Posts

ബിർക്നൗവിലേയ്ക്ക്

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക മരണ കവാടം  ഔഷ്‌വിറ്റ്സ് -1ൽ നിന്നും ബസ്സിൽ ഒരഞ്ചു മിനിറ്റേ വേണ്ടൂ ഔഷ്‌വിറ്റ്സ് -2 എന്ന ബിർക്നൗലേയ്ക്ക്. ബസ്സിറങ്ങി വിറയ്ക്കുന്ന കാലോടെയും വിങ്ങുന്ന ഹൃദയത്തോടെയും ചിത്രങ്ങളിലൂടെ ഏറെ പരിചിതമായ ആ കവാടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നേ കാണാം ആ കെട്ടിടം... രാക്ഷസമുഖം രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനൊടുവിൽ അതിനു മുന്നിലെത്തി. ഭീമാകാരമായ വായ പൊളിച്ചു മനുഷ്യരെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന ഒരു സത്വത്തെ ഓർമ്മിപ്പിച്ചു മുൻവശത്തു നിന്നുള്ള കാഴ്‌ച! വിദ്വേഷത്തിൻ്റെ നീണ്ട നാവെന്ന പോലെ റെയിൽപാളങ്ങൾ ആ വായിൽ നിന്നും നീണ്ടു വരുന്നു. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിലെ രാക്ഷസൻ വായും പൊളിച്ചു നിൽക്കുന്നതാണെന്നു തോന്നി. വേഗം കുറച്ചു ഫോട്ടോ എടുത്ത് ഗൈഡിൻറെ അടുക്കലേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും അയാൾ അവിടുത്തെ ചരിത്രം പറഞ്ഞു തുടങ്ങിയിരുന്നു. ഔഷ്‌വിറ്റ്സ് -1ൽ സ്ഥലം തികയാതെ വന്നപ്പോൾ നിർമ്മിച്ചതാണ് ബിർക്നൗവിലെ കോൺസെൻട്രേഷൻ ക്യാമ്പ്. (ക്യാമ്പിന്റെ മതിലകത്തേയ്ക്ക് നീണ്ടു പോകുന്ന റെയിൽ പാത ചെന്നവസാനിക്കുന്നത് ഗ്യാസ് ചേമ്പറിനു മുന്നിലാണ്). യൂറോപ്പിന്റെ നാ

ഔഷ്‌വിറ്റ്സിലേയ്ക്ക്

Image
ജനുവരി 27 ഹോളോകോസ്ററ് മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ഈയിടെ നടത്തിയ  ഔഷ്‌വിറ്സ് യാത്രയെപ്പറ്റി അല്പം പറയട്ടെ: ഔഷ്‌വിറ്റ്സിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സുഹൃത്തും  ബ്ലോഗറുമായ അരുൺ ആർഷയുടെ  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന പുസ്തകത്തിലൂടെ ആണെന്ന് പറയാം. അതു വരെ  രണ്ടാം ലോക മഹായുദ്ധത്തിനെക്കുറിച്ചും ജൂതവംശഹത്യയെക്കുറിച്ചും മറ്റും വളരെ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഔഷ്വിറ്സ് -1    2014-ഇൽ അരുൺ ആർഷയുടെ  പുസ്തകം വായിച്ചപ്പോഴാണ് നാസികൾ നടത്തിയ ജൂതവംശഹത്യയുടെ വ്യാപ്തിയും  ക്രൂരതയും ഒരല്പമെങ്കിലും മനസ്സിലാക്കിയത്.  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി'  എന്നെ സംബന്ധിച്ചിടത്തോളം ലോകചരിത്രത്തിലേക്കുള്ള  ഒരു വാതിൽ തുറക്കലായിരുന്നു എന്ന്  ഇപ്പോൾ തോന്നുന്നു. അന്ന് ആ പുസ്തകം വായിച്ചു കഴിഞ്ഞിട്ടും അതിലെ കഥയും നായകനായ റെഡ്‌വിന്റെ ജീവിതവും എന്നെ വിടാതെ പിടികൂടി. ഒരു നിയോഗമെന്നോണം അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഞാൻ ചെയ്യുകയുണ്ടായി - അരുണിന്റെ അനുവാദത്തോടെ തന്നെ. അത് പബ്ലിഷ് ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ വിജയിച്ചില്ല എങ്കിലും ആ പുസ്‌തകം എന്റ

നേഴ്സറി കുട്ടികൾ

Image
കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ മൂലം അധികം പഠിക്കാൻ കഴിയാതെ പോയ മാതാപിതാക്കളുടെ   ആഗ്രഹമായിരുന്നു മക്കൾക്ക് എറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നത്. അടുത്തു തന്നെ ഒരു സ്കൂൾ ഉണ്ടായിരുന്നുവെങ്കിലും പട്ടണത്തിൽ സിസ്റ്റർമാർ നടത്തുന്ന കോൺവെന്റ് സ്കൂളിലായിരുന്നു ഞങ്ങളെ ചേർത്തത്.  പ്രസന്റേഷൻ സിസ്റ്റർമാർ ആ സ്കൂൾ തുടങ്ങി ഏറെക്കാലമാവുന്നതിനു മുൻപ് തന്നെ ഏടത്തി അവിടത്തെ വിദ്യാർത്ഥിനിയായതോടെ സ്വാഭാവികമായും അനിയത്തിമാരായ ഞങ്ങളെയും  അവിടെ തന്നെ ചേർത്തു. അന്ന് അത്രയൊക്കെ പൈസ ചിലവാക്കി ഞങ്ങളെ അവിടെ പഠിപ്പിയ്ക്കുന്നത് പലർക്കും അത്ര സ്വീകാര്യമായിരുന്നില്ല എന്ന് പിന്നീട് എനിയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂൾ ഫീസ്, യൂണിഫോമിനും പുസ്തകങ്ങൾക്കുമുള്ള ചിലവുകൾ, പോയ് വരാനുള്ള ചിലവ് വേറെ എന്നിങ്ങനെ എടുത്താൽ പൊന്താത്ത ഭാരം തലയിൽ കയറ്റിയതിനോളം അബദ്ധം വേറൊന്നുമില്ല എന്ന രീതിയിൽ തെളിഞ്ഞും മറഞ്ഞും  അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്ന് പിന്നീടെപ്പോഴോ യാദൃശ്ചികമായി ഞാൻ മനസ്സിലാക്കുകയുണ്ടായി. പെൺകുട്ടികളെ ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നതിലും വലിയ മണ്ടത്തരം വേറെ എന്തുണ്ട് എന്ന ചിന്ത അക്കാലത്ത് അത്ര വിരളമാ

വീട്ടിലെ കിളികൾ -2

Image
കുട്ടിക്കാലത്തെ ഓർമ്മകളുടെ അവിഭാജ്യഘടകമാണ് ഇല്ലത്തെ കുളം. മഴക്കാലത്ത് നിറഞ്ഞു നില്ക്കുന്ന  വെള്ളത്തിൽ ചാടിത്തിമർത്തും മുങ്ങാംകൂഴിയിട്ടും നീന്തിക്കളിച്ചും മണിക്കൂറുകളാണ് കുളത്തിൽ ചിലവിട്ടിട്ടുള്ളത്. കുളിമുറിയെന്നത് പേരിനു മാത്രം ഉണ്ടായിരുന്ന ആ കാലത്ത് കുളത്തിനോട് അല്പം അനിഷ്ടം തോന്നിയിരുന്നത് തിരുവാതിരക്കാലത്താണ്. കുളിരുള്ള പ്രഭാതത്തിൽ നീരാവി വെള്ളത്തിൽ നിന്നും മൂടൽ മഞ്ഞു പോലെ ഉയർന്നു പൊങ്ങുന്ന കാഴ്ച തണുപ്പിന്റെ ആധിക്യം കൂട്ടിയതേ ഉള്ളു. അതിനാൽ അവധി ദിവസങ്ങളിൽ നല്ലവണ്ണം വെയിൽ പരന്നാലേ കുളത്തിൽ പോയിരുന്നുള്ളു. കുളത്തിന്റെ ഏതാണ്ട് പകുതിയിലായി ഭിത്തിയോട് ചേർന്ന് ഒരു മരമുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞ് ഒരു ശിഖരം വെള്ളത്തിലേയ്ക്ക് തള്ളി നിൽക്കുന്ന ഒരു ചെറു മരം. മഴക്കാലത്ത് ആ ശിഖരത്തിനൊപ്പം  വെള്ളമെത്തുമ്പോൾ നീന്തിച്ചെന്ന് ഇലകൾക്കിടയിലൂടെ ഊഴ്ന്ന് (നീർക്കോലിയില്ലെന്നുറപ്പിച്ച്‌) ആ കൊമ്പിൽ പോയിരിക്കാറുണ്ട്. വെള്ളം കുറയുമ്പോൾ അതിന്റെ മുകളിൽ കയറി വെള്ളത്തിലേയ്ക്ക് മലക്കം മറിയും. എന്നാൽ തിരുവാതിരക്കാലമാവുമ്പോഴേയ്ക്കും വെള്ളം ഒരുപാട് താഴ്ന്നിട്ടുണ്ടാവും. അപ്പോൾ ആ കൊമ്പിന്റെ അവകാശികൾ കിളികളും അ

വീട്ടിലെ കിളികൾ - 1

Image
എത്രയൊക്കെ തിരക്കുണ്ടെങ്കിലും ചിലപ്പോൾ വീണു കിട്ടുന്ന ഒഴിവു നിമിഷങ്ങളിൽ ഗൃഹാതുരത്വം എന്നെ വല്ലാത്ത കാഠിന്യത്തോടെ തന്നെ പിടികൂടും. അപ്പോൾ ഞാൻ ഏറ്റവും അധികം മോഹിയ്ക്കുക ഇല്ലത്തൊടിയിലെ പക്ഷികളെ കാണാനാണ്. ഇന്നും ഒരല്പ നേരം വെറുതെയിരുന്നപ്പോൾ തൊടിയിലെ കിളികൾ എൻ്റെ മനസ്സിൽ ചിലച്ചു കൊണ്ടിരിന്നു. അപ്പോൾ തോന്നിയ ആശയമാണ് അവയെക്കുറിച്ചു ചെറിയ ഒരു കുറിപ്പെഴുതിയാലോ എന്ന്! പിന്നെ ഒന്നും ആലോചിച്ചില്ല. എഴുതിത്തുടങ്ങി... ആദ്യം ആരെക്കുറിച്ചെഴുതണം എന്നാലോചിച്ചപ്പോൾ കുറെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു. എല്ലാം പ്രിയപ്പെട്ടവ. ഒരു തരം ആശയക്കുഴപ്പത്തിലേയ്ക്ക് വഴുതി വീഴുന്നതിനു മുൻപ് തന്നെ ഉത്തരം കിട്ടി. മണ്ണാത്തിപ്പുള്ളിൽ നിന്ന് തന്നെ തുടങ്ങാം. നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്. ഓറിയന്റൽ മാഗ്‌പൈ റോബിൻ എന്നാണ് ഇംഗ്ലീഷ് പേര്. കറുപ്പും വെളുപ്പും നിറമുള്ള ഈ പക്ഷിയെ കാണാത്തവർ ചുരുക്കമാവും... ആൺകിളിയ്ക്ക് കടുത്ത കറുപ്പാണെങ്കിൽ പെൺകിളിയുടെ ദേഹം നരച്ച കറുപ്പാണ്. മാറും വയറും വെളുത്ത നിറത്തിലുള്ള ഇവയുടെ വാലിന്റെ അടിയിലും വെള്ളനിറം കാണാം. ചിറകുകൾ മടക്കി വെയ്ക്കുമ്പോൾ വശങ്ങളി

ട്യൂലിപ് പൂക്കളെത്തേടി

Image
ആംസ്റ്റർഡാമിലേയ്ക്ക് ഒരു യാത്ര കുറച്ചു കാലമായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അതിന് ഒരു തീരുമാനമായത് ഒന്നുരണ്ടു മാസങ്ങൾക്ക് മുൻപാണ്. ആംസ്റ്റർഡാമിൽ താമസിക്കുന്ന കൂട്ടുകാരൻ കുറെ കാലമായി ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നതാണ്. പലപല കാരണം കൊണ്ട് യാത്ര വൈകി. ശൈത്യത്തിനൊരു ശമനമുണ്ടാകും എന്ന ധാരണയിൽ മാർച്ച് അവസാനം ഏപ്രിൽ ആദ്യം എന്ന രീതിയിൽ ഈസ്റ്ററിനോടനുബന്ധിച്ച അവധിക്കാലത്ത് ഞങ്ങൾ ലിവർപൂളിൽ നിന്നും ആംസ്റ്റർഡാമിലേയ്ക്ക് വിമാനം കയറി. ആംസ്റ്റർഡാം   ലിവർപൂളിൽ നിന്നും മാർച്ച് മുപ്പതാം തിയ്യതി രാവിലെ ഇറങ്ങി, യൂറോപ്യൻ സമയം 9.30യോടെ ഞങ്ങൾ ആംസ്റ്റർഡാം ഷിപ്പോൾ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകൾ അവിടെയുള്ള ലഗ്ഗെയ്ജ് റൂമിൽ സൂക്ഷിക്കാൻ ഏല്പിച്ച് ഞങ്ങൾ ഞങ്ങളുടെ ആതിഥേയരെ കാത്തു നിൽപ്പായി. അധികം താമസിയാതെ അവർ എത്തിച്ചേർന്നു. രാജേഷും ദിലീപും ഏതാണ്ട് 10-18 വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെക്കുമ്പോഴേയ്ക്കും ഞാൻ നോർവേയിൽ നിന്നും എത്തിയ നവദമ്പതികൾ അമൃതയേയും രവിയേയും കണ്ട സന്തോഷത്തിലായിരുന്നു. നാട്ടിൽ ഇല്ലാത്തതിനാൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെ പോയ വിവാഹമായിരുന്നു അവരുടേത്. നോർവേ