Posts

വീട്ടിലെ കിളികൾ - 1

Image
എത്രയൊക്കെ തിരക്കുണ്ടെങ്കിലും ചിലപ്പോൾ വീണു കിട്ടുന്ന ഒഴിവു നിമിഷങ്ങളിൽ ഗൃഹാതുരത്വം എന്നെ വല്ലാത്ത കാഠിന്യത്തോടെ തന്നെ പിടികൂടും. അപ്പോൾ ഞാൻ ഏറ്റവും അധികം മോഹിയ്ക്കുക ഇല്ലത്തൊടിയിലെ പക്ഷികളെ കാണാനാണ്. ഇന്നും ഒരല്പ നേരം വെറുതെയിരുന്നപ്പോൾ തൊടിയിലെ കിളികൾ എൻ്റെ മനസ്സിൽ ചിലച്ചു കൊണ്ടിരിന്നു. അപ്പോൾ തോന്നിയ ആശയമാണ് അവയെക്കുറിച്ചു ചെറിയ ഒരു കുറിപ്പെഴുതിയാലോ എന്ന്! പിന്നെ ഒന്നും ആലോചിച്ചില്ല. എഴുതിത്തുടങ്ങി... ആദ്യം ആരെക്കുറിച്ചെഴുതണം എന്നാലോചിച്ചപ്പോൾ കുറെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു. എല്ലാം പ്രിയപ്പെട്ടവ. ഒരു തരം ആശയക്കുഴപ്പത്തിലേയ്ക്ക് വഴുതി വീഴുന്നതിനു മുൻപ് തന്നെ ഉത്തരം കിട്ടി. മണ്ണാത്തിപ്പുള്ളിൽ നിന്ന് തന്നെ തുടങ്ങാം. നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന ഒരു പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്. ഓറിയന്റൽ മാഗ്‌പൈ റോബിൻ എന്നാണ് ഇംഗ്ലീഷ് പേര്. കറുപ്പും വെളുപ്പും നിറമുള്ള ഈ പക്ഷിയെ കാണാത്തവർ ചുരുക്കമാവും... ആൺകിളിയ്ക്ക് കടുത്ത കറുപ്പാണെങ്കിൽ പെൺകിളിയുടെ ദേഹം നരച്ച കറുപ്പാണ്. മാറും വയറും വെളുത്ത നിറത്തിലുള്ള ഇവയുടെ വാലിന്റെ അടിയിലും വെള്ളനിറം കാണാം. ചിറകുകൾ മടക്കി വെയ്ക്കുമ്പോൾ വശങ്ങളി

ട്യൂലിപ് പൂക്കളെത്തേടി

Image
ആംസ്റ്റർഡാമിലേയ്ക്ക് ഒരു യാത്ര കുറച്ചു കാലമായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അതിന് ഒരു തീരുമാനമായത് ഒന്നുരണ്ടു മാസങ്ങൾക്ക് മുൻപാണ്. ആംസ്റ്റർഡാമിൽ താമസിക്കുന്ന കൂട്ടുകാരൻ കുറെ കാലമായി ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നതാണ്. പലപല കാരണം കൊണ്ട് യാത്ര വൈകി. ശൈത്യത്തിനൊരു ശമനമുണ്ടാകും എന്ന ധാരണയിൽ മാർച്ച് അവസാനം ഏപ്രിൽ ആദ്യം എന്ന രീതിയിൽ ഈസ്റ്ററിനോടനുബന്ധിച്ച അവധിക്കാലത്ത് ഞങ്ങൾ ലിവർപൂളിൽ നിന്നും ആംസ്റ്റർഡാമിലേയ്ക്ക് വിമാനം കയറി. ആംസ്റ്റർഡാം   ലിവർപൂളിൽ നിന്നും മാർച്ച് മുപ്പതാം തിയ്യതി രാവിലെ ഇറങ്ങി, യൂറോപ്യൻ സമയം 9.30യോടെ ഞങ്ങൾ ആംസ്റ്റർഡാം ഷിപ്പോൾ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗുകൾ അവിടെയുള്ള ലഗ്ഗെയ്ജ് റൂമിൽ സൂക്ഷിക്കാൻ ഏല്പിച്ച് ഞങ്ങൾ ഞങ്ങളുടെ ആതിഥേയരെ കാത്തു നിൽപ്പായി. അധികം താമസിയാതെ അവർ എത്തിച്ചേർന്നു. രാജേഷും ദിലീപും ഏതാണ്ട് 10-18 വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. അതിന്റെ സന്തോഷം അവർ പങ്കുവെക്കുമ്പോഴേയ്ക്കും ഞാൻ നോർവേയിൽ നിന്നും എത്തിയ നവദമ്പതികൾ അമൃതയേയും രവിയേയും കണ്ട സന്തോഷത്തിലായിരുന്നു. നാട്ടിൽ ഇല്ലാത്തതിനാൽ എനിക്ക് പങ്കെടുക്കാൻ പറ്റാതെ പോയ വിവാഹമായിരുന്നു അവരുടേത്. നോർവേ

വേരുകൾ തേടി

Image
ഏറെ കാലമായി കേട്ടിട്ടുള്ള, എന്നാൽ ഒരിക്കൽ പോകുമെന്ന് കരുതാതിരുന്ന ഒരു സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ എന്തായിരിയ്ക്കും ഉള്ളിൽ? തീർച്ചയായും ആകാംക്ഷയും ആവേശവും സന്തോഷവും തന്നെയായിരിക്കും. എന്നാൽ ഇത്തവണ അതോടൊപ്പം ഒരല്പം സങ്കടവും നിരാശയും കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം!  ഇത്തവണത്തെ യാത്രയിൽ എൻ്റെ പ്രിയതമൻ ഇല്ല എന്നത് കൊണ്ടു തന്നെ! എത്രയോ കാലമായി, ഒരുപക്ഷേ ഈ ജീവിതം മുഴുവനുമെന്ന പോലെ, ഞങ്ങൾ ഒന്നിച്ചാണ് യാത്ര പതിവ് - ചെറുതും വലുതുമായ ഞങ്ങളുടെ യാത്രകൾ ഞങ്ങളെ തന്നെ തിരിച്ചറിയാനുതകുന്നവയായിരുന്നു. ഇത്തവണ ദിലീപ് ഇല്ലാതെ യാത്ര പുറപ്പെടുമ്പോൾ എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റയ്ക്കായ ഒരു തോന്നലായിരുന്നു. എൻ്റെ ഏറ്റവും വലിയ ധൈര്യവും ശക്തിയും ഉന്മേഷവും കൂടെയില്ലാത്ത ഒരു തോന്നൽ. എങ്കിലും മറ്റു കുടുംബാംഗങ്ങളുടെ കൂടെയാണ് യാത്ര എന്നത് തീർച്ചയായും മനസ്സിന് ധൈര്യം പകർന്നു നൽകുന്നതായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭാരതത്തിലെ ഏറ്റവും ഭംഗിയേറിയ സ്ഥലങ്ങളിൽ ഒന്നാണെന്ന് കേട്ടിട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ യാത്രാപ്രേമികളിൽ മുൻപരായ  രാജേഷേട്ടനും മാലിനിയേടത്തിയും മുൻപ് അവിടെ പലയിടത്തും പോയിട്ടുണ്ട്. അവർ

എൻ്റെ കൂട്ടുകാരികൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സ്ത്രീകളെക്കുറിച്ചങ്ങനെ ആലോചിക്കുകയായിരുന്നു. അവരില്‍ വളരെക്കുറച്ചു പേരെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. എന്നിരുന്നാലും ഇന്റര്‍നെറ്റ് എന്ന വിശാല ലോകത്തില്‍ അവരെ ഞാന്‍ കാണാതെ കണ്ടു. അവരുമായി സംവദിച്ചു, അവരെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. അവരുടെ സന്തോഷത്തില്‍ സന്തോഷിച്ചു. അവരുടെ ദു:ഖത്തില്‍ വേദനിച്ചു. അവരോടൊപ്പം ചിരിക്കാനും ചിലപ്പോൾ കരയാനും നെടുവീർപ്പിടാനും അവരെ മനസ്സുകൊണ്ട് ചേർത്തു പിടിയ്ക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ള അവരിൽ നിന്നും ഞാൻ ഏറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. അവരുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. പല മേഖലയിലും അവർ തിളങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സും എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറയും.  പേരെടുത്തു പറയാൻ ഒത്തിരിപ്പേരുണ്ട്...നല്ലൊരു ഫോട്ടോഗ്രഫറും  പക്ഷി നിരീക്ഷകയും ഒരനിയത്തിയോടെന്ന പോലെ വാത്സല്യവും തോന്നുന്ന സംഗീതയെ പറ്റിയാവട്ടെ ആദ്യം. ഞങ്ങളൊരുമിച്ചു പോയിട്ടുള്ള യാത്രകൾ വളരെക്കുറവാണ്. എങ്കിലും സംഗീതയുമൊന്നിച്ചുള്ള യാത്രകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സംഗീതയുടെ ഫോട്ടോകൾ മിക്കതും പ്രത്യ

പീറ്റർ റാബ്ബിറ്റും ബീയട്രിക്സ് പോട്ടറും

Image
ബീയട്രിക്സ്  പോട്ടർ! ബിബിസിയിലെ ഒരു ഡോക്യൂമെന്ററിയിലാണ് ആദ്യമായി ഞാൻ ആ പേര് കേട്ടത്. ലേയ്ക് ഡിസ്ട്രിക്ട് എന്ന സ്ഥലത്ത് നാഷണൽ ട്രസ്റ്റിനു വേണ്ടി  അവർ തൻ്റെ സ്വത്തുക്കളെല്ലാം സംഭാവന ചെയ്തു. അവരുടെ ആ മഹാമനസ്‌കത കൊണ്ടാണ് ലേയ്ക് ഡിസ്ട്രിക്ട് നാഷണൽ പാർക്കും മറ്റു പ്രകൃതി-പരിസ്ഥിതി പ്രവർത്തനങ്ങൾ ഒക്കെ ഇന്നും നന്നായി നടത്താൻ കഴിയുന്നത് എന്നൊക്കെയായിരുന്നു ആ ഡോക്യൂമെന്ററിയിൽ. ബീയട്രിക്സ്  പോട്ടറുടെ വീടും അവർ ജീവിച്ച പ്രദേശങ്ങളുമൊക്കെ ആ പരിപാടിയിൽ കാണിച്ചിരുന്നു. വേറെന്തോ പണി ചെയ്യുന്നതിനിടയിലാണ് ആ ഡോക്യുമെന്ററി കണ്ടത് എന്നതു കൊണ്ട് അതിൽ പ്രതിപാദിച്ച മറ്റു കാര്യങ്ങൾ ഓർമ്മയില്ല. ബീയട്രിക്സ്  പോട്ടർ എന്ന പേരു മാത്രം മനസ്സിലുടക്കി നിന്നു. ഇതു കഴിഞ്ഞ് ഒന്ന് രണ്ടു മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ 2018 ജനുവരി ഒന്നാം തിയതി ഏറെ കാലമായി പോവണം എന്ന് കരുതിയിരുന്ന ലേയ്ക് ഡിസ്ട്രിക്ടിലേയ്ക്ക്  ഞങ്ങൾ യാത്ര പോയി. വിൻഡർമിയർ തടാകക്കരയായിരുന്നു പ്രധാന ലക്‌ഷ്യം. ലിവർപൂളിൽ നിന്നും ഏതാണ്ട് 90 മൈൽ  ദൂരമുണ്ട് അവിടേയ്ക്ക്. ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി ഞങ്ങൾ ഒരു പത്തു മണിയോടെ പുറപ്പെട്ടു. ഏതാണ്ട് ഒരു

മോഹം

വീണ്ടുമൊരു കുഞ്ഞായ് അമ്മ തൻ  മടിയിൽ ചാഞ്ഞുറങ്ങാൻ മോഹം മുടിയിഴകളിലൂടെയമ്മ വിരലോടിയ്ക്കുമ്പോൾ നിർവൃതിയോടെ കണ്ണു ചിമ്മാൻ മോഹം കൈയ്യിലൊരു മിഠായിപ്പൊതിയുമായെത്തുന്ന അച്ഛനേയോടിച്ചെന്നു കെട്ടിപ്പിടിയ്ക്കാൻ മോഹം ആ മാറിൽ തല ചായ്ച്ചുറങ്ങിയ കുഞ്ഞിപ്പൈതലാവാൻ മോഹം ഉച്ചയൂണു കഴിഞ്ഞാ നാലിറയത്തിൻ തണുപ്പിൽ  ഏടത്തി തൻ പാട്ടു കേട്ടിരിയ്ക്കാൻ മോഹം കാലിൽ ചിലങ്ക കിലുക്കിയാനന്ദ നൃത്തമാടുമേടത്തിയോടൊത്തു ചെറു ചുവടുകൾ വെക്കാൻ മോഹം വളകൾ കിലുക്കി കമ്മലും കുണുക്കി  പാടവരമ്പിലൂടെയോടാൻ മോഹം വാനിൽ വിരിയും നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി  പായാരം പറഞ്ഞു കളിയ്ക്കുവാൻ മോഹം ഉഷസ്സിൻ ചുവപ്പിൽക്കുളിച്ചു പാടും  കിളികളോടൊത്തു പാടാനും മോഹം ബാല്യമെന്ന സുവർണ്ണകാലമൊരിയ്ക്കൽ കൂടി ജീവിച്ചു തീർക്കാനെന്തു മോഹം !!!

ഫേസ്ബുക്ക് കുറിപ്പുകൾ

നിൻ മൗനമട്ടഹാസത്തേക്കാളു- ച്ചത്തിലുള്ളിൽ അലയ്ക്കുന്നു, കേൾക്കാനുണ്ടേറെ ശബ്ദമെങ്കിലും ഉയർന്നു കേൾക്കുന്നതാ മൗനം മാത്രം ചെവിയോർത്തിരിയ്ക്കുന്നു ഞാനാ മൗനമുടയുന്ന വേളയ്ക്കായ് നിൻ സ്വനമൊരു സുന്ദരരാഗമായെൻ ഹൃദയത്തിലലിഞ്ഞു ചേരാൻ... ************************************************* പുറത്തെയിരുട്ടുള്ളിലേയ്ക്കു പകരും മുൻപേ അമർത്തിയടയ്ക്കട്ടെ ജാലകപ്പഴുതുകൾ എന്നിട്ടുമുള്ളിൽ നിറയുന്നന്ധകാരത്തെയകറ്റാൻ കത്തിച്ചു വെക്കട്ടെ ഒരു കൈത്തിരി വീശിയടിയ്ക്കും കാറ്റതിനെയൂതിക്കെടുത്താതിരിയ്ക്കാൻ കൊട്ടിയടയ്ക്കട്ടെ വാതിലുകളുമോരോന്നായ് എന്നിട്ടുമെന്നെച്ചൂഴ്ന്നു കൊണ്ടോടുവാൻവെമ്പുന്ന കാറ്റിൻ മുരൾച്ച കേൾക്കാതിരിക്കാൻ ചെവിയടച്ചിരിക്കട്ടെ... ഉളളിലൊഴു ചുഴിയായ് വന്നെന്നെ വിഴുങ്ങുവാനൊരുങ്ങുന്നു ചിന്തകൾ ഇല്ല അവയിൽ നിന്നൊരു രക്ഷയെന്നറികെപ്പിന്നെയെന്തു ചെയ്‌വൂ; കണ്ണും കാതുമിറുകെയടച്ചു ഞാനെന്നെത്തന്നെ വട്ടം പിടിച്ചു, ഇറുകെപ്പിടിച്ചിരിപ്പായ് ഘോരാന്ധകാരമകറ്റുമിത്തിരിവെട്ടം മനസ്സിൽ കൊളുത്തിയങ്ങനെ! *************************************************** വരികളും വരകളും ചിത്രങ്ങളും വരച്ചിടുന്നിതാർക്കുവേണ്ടി? ഒരു