Posts

Showing posts from August, 2012

തൂലിക

Image
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍   വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ? നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍ ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു??? മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ- രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ? സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു? മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ- ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

തൂതപ്പുഴ!!!

Image
തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍ പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്,  പഞ്ചാരമണലില്ലാത്ത നദീതടമാണ്  തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊ ന്നേനെ!!! തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു . ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്!  തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്

മഹാകവി കൈതയ്ക്കല്‍ ജാതവേദന്‍ !

Image
മലയാളത്തിനായ് നീക്കി വെച്ച ഈ താളുകളില്‍ ആദ്യമായ്  എഴുതുന്നത്‌ അമ്മാമനെ കുറിച്ച് തന്നെയാവട്ടെ... അക്ഷരങ്ങളുടെ ലോകത്ത് വിളറി നിന്ന എന്നെ ഒരു പുസ്തകപ്രേമിയാക്കുവാനും വായന ഒരു ശീലമാക്കുവാനും പ്രചോദനമായത് എന്റെ വല്യമ്മമനായിരുന്നു... കുട്ടിക്കാലത്ത് അമ്മയുടെ അനിയനെന്നതിലുപരി ഞാന്‍ അമ്മാമനെക്കുറിച്ച് ചിന്തിച്ചിരുന്നത് കര്‍ക്കശനായ ഒരദ്ധ്യാപകന്‍ എന്ന നിലയിലായിരുന്നുവെന്ന് ഇപ്പോള്‍ അറിയുന്നു... കട്ടിച്ചില്ലുള്ള കണ്ണടയിലൂടെയുള്ള നോട്ടത്തില്‍ ഒരു അമ്മാമന്റെ വാത്സല്യത്തെക്കാള്‍ ഞാന്‍ കണ്ടത് ഒരു മലയാള അദ്ധ്യാപകന്റെ നോട്ടമായിരുന്നു... അതില്‍ ഒളിച്ചിരുന്ന സ്നേഹം മനസ്സിലാക്കാന്‍ കുറച്ചു വലുതായിട്ടേ എനിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതില്‍ ഞാന്‍ ലജ്ജിയ്ക്കുന്നു...  തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ബോധം വയ്ക്കുന്നത് വരെ' അദ്ദേഹത്തെ 'ഭയ-ബഹുമാന'ത്തോടെ മാത്രമേ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ! ശുദ്ധ മലയാളത്തില്‍ സംസാരിയ്ക്കാനും ഒരളവു വരെയെങ്കിലും ഭാഷയുടെ സംശുദ്ധി കാത്തു സൂക്ഷിയ്ക്കാനും എന്നെ പ്രേരിപ്പിച്ചതും ഈ വികാരങ്ങള്‍ തന്നെ.. ഒരിയ്ക്കല്‍ ചിത്രം വരച്ചു കണ്ടിരുന്ന എന്റെ അരുകിലെത്തി ഞാനു

ആമുഖം

കഴിഞ്ഞ കുറെ നാളുകളായി ഈ മോഹം മനസ്സില്‍ തോന്നിയിട്ട് ...രണ്ടു - മൂന്നു ഭാഷകള്‍ വലിയ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ തോന്നി, മലയാളത്തിന്നായി ഒരേട്‌ വേണമെന്ന്... ആ തോന്നല്‍ ശക്തമായപ്പോള്‍ ഈ താള്‍ രൂപമെടുത്തു... കഴിഞ്ഞ  കുറെ ദിവസങ്ങളായി കിട്ടാതിരുന്ന ഒഴിവു വേള ഇതിനായി ഉടന്‍ വിനിയോഗിച്ചു. മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ  ഈ  ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... സാഹിത്യ ലോകത്തിന്റെ പടി വാതിലില്‍ എത്തി നോക്കി പകച്ചു നില്‍ക്കുന്ന എനിയ്ക്കുള്ള യോഗ്യത മലയാള മണ്ണില്‍ പിറന്നുവെന്നും ആ മധുര ഭാഷ അല്പമെങ്കിലും നുകരുവാന്‍ കഴിഞ്ഞുവെന്നതും മാത്രമാണ് ... ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരങ്ങളും ഒരു സാധനയായ് ഞാന്‍ കൈരളിയാം അമ്മയ്ക്ക് സമര്‍പ്പിയ്ക്കട്ടെ!  എന്റെ ഈ കൊച്ചു യാത്രയില്‍ എന്നെ പിന്താങ്ങിയ എല്ലാവര്‍ക്കും ഏറെ നന്ദി! തുടര്‍ന്നും എന്റെയീ യാത്രയില്‍ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് തുണയേകുമെന്നു വിശ്വസിച്ചു ഞാന്‍ ഈ യാത്ര തുടരട്ടെ...