Posts

അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം

Image
 അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം  ഒരു ദിവസം അമ്മിണിക്കുട്ടി സ്കൂളിൽ നിന്നും വന്നപ്പോൾ അപ്രതീക്ഷിതമായി ഒരാൾ അടുക്കളയിൽ  സ്റ്റൂളിലിരുന്ന് അമ്മയോട് സംസാരിക്കുന്നത് കണ്ടു. അമ്മമ്മയെ കണ്ടപ്പോൾ സന്തോഷവും തോന്നി ചെറിയ ദു:ഖവും തോന്നി. അമ്മമ്മ വന്നതിൽ സന്തോഷം തന്നെ - വല്ലപ്പോഴുമേ അമ്മമ്മ ഇങ്ങോട്ട് വരാറുള്ളൂ. മിക്കപ്പോഴും അമ്മയും അച്ഛനും ഏടത്തിമാരും അവളും അമ്മാത്ത് പോയി അമ്മമ്മയെ കാണുകയാണ് പതിവ്.  അവൾ സ്കൂളിൽ പോവാൻ തുടങ്ങിയതോടെ അമ്മമ്മയെ കാണുന്നത് കുറഞ്ഞു. മിക്കപ്പോഴും അച്ഛനുമമ്മയും രാവിലെ പോയി അമ്മമ്മയെ കണ്ട്  വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചു വരികയാണ് പതിവ്.  എപ്പഴും നമ്മളെന്താ അങ്ങ്ട് പോണത്? അമ്മമ്മ ഇങ്ങ്ട് വരാത്തത് എന്താ-ന്ന് ഒരൂസം അമ്മയോട് ചോദിച്ചപ്പോൾ അമ്മമ്മയ്ക്ക് യാത്ര ചെയ്താൽ കുറെ വയ്യായ്കയാണ് എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോൾ മുത്തശ്ശിക്ക് അത്ര വയ്യാത്തത് കൊണ്ട് അമ്മ അമ്മാത്ത് പോയിട്ട് കുറച്ചു ദിവസമായി - ആതാവും അമ്മമ്മ ഇങ്ങോട്ട് വന്നത് എന്ന് തോന്നുന്നു. പതിവിന് വിപരീതമായി അമ്മമ്മയെ കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അമ്മമ്മ  നല്ല കർക്കശക്കാരിയാണ് എന്നാണ് അമ്മിണിക്കുട്ടിയുടെ അനുഭ

കാലമുരുളുന്നു...

Image
  അവസാനിക്കാത്ത പകലുകൾ സമ്മാനിച്ച വേനൽ പതുക്കെപ്പതുക്കെ ശിശിരത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തെളിഞ്ഞ ആകാശം ദിവസം കഴിയുന്തോറും വിരളമായ കാഴ്ചയായി മാറും. പകരം നരച്ച ആകാശവും ഇരുണ്ട പകലുകളും ജീവിതങ്ങൾക്കുമുകളിൽ മൂടി നിൽക്കും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിൻ്റെ കടും പുതപ്പണിഞ്ഞാവും.. ഇപ്പോൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.... പൂന്തോട്ടത്തിൽ പുഞ്ചിരിച്ച് തലയിളക്കി നിന്നിരുന്ന ഹൈഡ്രേൻജിയ പൂക്കൾ വാടിക്കരിഞ്ഞു വിഷാദമൂകരായി നിൽക്കുന്നു. വിവിധ നിറങ്ങളും പൂക്കളും വിരിഞ്ഞു നിന്നിരുന്ന കാട്ടുചെടികളും പതുക്കെ ശിശിരത്തിൻ്റെ തണുത്ത കരസ്പർശനത്തിൽ വിറുങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുപ്പ് ജാലകച്ചില്ലുകളിൽ ഘനീഭവിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ തന്നെയറിയാം ശിശിരവും ശൈത്യവും പടിക്കലെത്തിയിരിക്കുന്നുവെന്ന്. ബസ്സിൽ ജനലിനടുത്തിരുന്ന് യാത്ര ചെയ്യവേ മുഖത്ത് പതിക്കുന്ന സൂര്യരശ്മികൾ ഇളം ചൂടുള്ള സ്നേഹ സ്പർശമായി തോന്നുമ്പോൾ മനസ്സ് മന്ത്രിക്കും ഈ ഊഷ്മളത ആവോളം ആസ്വദിച്ചോളൂ... ഇനിയൊരു പക്ഷേ കുറേ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാലേ ഈ ഊഷ്മാവിൻ്റെ സുഖമാസ്വദിക

അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.        സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കള

ഒരു ഗുജിയ കഥ

Image
ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എനിക്ക് ഹോളി എന്നത് 'രംഗോം കാ ത്യോഹാർ ഹെ' എന്ന് തുടങ്ങുന്ന ഹിന്ദി ഉപന്യാസവും ചിത്രഹാറിൽ മുടങ്ങാതെ വന്നിരുന്ന ഹോളി പാട്ടുകളും മാത്രമായിരുന്നു. ഉത്തരേന്ത്യയിലെ ഒരു  ഉത്സവമെന്നതിൽ കവിഞ്ഞ് ഹോളിക്ക് എൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ലഖ്നൗവിലെത്തിയ ശേഷം കഥ മാറി. ആദ്യമായി ഹോളി കളിച്ചു. നിറത്തിലും വെള്ളത്തിലും അടിമുടി മുങ്ങി അങ്ങോട്ടുമിങ്ങോട്ടും നിറങ്ങളെറിഞ്ഞും ചിരിച്ചു മറിഞ്ഞും ഹോളി ആഘോഷിച്ചു. പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഹോളി ദിവസം രാവിലെ പുറത്തിറങ്ങാതെ വീട്ടിലിരുന്നു. പേരിന് നിറം കൊണ്ട് കുറിയെഴുതും എന്നലാതെ ഹോളി കളിക്കൽ പിന്നെയുണ്ടായിട്ടില്ല. ചെറിയ തോതിൽ ശ്വാസംമുട്ടുള്ളത് കൊണ്ട് നിറങ്ങളും മറ്റും വാരിവിതറുന്ന ഇടങ്ങൾ മന:പ്പൂർവ്വം ഒഴിവാക്കി. അങ്ങനെ എൻ്റെ ആഘോഷം മറ്റുള്ളവരുടെ ഹോളി കളി ദൂരെയിരുന്ന് ആസ്വദിക്കലായി ചുരുങ്ങി. പക്ഷേ ഹോളിക്ക് അമ്മ  പലഹാരങ്ങൾ മുടങ്ങാതെ ഉണ്ടാക്കിയിരുന്നു. ഗുജിയയായിരുന്നു പ്രധാന വിഭവ

ഓർമ്മകൾ

Image
ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും  മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പത്തൂടെ നടക്കുമ്പോൾ ചെറു നാണത്തോടെ കാല്പാദങ്ങളെ ചുമ്പിക്കാൻ വെമ്പുന്ന നെൽക്കതിരുകൾ ഓർമ്മയിലെവിടെയോ കൊണിഞ്ഞിരിപ്പുണ്ട്.  ആ ഓർമ്മകൾ മനസ്സിനും ശരീരത്തിനും ഊഷ്മളതയേകുന്നുണ്ടിപ്പോഴും. സാധാരണ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്ന പാതയോരങ്ങളും  ഇടവപ്പാതിയിൽ ജനലിനപ്പുറത്തു നിറഞ്ഞു പെയ്യുന്ന രാത്രിമഴയും നിനച്ചിരിക്കാത്ത നേരത്തു കേൾക്കുന്ന കുയിലിന്റെ പാട്ടുമാണ് നിന്റെ ഓർമ്മകളിലേക്ക് എന്നെ തള്ളിയിടാറുള്ളത്. ഇപ്പോഴെന്തേ ഓരോ പുലരിയും മഴവില്ലും പൂക്കളും നിന്റെയോർമ്മകൾ കൊണ്ടെന്നെ മൂടുന്നു?   വസന്തമെത്തുന്നതിനു മുൻപു തന്നെ ചെറിമരങ്ങൾ പൂത്തുലഞ്ഞത് നിന്നെയോർത്താണോ? തണുപ്പിൻ്റെയാഴങ്ങളിൽ മരവിച്ചു പോയ ഓർമ്മപ്പൂക്കൾ  വസന്തത്തിൻ്റെ ചൂടേറ്റ് പതുക്കെപ്പതുക്കെ മൊട്ടിട്ട് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രഭാത കിരണത്തിൽ വജ്രം തിളങ്ങുന്ന കണക്കെ മഞ്ഞുതുള്ളികൾ ജ്വലിച്ചു നിൽക്കുന്നു. മുൻപൊന്നുമില്ലാത്ത വിധം ഭംഗി അതിനുള്ളതു പോലെ... മുന്നോട്ടു കുതിച്ചു പായുന്ന

അലയുന്ന ആത്മാക്കൾ

Image
ആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ. ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു. കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല. പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല.  വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ... ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ