Posts

ഒരു സ്വാദിന്റെ ഓർമ്മയിൽ

Image
ബാലവാടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരിക വേശുവേടത്തിയെ ആണ്. ഏടത്തിമാർ രണ്ടാളും വേശുവേടത്തിയുടെ ബാലവാടിയിൽ പോയിട്ടുണ്ട് (രണ്ടാമത്തെയാൾ പഠിയ്ക്കാനും മൂത്തയാൾ കൊണ്ടാക്കാനും കൊണ്ടു വരാനുമൊക്കെ). എനിക്കാ ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയത് പ്രസൻറേഷൻ മോൺടിസറിയിലാണ്. (ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപ് തന്നെ അവിടെയൊരു ദിവസം പോയതും ചങ്ങലയിൽ തൂങ്ങുന്ന ചെറിയ കസേരയൂഞ്ഞാലിൽ ആടിയതും ബേബി സുധയെന്ന ആദ്യത്തെ കൂട്ടുകാരിയെ കിട്ടിയതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്). അതു കൊണ്ട് ബാലവാടി എനിക്ക് കേട്ടറിഞ്ഞ ലോകമാണ്. സ്വയം അനുഭവിച്ചറിഞ്ഞതല്ല. ബാലവാടിക്കഥകൾ പലതും അയവിറക്കി ഏsത്തിമാർ രസിക്കുമ്പോൾ മൗനിയായി അതൊക്കെ കേട്ടു നിൽക്കാനേ പറ്റിയിട്ടുള്ളു. ബാലവാടിയിലെ  ഉപ്പുമാവിന്റെ സ്വാദിനെക്കുറിച്ചവർ ചർച്ച ചെയ്യുമ്പോൾ എനിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട്. അതൊന്നു രുചിച്ചു നോക്കാൻ പറ്റാത്തതിലുള്ള ഇച്ഛാഭംഗം വേറെ.. (അവധിക്കാലത്ത് അച്ഛൻ പെങ്ങളുടെയടുത്ത് താമസിയ്ക്കുമ്പോൾ അവിടെ അടുത്തുള്ള  ബാലവാടിയിലെ ഉപ്പുമാവ് സതിയോപ്പോൾ വഴി കിട്ടിയിരുന്നു എന്ന് തോന്നുന്നു. അതിന്റെ ഓർമ്മ നന്നേ മങ്ങിയിരിയ്ക്കുന്നു). കൊല്ലങ

ചില ഓട്ടിസം ചിന്തകൾ

ഒരു വിധം മലയാളികൾക്കൊക്കെ സുപരിചിതമായ പേരാവും ശ്രീ മുരളി തുമ്മാരുകുടിയുടേത്. തൻ്റെ എഴുത്തിലൂടെ പല കാര്യങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തി വരുന്ന അദ്ദേഹം ഈയടുത്ത് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റ് ഞാനും വായിച്ചിരുന്നു. അതിനു കീഴിൽ ഒരു കമന്റ് എഴുതിയെങ്കിലും മറ്റു പല കാര്യത്തിനുമിടയിൽ പിന്നെ അതിനെക്കുറിച്ചു മറന്നു പോയി എന്നതാണ് സത്യം. ഇന്നിപ്പോൾ   Manoj   ഏട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് വീണ്ടും അക്കാര്യം ഓർമ്മ വന്നത്. കാര്യമെന്താണെന്നല്ലേ? ശ്രീ മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർത്ഥ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് മുതൽ ഏഴാം തിയതി വരെ എറണാകുളം ദർബാർ ഹാളിൽ നടക്കുന്നുണ്ട് - കഴിയാവുന്നവരെല്ലാം അത് കാണണം എന്നാണ് പോസ്റ്റിന്റെ കാതൽ. ഈ ചിത്ര പ്രദർശനത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ സിദ്ധാർത്ഥ് ആസ്പെർജ്ജസ് സിൻഡ്രോം എന്ന അവസ്ഥയെ അതിജീവിക്കുന്നത് തൻ്റെ ചിത്രങ്ങളിലൂടെയാണ് എന്നതാണ്. എന്തെങ്കിലും ചെറിയ ഒരു രോഗം വന്നാൽ പോലും സമൂഹത്തിനു മുന്നിൽ അത് മൂടി വെക്കാൻ വെമ്പുന്ന ആളുകളുടെ ഇടയിൽ ശ്രീ മുരളി തുമ്മാരുകുടിയെ പോലെ പ്രശസ്തനായ ഒരാൾ മകന്റെ അവസ്ഥയെക്കുറിച്ച് തുറന്നു പ

ആ... ആന

Image
"അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ മുൻപു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ ... " കുട്ടിക്കാലത്ത് ഏറെ പാടി നടന്നിരുന്ന ഒരു പാട്ടാണ്. എത്ര ഭംഗിയായി ആനയെ ഇതിൽ വിവരിച്ചിരിക്കുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ട്. എന്നാൽ ഈയടുത്താണ് അതിലെ വരികൾ മനസ്സിനെ പൊള്ളിയ്ക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും 'കാലിൽ തുടലുകിലുങ്ങുന്നുണ്ടേ  വാലിളകുന്നുണ്ടേ ആനക്കൊമ്പനെയാകപ്പാടെ കാണാനഴകുണ്ടേ' എന്ന ഭാഗം.  കാലിൽ തുടലു കിലുങ്ങുന്നുണ്ട്.. എത്ര സമർത്ഥമായാണ് അസ്വാഭാവികമായ ഒരു കാര്യം നിസ്സാരവാക്കുകളിൽ സ്വാഭാവികത കൈവരിച്ചത്. അതു കൊണ്ടാണല്ലോ ആന എന്ന് കേൾക്കുമ്പോൾ തന്നെ നമ്മിൽ ഭൂരിഭാഗം പേർക്കും കാലിൽ ചങ്ങലയണിഞ്ഞ, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജവീരന്മാരുടെ ചിത്രം മനസ്സിൽ തെളിയുന്നത്. ആ ചിത്രം നമ്മെ അലോസരപ്പെടുത്തുന്നതിനു പകരം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരം. മലയാളിയുടെ ജീവിതത്തിൽ ഇത്രത്തോളം അവിഭാജ്യഭാഗമായ വേറൊരു 'വന്യ' ജീവിയുണ്ടോ  എന്ന് സംശയമാണ്. അക്ഷരമാല പഠിയ്ക്കുമ്പോൾ അ - അമ്മ കഴിഞ്ഞാൽ നാം ഒട്ടു മിക്കവരും പഠിച്ചിട്ടുള്ളത് ആ - ആന എന്നാവ

കുറിക്കണ്ണൻ കാട്ടുപുള്ള്

Image
രണ്ടു കുറിക്കണ്ണൻ കാട്ടുപുള്ളുകൾ ഉണ്ടിവിടെ. കരിയിലകൾക്കിടയിൽ തത്തി നടക്കുന്ന അവയെ അത്ര പെട്ടന്ന് കാണാൻ സാധിക്കയില്ല. ഒരിടത്തും അധികം നില്ക്കാതെ തത്തിക്കളിക്കുന്നതു കൊണ്ടങ്ങനെ കാണാം എന്ന് മാത്രം! കുറിക്കണ്ണന്‍ കാട്ടുപുള്ള്   ഉണങ്ങിയ ഇലകൾ കൊക്കു കൊണ്ട് ചികഞ്ഞു മാറ്റി മണ്ണിൽ നിന്നും ചെറുപ്രാണികളെയും പുഴുക്കളെയും കൊത്തിത്തിന്നുന്നതിൽ വ്യാപൃതരാണവർ. മിക്കവാറും സമയങ്ങളിൽ ഇണകളായാണ് കാണാറുള്ളത്. മുട്ടിയുരുമ്മിയല്ല ഇരിക്കാറുള്ളതെങ്കിലും അവർ പരസ്പരം എപ്പോഴും ഒരു വിളിപ്പാടകലെ (അതോ ഒരു തത്തിച്ചാട്ടമകലെയോ) കാണപ്പെടുന്നു.  ഇന്ത്യയിൽ അങ്ങിങ്ങോളം കാണപ്പെടുന്ന ഇവയ്ക്ക് അധികം വലുപ്പമില്ല. 20-22 സെ. മി ആണ് സാധാരണ വലുപ്പം. ഓറഞ്ചും നീലയും കലർന്ന ശരീരമുള്ള ഇവയിൽ ആൺകിളിയുടെ ചിറകിന്റെ നിറം കുറെ കൂടി കടും 'നീലയാണ്. പെൺകിളിയുടേത് ഒരു തരം നരച്ച നീല നിറവും! സ്വതവേ ഒരു തരം കിർ കിർ ശബ്ദമാണ് അവ പുറപ്പെടുവിക്കാറുള്ളതെങ്കിലും ഒന്നു രണ്ടു തവണ അവ മനോഹരമായി പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. മുറ്റത്ത് പൈപ്പിനരുകിൽ വെള്ളം നിറച്ചു വെച്ച ചട്ടിയിലെ വെള്ളം കുടിക്കാനും അവ മിക്കവാറും ഒരുമിച്ചാണ് വരാറുള്ളത്. ഒരാ

ഗോമുഖിലേയ്ക്ക് - 2

Image
പിറ്റേന്ന് കണ്ണു തുറന്നത് ഇരുണ്ട ഒരു പ്രഭാതത്തിലേയ്ക്കായിരുന്നു. ഒന്നു കിടന്നതേയുള്ളൂ - അപ്പോഴേയ്ക്കും എഴുന്നേൽക്കാറായ പോലെ! രജായിയുടെ ഊഷ്മളതയിൽ നിന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുപ്പിലേയ്ക്ക് ഇറങ്ങാൻ മടി! പക്ഷേ സമയബന്ധിതമായി നീങ്ങിയില്ലെങ്കിൽ ഞങ്ങളുടെ യാത്ര ഇനിയും നീണ്ടുപോകും. അതിനാൽ പുതച്ചു മൂടിക്കിടക്കാനുള്ള അതിയായ ആഗ്രഹത്തെ കീഴടക്കി പതുക്കെ പ്രഭാത കർമ്മങ്ങളിൽ മുഴുകി. തണുത്തുറഞ്ഞ വെള്ളം തൊട്ടപ്പോൾ പല്ല്  തേയ്‌ക്കേണ്ട എന്നു വരെ തോന്നി. എന്നാലും ആ തോന്നലിനെ നിഷ്കരുണം തള്ളിക്കളഞ്ഞ് പല്ലുതേപ്പും മുഖം കഴുകലും ഒക്കെ കഴിഞ്ഞ് ഗോമുഖിലേയ്ക്ക് പോകാൻ തയ്യാറായി. സ്വർണ്ണ മല  രാവിലെ അഞ്ചേ കാലോടെ താമസസ്ഥലത്തിനു പുറത്തെത്തി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പുലരിയിലേക്കാണ് ഞാനന്ന് കാലെടുത്തു വെച്ചത്. മുന്നിൽ തലയുയർത്തി നിൽക്കുന്ന പർവ്വതനിര. ഉദയസൂര്യകിരണങ്ങൾ ഏറ്റു വാങ്ങി സ്വർണ്ണപ്രഭയിൽ മുങ്ങി നിൽക്കുന്ന ഗിരിശൃംഗങ്ങൾ! കാണുന്ന കാഴ്ച്ച സത്യമാണോ എന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ... സ്വർണ്ണവും വെള്ളിയും കരിനിറങ്ങളും മാറിമാറി പ്രദർശിപ്പിച്ചു കൊണ്ട് അവയങ്ങനെ വിലസി നിന്നു. കൂട്ടത്തിലുള്ളവർ എത്തി

ഗോമുഖിലേയ്ക്ക് - 1

Image
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ്‌ വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം  എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12  പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു.  പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അങ്കലാപ്പ് ചെറു

യാത്ര

Image
ഏറെ നാൾ പൂട്ടിയിട്ടയെൻ കിളിവാതിലിൻ മറയൊന്നു നീക്കിയെത്തിനോക്കി ഞാൻ; കണ്ടു മാറാലമൂടിയതിന്നിടയി- ലൂടെയൊരു വിശാലമായാ- മാനത്തിൻ നീലക്കീറങ്ങനെ; കേൾപ്പായെൻ കാതുകളിൽ പക്ഷിച്ചിലപ്പുകളായിരങ്ങൾ മങ്ങിയ കണ്ണുകൾ വെളിച്ച- ത്തിൻ പൊരുൾ തേടിയുഴറവേ അറിഞ്ഞു ഞാനെൻ ജാലകപ്പുറ- ത്തുണ്ടൊരു മായാലോകമെന്നും... അറിഞ്ഞില്ല ഞാനീ മാധുര്യമൊന്നു- മൊരു സംവത്സരം കൊഴിഞ്ഞു പോയ് മൗനമൊരു കൂട്ടായെൻ കർണ്ണങ്ങളിൽ നിറഞ്ഞിരുന്നതു ഞാനറിഞ്ഞതേയില്ല; ഇന്നിതു കേൾക്കുമ്പോഴാനന്ദ ലഹരിയിൽ ഞാനലിവൂ ... കൺ തുറന്നപ്പോൾ കാണായെൻ  ജാലകപ്പുറത്ത് നിറഞ്ഞു നില്ക്കും  ഹരിതാഭയങ്ങനെ കൺകുളുർക്കെ... ഹൃദയത്തിലാസ്നിഗ്ദ്ധതയാവാഹിച്ചു ഞാൻ യാത്രയാവട്ടെ ഇല കൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലേയ്ക്ക്...