന്നെ ചുറ്റിപറ്റി നിന്നാലോ... ? തൊഴുത്തിന്റെ ഭാഗത്തയ്ക്ക് തിരിയണോ എന്ന് ചിന്തിച്ചപ്പോഴേയ്ക്കും