Posts

Showing posts with the label ബാല്യം

ഓർമ്മകൾ

Image
ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും  മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പത്തൂടെ നടക്കുമ്പോൾ ചെറു നാണത്തോടെ കാല്പാദങ്ങളെ ചുമ്പിക്കാൻ വെമ്പുന്ന നെൽക്കതിരുകൾ ഓർമ്മയിലെവിടെയോ കൊണിഞ്ഞിരിപ്പുണ്ട്.  ആ ഓർമ്മകൾ മനസ്സിനും ശരീരത്തിനും ഊഷ്മളതയേകുന്നുണ്ടിപ്പോഴും. സാധാരണ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്ന പാതയോരങ്ങളും  ഇടവപ്പാതിയിൽ ജനലിനപ്പുറത്തു നിറഞ്ഞു പെയ്യുന്ന രാത്രിമഴയും നിനച്ചിരിക്കാത്ത നേരത്തു കേൾക്കുന്ന കുയിലിന്റെ പാട്ടുമാണ് നിന്റെ ഓർമ്മകളിലേക്ക് എന്നെ തള്ളിയിടാറുള്ളത്. ഇപ്പോഴെന്തേ ഓരോ പുലരിയും മഴവില്ലും പൂക്കളും നിന്റെയോർമ്മകൾ കൊണ്ടെന്നെ മൂടുന്നു?   വസന്തമെത്തുന്നതിനു മുൻപു തന്നെ ചെറിമരങ്ങൾ പൂത്തുലഞ്ഞത് നിന്നെയോർത്താണോ? തണുപ്പിൻ്റെയാഴങ്ങളിൽ മരവിച്ചു പോയ ഓർമ്മപ്പൂക്കൾ  വസന്തത്തിൻ്റെ ചൂടേറ്റ് പതുക്കെപ്പതുക്കെ മൊട്ടിട്ട് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രഭാത കിരണത്തിൽ വജ്രം തിളങ്ങുന്ന കണക്കെ മഞ്ഞുതുള്ളികൾ ജ്വലിച്ചു നിൽക്കുന്നു. മുൻപൊന്നുമില്ലാത്ത വിധം ഭംഗി അതിനുള്ളതു പോലെ... മുന്നോട്ടു കുതിച്ചു പായുന്ന

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ

അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിയുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു  സ്കൂളിൽ പോയിത്തുടങ്ങി വളരെക്കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും സ്കൂൾ  എന്ന മായാലോകം അമ്മിണിക്കുട്ടിയെ എത്രത്തോളം മോഹിപ്പിച്ചിരുന്നുവോ, അത്രയുമധികം തന്നെ വേദനിപ്പിക്കാനും തുടങ്ങി. അതുവരെ ഇല്ലത്തെ തൊടിയിലും വല്യമ്മയുടെ അടുത്തുമൊക്കെ യഥേഷ്ടം തുള്ളിച്ചാടി നടന്നിരുന്ന അവൾക്ക് സ്കൂളിൽ പോകാനായി രാവിലെ നേർത്തെ എണീക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും വലിയ ബുദ്ധിമുട്ടായി തോന്നി. എങ്ങനെയെങ്കിലുമൊക്കെ എഴുന്നേറ്റ് (എഴുന്നേല്പിച്ച്) കുളിച്ച് ഭക്ഷണം കഴിച്ചു എന്ന് വരുത്തി സ്കൂൾ ബസ്സ് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പിലെത്താനുള്ള ഓട്ടമാണ് എല്ലാ ദിവസവും രാവിലത്തെ പ്രധാന പരിപാടി.  അതിനാൽ തന്നെ സ്കൂൾ ബസ്സിൽ കയറുമ്പോഴേക്കും അവൾ ക്ഷീണിച്ചു പോകും. ബസ്സിൽ അവൾക്ക് കൂട്ടുകാരൊന്നും ഇല്ല. സ്കൂളിലും അത്ര അധികം കൂട്ടുകാരൊന്നും ഇല്ല. വീട്ടിൽ അത്യാവശ്യം വീറും വാശിയുമൊക്കെ ഉണ്ടെങ്കിലും സ്കൂളിൽ അവൾ ഒരു പാവമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ടീച്ചർ ചീത്ത പറയുമോ എന്ന പേടിയാണ് എപ്പോഴും. ചില വിഷയങ്ങളൊക്കെ പഠിക്കാൻ രസമാണെങ്കിലും ഏതു നേരവും ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് അവൾക്

അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ  മഴക്കാലത്ത് സ്കൂളിൽ പോവുക വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. സ്കൂൾ ബസ് കേറാൻ റോഡ് വരെ കുറെ ദൂരം നടക്കണം. ഇല്ലത്ത് പ്രധാന വഴി പടികളും മറ്റുമായതിനാൽ അതിലൂടെ വാഹനങ്ങൾക്ക് വരാൻ പറ്റില്ല. പക്ഷേ തെക്കുഭാഗത്ത്, പത്തായപ്പുരയുടെ അരികിലൂടെ കഷ്ടിച്ച് ഒരു കാറിന് പോവാനുള്ള വഴിയുണ്ട്. അവിടെ ഒരു ഗേറ്റ് വെച്ചിട്ടുണ്ട്. അതിലൂടെയാണ് വല്ലപ്പോഴും ഇല്ലത്തേക്ക് വരാറുള്ള കാറുകൾ അച്ഛന്റെ ബുള്ളറ്റ് തുടങ്ങിയവയുടെ പോക്കും വരവുമൊക്കെ. പടിഞ്ഞാട്ടിറങ്ങി പറമ്പിന്റെ ഒരുഭാഗം ചുറ്റിവളഞ്ഞു പൊവേണ്ട എന്നതുകൊണ്ട് അമ്മിണികുട്ടിയും ഏടത്തിമാരും സ്കൂളിലേയ്ക്ക് പോക്കും വരവുമൊക്കെ അതിലൂടെയാണ്.    മഴക്കലമായാൽ മുറ്റം മുഴുവനും വെള്ളം നിറയും. മഴ പെയ്തൊഴിഞ്ഞാലും വെള്ളമങ്ങനെ ഒരു കുഞ്ഞു തടാകം പോലെ മുറ്റത്ത് പലയിടങ്ങളിൽ കെട്ടിക്കിടക്കും.  ഇടയ്ക്ക്  അതിൽ മത്സ്യക്കുഞ്ഞുങ്ങളേയും മറ്റും കാണാം. വഴി മുഴുവൻ ഉറവ് വെള്ളവുമാവും. പല ചാലുകളായി ഉറവ് വെള്ളം ഒലിച്ചു വന്ന് ഏതെങ്കിലും ഒരു കുട്ടിത്തടാകത്തിൽ ചെന്നു ചേരും. പിന്നെ അത് നിറഞ്ഞു കവിഞ്ഞ് വലിയൊരു ചാലായി ഒഴുകി കുളത്തിൽ ചെന്നു വീഴും - അല്ലെങ്കിൽ തൊടിയ

അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം 15  - മഴക്കാല വികൃതികൾ    മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ  ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം.    സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം  ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന്നു. പുറത്തുള്ള കളിയോളം രസം വേറെ ഒ

അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം

Image
അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം  സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു.  എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴ

അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ  സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്. എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം.  വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്ക

അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും

Image
അമ്മിണിക്കുട്ടിയുടെ ലോകം # 9 - കുളത്തിലെ കാഴ്ചകളും കളികളും ഭാഗം #8 വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക     'അമ്മിണിക്കുട്ടീ, ഇങ്ങ്ട് വരൂ, എണ്ണ തേക്കണ്ടേ?' വല്യേടത്തിയുടെ വിളി കേട്ടതും അമ്മിണിക്കുട്ടി വടക്ക്വോറത്തയ്ക്ക് ചെല്ലുന്നതിന് പകരം ചെരുപ്പെടുക്കാനെന്നെ വ്യാജേന പൂമുഖത്തേയ്ക്ക് ഓടി. കുളിയ്ക്കാൻ പോകുന്നതിനു മുൻപുള്ള ഈ എണ്ണതേപ്പ് അവൾക്ക് ഒട്ടും ഇഷ്ടമില്ല. കുറച്ചു കാലം മുൻപ് വരെ ദേഹം മുഴുവനും എണ്ണ തേപ്പിച്ചിരുന്നു. ഭാഗ്യത്തിന് ഇപ്പോൾ മിക്ക ദിവസവും നെറുകയിൽ കുറച്ചു തുള്ളി എണ്ണയേ തേപ്പിക്കുവെങ്കിലും അവൾക്ക് അതിഷ്ടമേയല്ല... ചൊവ്വയും വെള്ളിയുമാണ് തലയിൽ വിസ്തരിച്ച് എണ്ണ തേപ്പിക്കലും ചെമ്പരത്തിയില കൊണ്ടുള്ള താളിയരച്ച് തലയിൽ തേച്ച് കഴുകി കളയലും ഒക്കെ - അതൊരു വലിയ മെനക്കേടാണ്. പ്രത്യേകിച്ചൊന്നും ചെയ്യാതെ നിന്നാൽ മതിയെന്നാവും - എന്തൊരു മുഷിപ്പാണെന്നോ വെറുതെ അങ്ങനെ നില്ക്കാൻ! അത് മാത്രമല്ല, തലയിൽ പേനുണ്ട്, ഈരുണ്ട് എന്നൊക്കെ പറഞ്ഞു മുടിയിൽ  പിടിച്ചു വലിച്ച് ആകെപ്പാടെ ഒരു ബഹളമാവും.  അതൊക്കെ കഴിഞ്ഞ് കുളത്തിലെത്തി തലയിൽ താളി തേയ്ക്കാനും അത് കഴുകിക്കളയാനും ഉള്ള ബുദ്ധിമുട്ട് വേറെയും. കുനിഞ്ഞു ന

അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം

Image
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക      കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം.  'അമ്മിണിക്കുട്ടി ഒളിച്ചോളൂ ഞാൻ എണ്ണാം' എന്ന് കുഞ്ഞേടത്തി. നാലിറയത്തെ തൂണിന് മുന്നിൽ നിന്ന് 'ട്വെന്റി വരെ എണ്ണും. അപ്പഴ്യ്ക്കും ഒളിക്കണം ട്ടോ' എന്നും പറഞ്ഞു എണ്ണാൻ തുടങ്ങി. 'വൺ, ടൂ.. ത്രീ..' കുഞ്ഞേടത്തി എണ്ണിതുടങ്ങിയപ്പോഴേക്കും അമ്മിണിക്കുട്ടിയ്ക്ക് പരിഭ്രമമായി. എവിടെ ഒളിക്കും?  കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു.  'നയൻറ്റീൻ, ട്വെന്റി!.. എന്

അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം #7 - വൈകുന്നേരത്തെ വിശേഷങ്ങൾ  ഭാഗം 6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക   അമ്മിണിക്കുട്ടി ഓടി അടുക്കളയിലെത്തിയപ്പോഴേക്കും മുത്തശ്ശിയ്ക്ക് പാലുംവെള്ളവും നാലുമണി പലഹാരവും കൊടുത്തശേഷം അമ്മയും അടുക്കളയിലെത്തിയിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് - 'എന്താ? എന്തെങ്കിലും വികൃതി ഒപ്പിച്ചിട്ടാണോ വരുന്നത്' എന്ന് മട്ടിൽ അമ്മയൊന്ന് ശ്രദ്ധിച്ചു നോക്കി.. വേവലാതിപ്പെടേണ്ട ഒന്നും അവൾ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ അമ്മ തന്റെ ജോലികൾ തുടർന്നു.  'അമ്മിണിക്കുട്ടിക്ക്  പലഹാരം കഴിയ്ക്ക്യാറായോ?' അമ്മ ചോദിച്ചു. 'ഇല്ല' എന്നവൾ തലയിളക്കി. 'ഹ്മം... ഏടത്തിമാർ ഇപ്പോ വരും. അവര് വന്നിട്ടാവാം, അല്ലേ?'  'ആയിക്കോട്ടെ' എന്ന് അവൾ തലകുലുക്കി. മനസ്സിൽ നിന്ന് അപ്പോഴും ആന കുത്താൻ വരുമോ എന്ന ആധി മുഴുവനായും മാറിയില്ലായിരുന്നു. 'എന്നാൽ അമ്മിണിക്കുട്ടി പോയി പാറുവമ്മയോട് ചായണ്ടായി എന്ന് പറയൂ'  അത് കേട്ടതും അവൾ വടക്കേ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുക്കളയുടെ വടക്കേ വാതിലിന് ഉയരം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ വല്യോർക്കൊക്കെ തല നല്ലോണം കുനിച്ചേ അത് കടക്കാൻ പറ