Posts

Showing posts from 2020

അകലങ്ങൾ

Image
എത്ര കൈ നീട്ടിയാലും  തൊടാനാവാത്ത  ചില അകലങ്ങളുണ്ട് ഹൃദയമുരുകിയുരുകിയെത്ര  വിളിച്ചുവെന്നാലും കേൾക്കാത്ത ചെവികളും.. നോവിൽപ്പതിഞ്ഞു നീറുമ്പോൾ നീട്ടിയ കരം പിടിച്ചു കയറിപ്പോയിട്ടൊരുമാത്ര- പോലുമൊന്നു തിരിഞ്ഞു നോക്കാത്ത കണ്ണുകളുമേറെ... എങ്ങലടിച്ചു കരയുവാൻ  ചുമലുകൾ താങ്ങായ് നല്കി- യൊടുവിലതിൽ ചവുട്ടി- ക്കുതിച്ചുപാഞ്ഞു പോയ് ചിലർ മണ്ണിൽ വീണമരും ധൂളിയെ നോക്കിയൊന്നു നെടുവീർപ്പിട്ടു,  ഉളളിൽ നുരഞ്ഞു പൊന്തുന്ന നോവിൻ തിരകളെയേറെ പണിപ്പെട്ടുള്ളിൽ തടഞ്ഞു നിർത്തിയെങ്കിലുമൊരു തിര കണ്ണിൽ നിന്നൂർന്നു വീണു, കണ്ണീരെന്ന പേരിലെൻ അകവും പുറവുമൊരു മാത്ര നീറിപ്പുകച്ചങ്ങു വറ്റിയുണങ്ങി പിന്നെയും പൊഴിയാൻ തുടങ്ങും നീർമുത്തിനെ പിടിച്ചു കെട്ടി ഞാനെൻ മന്ദഹാസത്താലെ... പുലരി തൻ പ്രഭയിൽ മിന്നിത്തി- ളങ്ങി വജ്രം പോലെൻ കണ്ണിലതു കണ്ടു ലോകരോതിയെന്തു തിളക്കമഹോ ആ കൺകളിൽ!

അമ്മിണിക്കുട്ടിയുടെ ലോകം #13 സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്

Image
അമ്മിണിക്കുട്ടിയുടെ ലോകം #13 - സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്   കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് സ്കൂളിൽ പോകേണ്ട ദിവസം വന്നെത്തി. അച്ഛന്റെയുമമ്മയുടെയും ഒപ്പം ബൈക്കിൽ നഴ്സറിയുടെ മുന്നിൽ ചെന്നിറങ്ങി. ആദ്യമായല്ല അവൾ അവിടെ പോകുന്നത് എന്നത് കൊണ്ട് പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ പരിഭ്രമമൊന്നും ഒട്ടും തോന്നിയില്ല.  സ്കൂളിലെ പ്രധാന ഗേറ്റ് കടന്ന് കുറച്ചു ദൂരം നേരെ പോയി നഴ്സറിയുടെ ഭാഗത്തേക്കുള്ള ഗെയ്റ്റ് കൂടി കടന്നാൽ ആദ്യം കാണുക കളിക്കാനുള്ള സ്ഥലമാണ്. അവിടെ ചെറിയ ചില ഊഞ്ഞാലുകൾ, ഉരുസിക്കളിക്കാനുള്ള സ്ഥലം, സീസോ തുടങ്ങി പലതും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ തന്നെ അമ്മിണിക്കുട്ടിയ്ക്ക് ഉത്സാഹമായി. കുഞ്ഞേടത്തി അതിനെക്കുറിച്ചൊക്കെ പറയുന്നത് കൊതിയോടെ കേട്ടിട്ടുള്ള അവൾക്ക് അതിലൊക്കെ കളിക്കാൻ ധൃതിയായി.       പക്ഷേ സ്കൂളിൽ എത്തിയാൽ തോന്നിയപോലെ ഓടി നടക്കാനൊന്നും പാടില്ല. സിസ്റ്റർമാർ പറയുന്നത് കേട്ട് നല്ല കുട്ടിയായി ഇരിക്കണം, ചോദ്യങ്ങൾക്ക് നാണിക്കാതെ മിടുക്കിയായി ഉത്തരം പറയണം എന്നൊക്കെ അവളോട് ആദ്യമേ തന്നെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. അത് ഓർമ്മ വന്നതോടെ അവൾ അതിലൊക്കെ കേറാനുള്ള ആഗ്രഹത്തെ എങ്ങനെയൊക്കെയോ

അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ  സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്. എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം.  വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്ക

അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച

Image
അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച  അദ്ധ്യായം #10 ഇവിടെയുണ്ട്   ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല.  ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ  വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി.  എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നി

അമ്മിണിക്കുട്ടിയുടെ ലോകം 10 - ഊണും ഉറക്കവും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 10 - ഊണും ഉറക്കവും ഭാഗം 9 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   പകൽ സമയത്തെ കളികളും വൈകുന്നേരം കുളത്തിലെ നീന്തലും ഒക്കെയായി രാത്രി ആയപ്പോഴേയ്ക്കും അമ്മിണിക്കുട്ടി ആകെ തളർന്നിരുന്നു. അതു കൊണ്ടു തന്നെ സ്ലേറ്റിലെ കുത്തിവര അവൾക്ക് വേഗം മടുത്തു.  എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ കിഴക്കിണിയിൽ നിന്നും മുത്തശ്ശിയുടെ വർത്തമാനം കേട്ടു. ഇത്തിരുവമ്മയോടാണോ അമ്മയോടാണോ സംസാരം എന്നവൾക്ക് മനസ്സിലായില്ല. മൂത്തശ്ശിക്ക് രാത്രി എന്തെങ്കിലും സഹായം വേണ്ടി വന്നാൽ സഹായിക്കാനാണ് പാറുവമ്മയുടെ അമ്മ ഇത്തിരുവമ്മ ഹാജരായിട്ടുള്ളത്. മുൻപൊക്കെ പകലും മുഴുവൻ സമയവും അവർ ഉണ്ടാവുമായിരുന്നു. പാറുവമ്മ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവർ പകൽ വല്ലപ്പോഴുമേ വരാറുള്ളൂ. സന്ധ്യയാവുന്നതോടെ വന്ന് രാവിലെ മടങ്ങുകയാണ് ഇപ്പോൾ പതിവ്.  ഇത്തിരുവമ്മയുടെ നീണ്ട ചെവി പിടിച്ചു വിരലുകളക്കിടയിൽ ഇട്ടു തിരിച്ചു നോക്കാൻ അമ്മിണിക്കുട്ടിയ്ക്ക് നല്ല ഇഷ്ടമാണ്. ചിലപ്പോൾ ചെവിയിലെ നീണ്ട ഓട്ടയിൽ വിരൽ കടത്തി വിരലുകൾ കൊണ്ട് പൂജ്യം ഉണ്ടാക്കി നോക്കും. ആദ്യമൊക്കെ അവൾ കരുതിയത് വയസ്സായാൽ തന്നെത്താനെ പല്ലൊക്കെ പോയി, ചെവിയൊക്കെ തൂങ്ങും എന്ന

അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും ഭാഗം #8 വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക     'അമ്മിണിക്കുട്ടീ, ഇങ്ങ്ട് വരൂ, എണ്ണ തേക്കണ്ടേ?' വല്യേടത്തിയുടെ വിളി കേട്ടതും അമ്മിണിക്കുട്ടി വടക്ക്വോറത്തയ്ക്ക് ചെല്ലുന്നതിന് പകരം ചെരുപ്പെടുക്കാനെന്നെ വ്യാജേന പൂമുഖത്തേയ്ക്ക് ഓടി. കുളിയ്ക്കാൻ പോകുന്നതിനു മുൻപുള്ള ഈ എണ്ണതേപ്പ് അവൾക്ക് ഒട്ടും ഇഷ്ടമില്ല. കുറച്ചു കാലം മുൻപ് വരെ ദേഹം മുഴുവനും എണ്ണ തേപ്പിച്ചിരുന്നു. ഭാഗ്യത്തിന് ഇപ്പോൾ മിക്ക ദിവസവും നെറുകയിൽ കുറച്ചു തുള്ളി എണ്ണയേ തേപ്പിക്കുവെങ്കിലും അവൾക്ക് അതിഷ്ടമേയല്ല... ചൊവ്വയും വെള്ളിയുമാണ് തലയിൽ വിസ്തരിച്ച് എണ്ണ തേപ്പിക്കലും ചെമ്പരത്തിയില കൊണ്ടുള്ള താളിയരച്ച് തലയിൽ തേച്ച് കഴുകി കളയലും ഒക്കെ - അതൊരു വലിയ മെനക്കേടാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ നിന്നാൽ മതിയെന്നാവും - എന്തൊരു മുഷിപ്പാണെന്നോ വെറുതെ അങ്ങനെ നില്ക്കാൻ! അത് മാത്രമല്ല, തലയിൽ പേനുണ്ട്, ഈരുണ്ട് എന്നൊക്കെ പറഞ്ഞു മുടിയിൽ  പിടിച്ചു വലിച്ച് ആകെപ്പാടെ ഒരു ബഹളമാവും.  അതൊക്കെ കഴിഞ്ഞ് കുളത്തിലെത്തി തലയിൽ താളി തേയ്ക്കാനും അത് കഴുകിക്കളയാനും ഉള്ള ബുദ്ധിമുട്ട് വേറെയും. കുനിഞ്ഞു ന

അവരും ഞാനും

അവരുടെ നഷ്ടം കടുകുമണിയോളവും എന്റെ നഷ്ടം കുന്നോളവുമാണ്; അവരുടെ കണ്ണീർ നാടകവും എന്റെ കണ്ണീർ ഹൃദയരക്തവുമാണ്; അവരുടെ നേട്ടം കുന്നിക്കുരുവോളവും എന്റേത് കൊടുമുടിയോളവുമാണ്; എന്റെ ശരികൾ ശരിക്കുമുള്ളതും അവരുടേത് അത്ര ശരിയല്ലാത്തതുമാണ്; എന്റെ ചിത്രങ്ങൾ മിഴിവേറിയതും അവരുടേത് നരച്ചുമങ്ങിയതുമാണ്; എന്റെ കാഴ്ചപ്പാടുകൾ പുരോഗമനവും അവരുടേത് പ്രാകൃതവുമാണ്; എന്റെ ചിരികൾ സുന്ദരവും അവരുടേത് വിരൂപവുമാണ്; അവരൊന്നുമല്ലെന്ന തോന്നലിലും ഞാനെല്ലാമാണെന്ന ഭാവമാണ്; അവർ വൃഥാ ചിന്തിച്ചു കൂട്ടുന്നു എന്റെ ചിന്ത ഭാവനാസമൃദ്ധമാണ്; ഞാൻ അവരെന്ന് വിളിക്കുന്നവർ എന്നെ വിളിക്കുന്നത് അവരെന്നാണ്, കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് അവരും ഞാനുമെന്നും മത്സരത്തിലാണ്, എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്, അവർ ചിലപ്പോൾ ഞാനുമാണ്- എന്നിട്ടും അവരും ഞാനുമങ്ങനെ നിരന്തരം യുദ്ധത്തിലാണ് ...

അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം

Image
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക      കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം.  'അമ്മിണിക്കുട്ടി ഒളിച്ചോളൂ ഞാൻ എണ്ണാം' എന്ന് കുഞ്ഞേടത്തി. നാലിറയത്തെ തൂണിന് മുന്നിൽ നിന്ന് 'ട്വെന്റി വരെ എണ്ണും. അപ്പഴ്യ്ക്കും ഒളിക്കണം ട്ടോ' എന്നും പറഞ്ഞു എണ്ണാൻ തുടങ്ങി. 'വൺ, ടൂ.. ത്രീ..' കുഞ്ഞേടത്തി എണ്ണിതുടങ്ങിയപ്പോഴേക്കും അമ്മിണിക്കുട്ടിയ്ക്ക് പരിഭ്രമമായി. എവിടെ ഒളിക്കും?  കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു.  'നയൻറ്റീൻ, ട്വെന്റി!.. എന്

അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ  ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അമ്മിണിക്കുട്ടി ഓടി അടുക്കളയിലെത്തിയപ്പോഴേക്കും മുത്തശ്ശിയ്ക്ക് പാലുംവെള്ളവും നാലുമണി പലഹാരവും കൊടുത്തശേഷം അമ്മയും അടുക്കളയിലെത്തിയിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് - 'എന്താ? എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടാണോ വരുന്നത്' എന്ന് മട്ടിൽ അമ്മയൊന്ന് ശ്രദ്ധിച്ചു നോക്കി.. വേവലാതിപ്പെടേണ്ട ഒന്നും അവൾ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ അമ്മ തന്റെ ജോലികൾ തുടർന്നു.  'അമ്മിണിക്കുട്ടിക്ക്  പലഹാരം കഴിയ്ക്ക്യാറായോ?' അമ്മ ചോദിച്ചു. 'ഇല്ല' എന്നവൾ തലയിളക്കി. 'ഹ്മം... ഏടത്തിമാർ ഇപ്പോ വരും. അവര് വന്നിട്ടാവാം, അല്ലേ?'  'ആയിക്കോട്ടെ' എന്ന് അവൾ തലകുലുക്കി. മനസ്സിൽ നിന്ന് അപ്പോഴും ആന കുത്താൻ വരുമോ എന്ന ആധി മുഴുവനായും മാറിയില്ലായിരുന്നു. 'എന്നാൽ അമ്മിണിക്കുട്ടി പോയി പാറുവമ്മയോട് ചായണ്ടായി എന്ന് പറയൂ'  അത് കേട്ടതും അവൾ വടക്കേ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുക്കളയുടെ വടക്കേ വാതിലിന് ഉയരം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ വല്യോർക്കൊക്കെ തല നല്ലോണം കുനിച്ചേ അത് കടക്കാൻ പറ

യോർക്ക് മിൻസ്റ്റർ

Image
യോർക്കിലെ സുപ്രധാന ആകർഷണങ്ങളിൽ യോർക്ക് മിൻസ്റ്റർ തന്നെയാവും മുൻപന്തിയിൽ. വടക്കൻ യൂറോപ്പിലെ തന്നെ വലിയ പള്ളികളിൽ ഒന്നായ ഈ കത്തീഡ്രൽ ഗോഥിക്ക് മാതൃകയിലാണ് പണിതിട്ടുള്ളത്. 1200കളിലാണ് ഇവിടെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 ലധികം കൊല്ലം കഴിഞ്ഞ് 1470 കളിലാണ് നിർമ്മാണം പൂർത്തിയായത്.  എന്നാൽ ഇപ്പോഴുള്ള ഈ പള്ളി വരുന്നതിനും എത്രയോ മുൻപ് തന്നെ ഈ സ്ഥലത്ത് പള്ളിയും ആരാധനാകേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.    യോർക്കിനെ ഒരു നഗരമായി സ്ഥാപിച്ചത് റൊമാക്കാരാണ്. ഏതാണ്ട് എഡി 70-ൽ യോർക്കിനെ അവരുടെ ശക്തികേന്ദ്രമാക്കിയപ്പോൾ ഇന്നത്തെ യോർക്ക് മിൻസ്റ്റർ നിലനില്ക്കുന്ന സ്ഥലത്ത് അവരുടെ ആസ്ഥാനമായ എബോർക്കം (Eboracum) അഥവാ കോട്ട സ്ഥിതി ചെയ്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ അടിത്തറയുടെ കീഴിൽ നിന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു.  പള്ളിയുടെ undercroft(നിലവറക്കുണ്ട്?)-ൽ ആ അവശിഷ്ടങ്ങളുടെ ഒരു എക്സിബിഷൻ നമുക്ക് കാണാം. പഴയ റോമൻ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്.  ഏതാണ്ട് 627 ലാണ് ഈ സ്ഥലത്ത് ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിലവിൽ വരുന്നത്. 732-ൽ മാർപാപ്പ ആദ്യത്

അമ്മിണിക്കുട്ടിയുടെ ലോകം # 6 - കാത്തിരിപ്പിന്റെ വിരസത

Image
അമ്മിണിക്കുട്ടിയുടെ ലോകം #6 - കാത്തിരിപ്പിന്റെ വിരസത ഭാഗം അഞ്ചു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   ഏടത്തിമാരെ കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് മുഷിഞ്ഞു. അപ്പോഴേക്കും അമ്മ പയ്യിനെ കറന്നശേഷം കുട്ടിയെ കെട്ടഴിച്ചു വിട്ടു. അത് ആർത്തിയോടെ പാൽ കുടിക്കാൻ തള്ളപയ്യിന്റെ അടുത്തേയ്ക്ക് ഓടിയത് അമ്മിണിക്കുട്ടി പൂമുഖത്തു നിന്നും കണ്ടു. അമ്മ, കറന്നെടുത്ത പാൽ ഒരു വലിയ തൂക്കുപാത്രത്തിലാക്കി  കൊണ്ടുവരുന്നുണ്ട്. പാറുവമ്മ പിന്നാലെ തന്നെയുണ്ട്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്.  അമ്മിണിക്കുട്ടി ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു. കൈയും കാലും നന്നായി ഉരച്ചു കഴുകിയ ശേഷം പാലിന്റെ തൂക്കുപാത്രവും കൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് നടന്നു. അതിനും മുൻപ് തന്നെ പാറുവമ്മ തന്റെ പണികൾ തീർക്കാൻ തിരക്കിട്ട് പോയിരുന്നു. ഇനി കുറച്ചു നേരം അമ്മയും തിരക്കിലായിരിക്കും. പാൽ അളന്ന് വെവ്വേറെ പാത്രങ്ങളിലാക്കും - ഉരി, നാഴി, ഇരുന്നാഴി അങ്ങനെ ഓരോരുത്തർക്കും കൊടുക്കാനുള്ള പാലിന്റെ കണക്കുകൾ ഉണ്ട്. അതിനൊക്കെ പ്രത്യേകം പാത്രങ്ങളും ഉണ്ട്. അതൊക്കെ അളന്നൊഴിച്ച് നിരനിരയായി വടക്ക്വോർത്ത് വെയ്ക്കും. പാറുവമ്മയാവും മിക്കവാറും