Posts

അമ്മയും മകളും

Image
അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു .... ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ??? ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല ... പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം... "ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍!; ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന്

നല്ല മലയാളം 2 - വാക്കുകള്‍ വന്ന വഴി

ആമുഖം:  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ  ഓണ്‍ലൈന്‍  മാസികയായ  e-മഷിയില്‍  പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ രണ്ടാം  ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും  നാസ്സര്‍ അമ്പഴേക്കല്‍,   അരുണ്‍ ചാത്തംപൊന്നത്ത്  എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു... കഴിഞ്ഞ ലക്കത്തില്‍ ഭാഷയെക്കുറിച്ചും നമ്മുടെ മലയാള ഭാഷ വന്ന വഴികളെക്കുറിച്ചും പറഞ്ഞുവല്ലോ. ഇത്തവണ നാം ഉപയോഗിക്കുന്ന വാക്കുകളെയും അവയുടെ ഉല്പത്തിയേയും പറ്റിയാവാം പറയുന്നത്. ലോകത്തുള്ള ഏതൊരു ഭാഷയേയും പോലെ മലയാളവും തന്‍റെ വളര്‍ച്ചയ്ക്കായി മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടം കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മലയാളത്തിന്‍റെ രൂപ-ഭാവങ്ങള്‍ അതിന്‍റെ ആരംഭദശയില്‍ നിന്നും വളരെയധികം മാറിക്കഴിഞ്ഞിരിക്കുന

മാറേണ്ടത് നീ...ഞാനല്ല!

Image
ഞാനുടുക്കും ചേലകളാണുനിന്‍ കാമത്തിന്നുദ്ദീപനമെന്നു നീയോതി; ദേഹമൊരായിരം തുണികളില്‍ മൂടിപ്പുതച്ചു ഞാനൊളിച്ചു വച്ചു... വഴികളില്‍ ഞാനിറങ്ങി നടക്കുന്നതാണു നിന്നാസക്തിയേറ്റുന്നതെന്നു നീയോതി- യന്നേരം, വീടിന്‍ ചുമരുകള്‍ക്കുള്ളില്‍  അടച്ചു ഞാനൊരു ജന്മം തീര്‍ത്തു... എന്‍റെ ചിരികളാണു നിന്നെ മൃഗ- മാക്കുന്നതെന്നു നീയോതി വീണ്ടും, ചിരിയെന്‍ മനസ്സിന്‍ കാണാക്കയത്തി- ന്നടിത്തട്ടില്‍ ഞാന്‍ കുഴിച്ചുമൂടി... എന്‍റെ നോട്ടമാണ്‌ നീയെന്നെ ധ്വംസി- ക്കുവാന്‍ കാരണമെന്നോതി നീ, ഉടനെയെന്‍ കണ്ണുകളടച്ചു ഞാനെന്‍ ലോകത്തെയാകെ ഇരുട്ടിലാക്കി... എന്‍റെ വാക്കുകള്‍ നിന്നെ മദോന്മത്ത- നാക്കുന്നുവെന്നു നീയോതിയപ്പോള്‍,  ഞാനെന്‍  വായ മൂടി,യൊരു മൂളല്‍ പോലുമില്ലാതെ മൌനിയായിരുന്നു... എന്നിട്ടിപ്പോഴെന്തേ അമ്മതന്‍ മടി- ത്തട്ടില്‍ സ്വസ്ഥമായുറങ്ങുമൊരു കുഞ്ഞിളം പൈതലെ നീ ഞരിച്ചമര്‍ത്തി, നിമിഷ സുഖത്തിന്നവളെ കുരുതിയാക്കി???    അവളുടുത്ത ചേലയോ, പിച്ചവെയ്ക്കും വഴികളോ, കളങ്കമില്ലാ ചിരികളോ, നിര്‍മ്മലമാം നോട്ടമോ, കൊഞ്ചിമൊഴിയും വരികളോ, നിന്നിലെ മൃഗത്തെയുണര്‍ത്തി??? അറിയുന്

വരിയും വരയും - റിയാസ് ടി അലിയുടെ തൂലികയിലൂടെ

പലതും, പലരേയും വരയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ്‌ ഒരാള്‍ എന്‍റെ ചിത്രം വരച്ചു കാണുന്നത്. റിയാസ് ഭായ് -ക്ക് ഹൃദയം നിറഞ്ഞ നന്ദി!!! |വരിയും വരയും| : ശ്രീമതി. നിഷ ദിലീപ്