Posts

അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.        സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കള

ഒരു ഗുജിയ കഥ

Image
ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എനിക്ക് ഹോളി എന്നത് 'രംഗോം കാ ത്യോഹാർ ഹെ' എന്ന് തുടങ്ങുന്ന ഹിന്ദി ഉപന്യാസവും ചിത്രഹാറിൽ മുടങ്ങാതെ വന്നിരുന്ന ഹോളി പാട്ടുകളും മാത്രമായിരുന്നു. ഉത്തരേന്ത്യയിലെ ഒരു  ഉത്സവമെന്നതിൽ കവിഞ്ഞ് ഹോളിക്ക് എൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ലഖ്നൗവിലെത്തിയ ശേഷം കഥ മാറി. ആദ്യമായി ഹോളി കളിച്ചു. നിറത്തിലും വെള്ളത്തിലും അടിമുടി മുങ്ങി അങ്ങോട്ടുമിങ്ങോട്ടും നിറങ്ങളെറിഞ്ഞും ചിരിച്ചു മറിഞ്ഞും ഹോളി ആഘോഷിച്ചു. പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഹോളി ദിവസം രാവിലെ പുറത്തിറങ്ങാതെ വീട്ടിലിരുന്നു. പേരിന് നിറം കൊണ്ട് കുറിയെഴുതും എന്നലാതെ ഹോളി കളിക്കൽ പിന്നെയുണ്ടായിട്ടില്ല. ചെറിയ തോതിൽ ശ്വാസംമുട്ടുള്ളത് കൊണ്ട് നിറങ്ങളും മറ്റും വാരിവിതറുന്ന ഇടങ്ങൾ മന:പ്പൂർവ്വം ഒഴിവാക്കി. അങ്ങനെ എൻ്റെ ആഘോഷം മറ്റുള്ളവരുടെ ഹോളി കളി ദൂരെയിരുന്ന് ആസ്വദിക്കലായി ചുരുങ്ങി. പക്ഷേ ഹോളിക്ക് അമ്മ  പലഹാരങ്ങൾ മുടങ്ങാതെ ഉണ്ടാക്കിയിരുന്നു. ഗുജിയയായിരുന്നു പ്രധാന വിഭവ

ഓർമ്മകൾ

Image
ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും  മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പത്തൂടെ നടക്കുമ്പോൾ ചെറു നാണത്തോടെ കാല്പാദങ്ങളെ ചുമ്പിക്കാൻ വെമ്പുന്ന നെൽക്കതിരുകൾ ഓർമ്മയിലെവിടെയോ കൊണിഞ്ഞിരിപ്പുണ്ട്.  ആ ഓർമ്മകൾ മനസ്സിനും ശരീരത്തിനും ഊഷ്മളതയേകുന്നുണ്ടിപ്പോഴും. സാധാരണ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്ന പാതയോരങ്ങളും  ഇടവപ്പാതിയിൽ ജനലിനപ്പുറത്തു നിറഞ്ഞു പെയ്യുന്ന രാത്രിമഴയും നിനച്ചിരിക്കാത്ത നേരത്തു കേൾക്കുന്ന കുയിലിന്റെ പാട്ടുമാണ് നിന്റെ ഓർമ്മകളിലേക്ക് എന്നെ തള്ളിയിടാറുള്ളത്. ഇപ്പോഴെന്തേ ഓരോ പുലരിയും മഴവില്ലും പൂക്കളും നിന്റെയോർമ്മകൾ കൊണ്ടെന്നെ മൂടുന്നു?   വസന്തമെത്തുന്നതിനു മുൻപു തന്നെ ചെറിമരങ്ങൾ പൂത്തുലഞ്ഞത് നിന്നെയോർത്താണോ? തണുപ്പിൻ്റെയാഴങ്ങളിൽ മരവിച്ചു പോയ ഓർമ്മപ്പൂക്കൾ  വസന്തത്തിൻ്റെ ചൂടേറ്റ് പതുക്കെപ്പതുക്കെ മൊട്ടിട്ട് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രഭാത കിരണത്തിൽ വജ്രം തിളങ്ങുന്ന കണക്കെ മഞ്ഞുതുള്ളികൾ ജ്വലിച്ചു നിൽക്കുന്നു. മുൻപൊന്നുമില്ലാത്ത വിധം ഭംഗി അതിനുള്ളതു പോലെ... മുന്നോട്ടു കുതിച്ചു പായുന്ന

അലയുന്ന ആത്മാക്കൾ

Image
ആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ. ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു. കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല. പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല.  വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ... ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ

ഡ്രാക്കുളയെത്തേടി

Image
ഇംഗ്ലീഷിൽ വായിക്കാം നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ കേട്ട് പേടിച്ചവരുടെ എണ്ണം കുറച്ചൊന്നുമാവില്ല. ദൂരെയൊരു നാട്ടിൽ നടക്കുന്ന കഥയാണെങ്കിലും നാട്ടിൻപുറത്തെ ഇരുണ്ട വഴികളിലും നമ്മുടെ ചോരയൂറ്റിക്കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന, തീക്കണ്ണുള്ള, കൂർത്ത ദ്രംഷ്ടങ്ങളുള്ള ഡ്രാക്കുള കാത്തിരിപ്പുണ്ടാവുമെന്ന് പേടിച്ച് ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടക്കാത്ത എത്ര രാത്രികൾ! അന്നൊന്നും ഡ്രാക്കുള വെറുമൊരു കഥയാണെന്നും ആ കഥയുടെ രൂപീകരണത്തിനെ സ്വാധീനിച്ച സ്ഥലത്ത് ഒരിക്കൽ പോകുമെന്നും കരുതിയതേയില്ല. ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുറെ ദിവസം വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ നെറ്റിൽ തപ്പി. പണ്ടെന്നോ കേട്ടുമറന്ന ഒരു സ്ഥലപ്പേര് അതിൽ കണ്ടു. അവിടെ രണ്ടു നാളത്തെ താമസത്തിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല - താമസം ബുക്ക് ചെയ്ത് പെട്ടി പാക്ക് ചെയ്ത് റെഡിയായി. സാധാരണ പോകുന്ന സ്ഥലങ്ങളെപ്പറ്റി വിശദമായി റിസേർച്ച് ചെയ്ത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് ഞങ്ങൾ എങ്ങോട്ടും പോകാറുള്ളത്. ഇത്തവണ യാത്ര പോകുന്നതിന്റെ

അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിയുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു  സ്കൂളിൽ പോയിത്തുടങ്ങി വളരെക്കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും സ്കൂൾ  എന്ന മായാലോകം അമ്മിണിക്കുട്ടിയെ എത്രത്തോളം മോഹിപ്പിച്ചിരുന്നുവോ, അത്രയുമധികം തന്നെ വേദനിപ്പിക്കാനും തുടങ്ങി. അതുവരെ ഇല്ലത്തെ തൊടിയിലും വല്യമ്മയുടെ അടുത്തുമൊക്കെ യഥേഷ്ടം തുള്ളിച്ചാടി നടന്നിരുന്ന അവൾക്ക് സ്കൂളിൽ പോകാനായി രാവിലെ നേർത്തെ എണീക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും വലിയ ബുദ്ധിമുട്ടായി തോന്നി. എങ്ങനെയെങ്കിലുമൊക്കെ എഴുന്നേറ്റ് (എഴുന്നേല്പിച്ച്) കുളിച്ച് ഭക്ഷണം കഴിച്ചു എന്ന് വരുത്തി സ്കൂൾ ബസ്സ് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പിലെത്താനുള്ള ഓട്ടമാണ് എല്ലാ ദിവസവും രാവിലത്തെ പ്രധാന പരിപാടി.  അതിനാൽ തന്നെ സ്കൂൾ ബസ്സിൽ കയറുമ്പോഴേക്കും അവൾ ക്ഷീണിച്ചു പോകും. ബസ്സിൽ അവൾക്ക് കൂട്ടുകാരൊന്നും ഇല്ല. സ്കൂളിലും അത്ര അധികം കൂട്ടുകാരൊന്നും ഇല്ല. വീട്ടിൽ അത്യാവശ്യം വീറും വാശിയുമൊക്കെ ഉണ്ടെങ്കിലും സ്കൂളിൽ അവൾ ഒരു പാവമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ടീച്ചർ ചീത്ത പറയുമോ എന്ന പേടിയാണ് എപ്പോഴും. ചില വിഷയങ്ങളൊക്കെ പഠിക്കാൻ രസമാണെങ്കിലും ഏതു നേരവും ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് അവൾക്