Posts

കോറോണക്കാല ജീവിതം

Image
കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് ..    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്.  നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ  മുഖത്തോടുമുഖം കണ്ട്  സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്കൂ..  ഞങ്ങളുടെ ജീവിതത്തിൽ

അമ്മിണിക്കുട്ടിയുടെ ലോകം #15 - മഴക്കാല വികൃതികൾ

Image
അമ്മിണിക്കുട്ടിയുടെ ലോകം 15  - മഴക്കാല വികൃതികൾ    മഴ അമ്മിണിക്കുട്ടിയ്ക്ക് വളരെ ഇഷ്ടമാണ് - പ്രതേകിച്ചും സ്കൂളിൽ പൊവേണ്ടാത്ത ദിവസങ്ങളിൽ മഴ പെയ്യുന്നത്. സ്കൂളുള്ള ദിവസം മഴ പെയ്താൽ  ഒരു രസവുമില്ല. ഒന്നാമത്തെ കാര്യം സ്കൂളിലേക്ക് പോവുമ്പോൾ മഴക്കോട്ടും തൊപ്പിയും കുടയും ഒക്കെ ഏറ്റി വേണം പോവാൻ. എന്നാലും സ്കൂളിൽ എത്തുമ്പോഴേക്കും കുറച്ചൊക്കെ നനയും. നനഞ്ഞ കുടയും മഴക്കോട്ടും സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് പോരാഞ്ഞ് ഈർപ്പമുള്ള ബെഞ്ചിൽ അതിലും ഈർപ്പമുള്ള ഉടുപ്പുമിട്ട് മണിക്കൂറുകളോളം ഇരിക്കണം.    സ്കൂളിൽ പോയാൽ ഏറ്റവും രസം കൂട്ടുകാരൊത്ത് പുറത്ത് കളിക്കുന്നതാണ്. അവരൊടൊപ്പം  ഊഞ്ഞാലാടാനും സീസോ മുകളിലേക്കുയർത്താനും താഴേക്കുവലിക്കാനും ഇടയ്ക്ക് കളിമുറ്റത്തെ സ്ലൈഡറിൽ ഉരുസിക്കളിക്കാനും എന്ത് രസമാണെന്നോ! സ്കൂളിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ അതൊക്കെയാണ്. എന്നാൽ മഴയുള്ള ദിവസം ഇതൊന്നും നടക്കില്ല. പഠിത്തം കഴിഞ്ഞ് ഇടയ്ക്ക് നഴ്സറിയിലെ കളിമുറിയിലിരുന്ന് കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാം. അത്ര മാത്രം. കളിമുറിയിലെ കളിപ്പാട്ടങ്ങൾ ആദ്യത്തെ ദിവസം കൊണ്ടു തന്നെ അമ്മിണിക്കുട്ടിയ്ക്ക് മതിയായിരുന്നു. പുറത്തുള്ള കളിയോളം രസം വേറെ ഒ

അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം

Image
അമ്മിണിക്കുട്ടിയുടെ ലോകം #14 - ഒരു മഴക്കാലം  സ്കൂൾ തുറക്കുന്ന കാലം മഴ തകർത്ത് പെയ്യുന്ന കാലമാണ്. എല്ലാകാലത്തും എന്ന പോലെ അമ്മിണിക്കുട്ടിയുടെ കൂടെയുള്ള ജലദോഷം അതോടെ ഇരട്ടിയാവും. എപ്പോഴും മൂക്കടഞ്ഞു നടക്കുന്ന അമ്മിണിക്കുട്ടിയെക്കൊണ്ട് ഇടയ്ക്കിടെ മൂക്ക് ചീറ്റി മൂക്കള കളയുന്ന അധികപ്പണി കൂടി അക്കാലത്ത് അമ്മയ്ക്ക് ഉണ്ട്. അമ്മിണിക്കുട്ടിയ്ക്ക് ഒട്ടും ഇഷ്ടമല്ല ആരും തന്റെ മൂക്കിൽ തൊടുന്നത്. കാര്യം മൂക്ക് ചീറ്റിയാൽ കുറച്ചു നേരം ആശ്വാസമൊക്കെ തന്നെയാണെങ്കിലും അമ്മ മൂക്കിൽ പിടിച്ചു പിടിച്ച് അവൾക്ക് വേദനിക്കാൻ തുടങ്ങും. അതു കൊണ്ടു തന്നെ അമ്മയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞു മാറി നടക്കാൻ പ്രത്യേക സാമർത്ഥ്യം അവൾ നേടിക്കഴിഞ്ഞിരുന്നു.  എന്നാലും ചിലപ്പോൾ അമ്മയുടെ മുന്നിൽ ചെന്നു പെടും. അപ്പോൾ അമ്മ പിടിച്ചു നിർത്തി മൂക്ക് ചീറ്റിക്കും. ഹ്മം എന്ന് പുറത്തേക്ക് ശക്തിയിൽ ചീറ്റാൻ പറഞ്ഞാലും അമ്മിണിക്കുട്ടി ആദ്യം ഹ്മം എന്ന് അകത്തേക്കാണ് ശ്വാസം വലിക്കുക. അല്ലെങ്കിൽ വായില് കൂടി ഫൂന്ന് ശ്വാസം വിടും. മൂന്നാല് തവണ കിണഞ്ഞു പരിശ്രമിച്ചാലേ ശരിക്കുമൊന്നു മൂക്ക് ചീറ്റി മൂക്കളയൊക്കെ പുറത്തു കളയാനാവൂ. അത് കഴിഞ്ഞ് മുഖം മുഴുവനും കഴ

അകലങ്ങൾ

Image
എത്ര കൈ നീട്ടിയാലും  തൊടാനാവാത്ത  ചില അകലങ്ങളുണ്ട് ഹൃദയമുരുകിയുരുകിയെത്ര  വിളിച്ചുവെന്നാലും കേൾക്കാത്ത ചെവികളും.. നോവിൽപ്പതിഞ്ഞു നീറുമ്പോൾ നീട്ടിയ കരം പിടിച്ചു കയറിപ്പോയിട്ടൊരുമാത്ര- പോലുമൊന്നു തിരിഞ്ഞു നോക്കാത്ത കണ്ണുകളുമേറെ... എങ്ങലടിച്ചു കരയുവാൻ  ചുമലുകൾ താങ്ങായ് നല്കി- യൊടുവിലതിൽ ചവുട്ടി- ക്കുതിച്ചുപാഞ്ഞു പോയ് ചിലർ മണ്ണിൽ വീണമരും ധൂളിയെ നോക്കിയൊന്നു നെടുവീർപ്പിട്ടു,  ഉളളിൽ നുരഞ്ഞു പൊന്തുന്ന നോവിൻ തിരകളെയേറെ പണിപ്പെട്ടുള്ളിൽ തടഞ്ഞു നിർത്തിയെങ്കിലുമൊരു തിര കണ്ണിൽ നിന്നൂർന്നു വീണു, കണ്ണീരെന്ന പേരിലെൻ അകവും പുറവുമൊരു മാത്ര നീറിപ്പുകച്ചങ്ങു വറ്റിയുണങ്ങി പിന്നെയും പൊഴിയാൻ തുടങ്ങും നീർമുത്തിനെ പിടിച്ചു കെട്ടി ഞാനെൻ മന്ദഹാസത്താലെ... പുലരി തൻ പ്രഭയിൽ മിന്നിത്തി- ളങ്ങി വജ്രം പോലെൻ കണ്ണിലതു കണ്ടു ലോകരോതിയെന്തു തിളക്കമഹോ ആ കൺകളിൽ!

അമ്മിണിക്കുട്ടിയുടെ ലോകം #13 സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്

Image
അമ്മിണിക്കുട്ടിയുടെ ലോകം #13 - സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്   കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് സ്കൂളിൽ പോകേണ്ട ദിവസം വന്നെത്തി. അച്ഛന്റെയുമമ്മയുടെയും ഒപ്പം ബൈക്കിൽ നഴ്സറിയുടെ മുന്നിൽ ചെന്നിറങ്ങി. ആദ്യമായല്ല അവൾ അവിടെ പോകുന്നത് എന്നത് കൊണ്ട് പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ പരിഭ്രമമൊന്നും ഒട്ടും തോന്നിയില്ല.  സ്കൂളിലെ പ്രധാന ഗേറ്റ് കടന്ന് കുറച്ചു ദൂരം നേരെ പോയി നഴ്സറിയുടെ ഭാഗത്തേക്കുള്ള ഗെയ്റ്റ് കൂടി കടന്നാൽ ആദ്യം കാണുക കളിക്കാനുള്ള സ്ഥലമാണ്. അവിടെ ചെറിയ ചില ഊഞ്ഞാലുകൾ, ഉരുസിക്കളിക്കാനുള്ള സ്ഥലം, സീസോ തുടങ്ങി പലതും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ തന്നെ അമ്മിണിക്കുട്ടിയ്ക്ക് ഉത്സാഹമായി. കുഞ്ഞേടത്തി അതിനെക്കുറിച്ചൊക്കെ പറയുന്നത് കൊതിയോടെ കേട്ടിട്ടുള്ള അവൾക്ക് അതിലൊക്കെ കളിക്കാൻ ധൃതിയായി.       പക്ഷേ സ്കൂളിൽ എത്തിയാൽ തോന്നിയപോലെ ഓടി നടക്കാനൊന്നും പാടില്ല. സിസ്റ്റർമാർ പറയുന്നത് കേട്ട് നല്ല കുട്ടിയായി ഇരിക്കണം, ചോദ്യങ്ങൾക്ക് നാണിക്കാതെ മിടുക്കിയായി ഉത്തരം പറയണം എന്നൊക്കെ അവളോട് ആദ്യമേ തന്നെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. അത് ഓർമ്മ വന്നതോടെ അവൾ അതിലൊക്കെ കേറാനുള്ള ആഗ്രഹത്തെ എങ്ങനെയൊക്കെയോ

അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ  സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്. എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം.  വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്ക

അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച

Image
അമ്മിണിക്കുട്ടിയുടെ ലോകം #11 - അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച  അദ്ധ്യായം #10 ഇവിടെയുണ്ട്   ഒരു ദിവസം വൈകുന്നേരമാവാറായപ്പോൾ അമ്മിണിക്കുട്ടി പതിവുപോലെ തൊടിയിലെ ചുറ്റിക്കറക്കം ഒക്കെ കഴിഞ്ഞ് തെക്ക്വോർത്ത് എത്തിയപ്പോൾ മുറ്റത്ത് ഒരു കാർ നിൽക്കുന്നത് കണ്ടു. ആരാണാവോ ഇപ്പോൾ കാറിലൊക്കെ വന്നത് എന്ന് ആലോചിച്ച് പരുങ്ങി നിൽക്കുമ്പോൾ കിഴക്കിണിയുടെ ഭാഗത്ത് നിന്ന് ആരൊക്കെയോ വർത്തമാനം പറയുന്നത് കേട്ടു. അച്ഛന്റെ ഒച്ച അവൾക്ക് മനസ്സിലായി. കൂടെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല.  ആകാംക്ഷയോടെ പൂമുഖത്തേയ്ക്ക് ഓടിക്കയറി. കാല് കഴുകി എന്ന് വരുത്തി ഒറ്റയോട്ടത്തിന് നാലിറയത്ത് എത്തി. കിഴക്കിണിയുടെ  വാതിൽ പതുക്കെ ചാരിയിട്ടുണ്ട്. അഴികൾക്കിടയിലൂടെ എത്തി നോക്കണം എന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അച്ഛൻ കണ്ടാൽ ചീത്ത പറഞ്ഞാലോ! അമ്മയോട് ചോദിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഓടിയെങ്കിലും അമ്മ അവിടെയില്ല. അമ്മയും കിഴക്കിണിയിൽ തന്നെയാണ് എന്നവൾക്ക് മനസ്സിലായി.  എന്താണാവോ കാര്യം എന്ന് ആലോചിച്ച് പതുക്കെ നാലിറയത്ത് എത്തിയതും കിഴക്കിണിയുടെ വാതിൽ തുറന്ന് അച്ഛൻ പുറത്തിറങ്ങി. പിന്നാലെ വേറെ ഒരാളും. നി