Posts

ജീവിതം

Image
കാലം തെറ്റിയതെങ്ങോ  പോയൊരു കുറിമാനം കാറ്റിൻ കരങ്ങളിലങ്ങനെ കറങ്ങുന്നുണ്ടാവണം കിളിവാതിൽ തുറന്നു ഞാൻ നോക്കിയപ്പോൾ കേട്ടില്ല കേൾക്കാൻ കൊതിച്ച സ്വനങ്ങളൊന്നും കണ്ടില്ല സുന്ദര ദൃശ്യങ്ങളേതും വന്നില്ല തെന്നലും നിശബ്ദനിശ്ചല പ്രകൃതിയും മുഖം തിരിച്ചു നിൽപ്പൂ ... കിളിവാതിലടച്ചു, കരളിൻ വാതിലുമടച്ചു ഞാൻ - കണ്ണുമിറുകെപ്പൂട്ടിയെൻ ഏകാന്തതയിലലിഞ്ഞു .. കെട്ടിപ്പിടിച്ചു ഞാനെന്നെ - ത്തന്നെയാെരുമാത്ര ഉള്ളിൽ നിറച്ചു സുന്ദരസ്വപ്ന - ങ്ങളായിരങ്ങൾ നിറമേകിയതിനാവോളം,  മനസ്സിൽ നിറയും വർണ്ണങ്ങൾക്കൊണ്ടൊരു നിമിഷത്തിൽ ജീവിതം മോഹനമാണെന്നാരോ മന്ത്രിച്ച പോൽ... കൺ തുറന്നു ഞാനോതി,യതെ, ജീവിതമെത്രമോഹനം! 

പുലരികൾ...

Image
ചില പുലരികൾ പുലരുന്നത് വല്ലാത്തൊരു  ഇരുട്ടും കനവുമായാണ്... ജാലകപ്പാളി തുറന്നു നോക്കുമ്പോഴാണ് ഇരുട്ട് പുറത്തല്ല  ഉള്ളിലാണെന്നറിയുന്നത് ഏറി വരുന്ന കനമാകട്ടെ  ഹൃദയത്തിന്റെ മാത്രവും...  പിന്നീടുള്ള ഓരോ നിമിഷവും  ഒരു യുദ്ധമാണ് - ഞാനും ഞാനും തമ്മിലുള്ള  നിരന്തര യുദ്ധം. അതിൽ പോരാടുന്നതും  മുറിവേൽക്കുന്നതും  രക്തം ചിന്തുന്നതുമെല്ലാം  ഞാൻ തന്നെ ആശ്ചര്യമെന്തെന്നു വെച്ചാൽ  ഉള്ളിൽ നടക്കുന്ന ഈ മഹായുദ്ധ- മാരും അറിയുന്നില്ല... രക്തം ചൊരിഞ്ഞ് ആസന്ന- മരണത്തിലാണെങ്കിലും മുഖത്തെ ചിരിയും കൈ- കാലുകളുടെ ചുടലതയും ഞാൻ ജീവസ്സുറ്റതാണെന്ന്  മാലോകരോട് അലറിപ്പറയുന്നു... ചിരിച്ചും കളിച്ചും തിമർത്തും  അവരും രാവിൽനിന്നും  ഇരവിലേയ്ക്ക് നീങ്ങുന്നു... അവരുടെ ഉളളിമുണ്ടോ കനത്ത,  രക്തം കിനിയുന്ന ഒരു ഹൃദയം? പൊട്ടിച്ചിരിയുടെ പ്രതിധ്വനിയിൽ  ഹൃദയത്തിന്റെ കരച്ചിലുകൾ  ഞാൻ കേൾക്കാത്തതാണോ? അതിഭാരത്താൽ താഴ്ന്നു പോകവേ  അവരുടെ ഹൃദയം  തൂവൽ പോലെ ലാഘവമെന്ന് വെറുതെയെനിക്ക് തോന്നിയതാണോ? എന്തായാലും.. ചില പു

ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ

Image
വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല  കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു. എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ  മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)

ചില എഴുത്തു ചിന്തകൾ

Image
കഴിഞ്ഞ കൊല്ലം പലപ്പോഴും എഴുതാൻ ഒരു മടുപ്പ് തോന്നിയിരുന്നു. എന്തിനെഴുതണം എന്ന ചോദ്യം തന്നെ വീണ്ടും വീണ്ടും മനസ്സിൽ പൊങ്ങി വന്നിരുന്നു. ഇക്കൊല്ലം എന്തായാലും എഴുതാനുള്ള മടുപ്പിനെ മറികടക്കണമെന്ന തോന്നലിൽ നിന്നാണ് കുറെ കാലം മുൻപ് എഴുതിത്തുടങ്ങിയ ഈ ലേഖനം മുഴുമിക്കുന്നത്. ഇതിലൂടെ, ആഴ്ചയിൽ ഒരു ബ്ലോഗ് എങ്കിലും എഴുതണമെന്ന അതിമോഹത്തിന് ഒരു തുടക്കവും കുറിക്കുകയാണ്. മുൻപൊക്കെ കുറെ പേരെങ്കിലും ബ്ലോഗ് വായിച്ച് പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോൾ ഫേസ്ബുക്കിലേക്ക് എഴുത്തു മാറിയപ്പോൾ ബ്ലോഗിലേക്ക് അധികമാരും വരാതെയായി. ഫേസ്ബുക്കിൽ എഴുതിയിട്ടാൽ ടൈംലൈനിൽ കാണുകയാണെങ്കിൽ ആളുകൾ വായിക്കുകയും പ്രതികരിക്കുകയും ചെയ്യും എന്നത് കൊണ്ട് മിക്കവരും എഴുത്ത് അങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് തോന്നുന്നു. എന്നാൽ ഫേസ്ബുക്കിൽ എഴുതിയിടുന്നത് ചിലപ്പോഴെങ്കിലും അധികമാരും കാണാതെ മുങ്ങിപ്പോവുകയും ചെയ്യാറുണ്ട്. ബ്ലോഗിൽ എഴുതിയിട്ട് കമന്റുകൾക്ക് കാത്തു നിന്നിരുന്ന കാത്തിരിപ്പ് ഒഴിവായി - ഫേസ്ബുക്കിൽ ഇടേണ്ട താമസം പ്രതികരണം കിട്ടും - എന്നതാണ് പലർക്കും ഈ മാദ്ധ്യമം കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് തോന്നുന്നു. ലൈക്കുകളുടെ എണ്ണവും കമന്റുകളു

2019 - തിരിഞ്ഞു നോക്കുമ്പോൾ

Image
വായന തീരെ ശുഷ്കമായ ഒരു കൊല്ലമായിരുന്നു 2019. അഗതാ ക്രിസ്റ്റിയുടെ ചില നോവലുകൾ, ശശി തരൂരിന്റെ 2 പുസ്തകങ്ങൾ, ജെഫ്രി ആർച്ചറുടെ ഒന്ന് രണ്ട് പുസ്തകങ്ങൾ, എച്ച്മുക്കുട്ടിയുടെ ജീവിതമാണ്, ഹംഗർ ഗെയിംസ്  എന്നിവ കൂടാതെ കുറച്ച് ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളേ ഇക്കൊല്ലം വായിച്ചിട്ടുള്ളു. ബ്ലോഗുകളും വളരെക്കുറച്ച് വായിച്ച കൊല്ലമാണ് കടന്നു പോയത്. ചുരുക്കം ചിലത് വലപ്പോഴും വായിച്ചു. നെറ്റ്ഫ്ലിക്സിൽ കുറേ സിനിമകൾ കണ്ടു. പിന്നെ ചിത്രം വരയുമായി ബന്ധപ്പെട്ട യുട്യൂബ് വീഡിയോകളാവും ഏറ്റവുമധികം കണ്ടത്. ബ്ലോഗെഴുത്ത് ഇക്കൊല്ലം പരിതാപകരമായിരുന്നു. എഴുത്ത് കിതച്ചും നിന്നുമൊക്കെ നിരങ്ങി നീങ്ങി.  ഫേസ്ബുക്കിൽ ചിലത് കുറിച്ചു വെച്ചു. സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥി സംഗമത്തിൽ പങ്കുചേരാനായില്ലെങ്കിലും അതിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനിയറിൽ ഒരു ലേഖനം എന്റേതായി ഉൾപ്പെടുത്തിയത് ഏറെ ചാരിതാർത്ഥ്യം നല്കി.  2020-ൽ കുറച്ചു കൂടി വായന മെച്ചപ്പെടുത്തണമെന്നുണ്ട്. എഴുത്തും. ബന്ധങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്ന് ചിലർ ബോദ്ധ്യപ്പെടുത്തിയപ്പോൾ സ്നേഹം, വിശ്വാസം എന്നതിൽ കവിഞ്ഞതൊന്നും ജീവിതത്തിന് പിൻബലമായാവശ്യമില്ലെന്ന് മറ്

മതിലുകൾ പറയുന്ന കഥ - 2

Image
കഴിഞ്ഞ ഡിസംബറിൽ ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയുണ്ടായി. (ആ യാത്രയുടെ വിവരങ്ങൾ ചുരുക്കം ചില ബ്ലോഗ് പോസ്റ്റുകളിലൂടെ വായനക്കാരുമായി പങ്കു വെക്കുകയും ഉണ്ടായി. അവയുടെ ലിങ്ക് താഴെകൊടുക്കുന്നു.   https://www.hrudayathaalangal.in/2019/01/blog-post_30.html https://www.hrudayathaalangal.in/2019/02/blog-post.html   കഴിയുമെങ്കിൽ എല്ലാവരും വായിക്കണം എന്നൊരപേക്ഷയുണ്ട്. എന്നാലേ ഒരു പക്ഷേ ഇനി എഴുതുന്നത് വായിക്കുമ്പോൾ പൂർണ്ണത കിട്ടൂ.) പതിവിനു വിപരീതമായി വിനോദത്തേക്കാൾ ചരിത്രത്തെ അറിയാനുള്ള ഒരു യാത്രയായിരുന്നു അതെന്ന് കരുത്താനാണ് എനിക്കിഷ്ടം. യാത്ര കഴിഞ്ഞിട്ട് ഒരു കൊല്ലം ആവാറായെങ്കിലും ഇന്നും മനസ്സിനെ മഥിക്കുന്ന ചില കാര്യങ്ങൾ നിറഞ്ഞ യാത്രയായിരുന്നു അത്. ബർലിൻ മതിലിനെപ്പറ്റിയും അത് ബർലിൻ നിവാസികളുടെ ജീവിതത്തെ മാറ്റി മറിച്ചതുമൊക്കെ മതിലുകൾ പറയുന്ന കഥ - 1ൽ ഞാൻ നിങ്ങളോട് പങ്കു  വെയ്ക്കുകയുണ്ടായി. ഇന്ന് അത്രത്തോളം അറിയപ്പെടാത്ത എന്നാൽ അതിനെപ്പോലെ ജീവിതങ്ങളെ കീറിമുറിച്ച വേറൊരു മതിലിനെ കുറിച്ചാണ് പറയുന്നത്.  ഏത് സ്ഥലത്തു പോയാലും അവിടം കൂടുതലറിയാൻ വാക്കിങ

നിത്യാഭ്യാസി ആനയെ എടുക്കും

Image
നിത്യാഭ്യാസി ആനയെ എടുക്കും  അങ്ങനെ വീണ്ടുമൊരു 'സ്വയംപൊക്കൽ' ദിവസം വന്നെത്തിയിരിക്കുന്നു. ഇന്ന് എന്റെ നിത്യേനയുള്ള ചിത്രംവര യജ്ഞത്തിന്റെ രണ്ടാം വാർഷിക മഹാമഹമാണ് :)  രണ്ടായിരത്തിപതിനേഴാമാണ്ട് നവംബർ പതിനെട്ടാം തിയതി 'ഇന്ന് മുതൽ ഞാൻ എല്ലാ ദിവസവും വരയ്ക്കും' എന്ന് തീരുമാനിച്ചപ്പോൾ ഞാൻ കരുതിയതല്ല ആ തീരുമാനം എന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറയ്ക്കുമെന്ന്.  ഇക്കൊല്ലം തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു  ആദ്യത്തെ കൊല്ലത്തെ എന്റെ ശ്രമങ്ങളെക്കുറിച്ച് ഞാൻ കഴിഞ്ഞ കൊല്ലം എഴുതിയിരുന്നല്ലോ. ഇക്കൊല്ലം എന്റെ ശ്രമം താരതമ്യേനെ എളുപ്പമായിരുന്നുവെങ്കിലും 'സമയം കണ്ടെത്തൽ' ഒരു വലിയ പ്രശ്നമായിരുന്നു.   പിന്നീട് കുറച്ചൊക്കെ മെച്ചപ്പെട്ടു  ചിലരെങ്കിലും എന്റെ ശ്രമങ്ങളെ കുറച്ചു കാട്ടാൻ ശ്രമിച്ചതായി എനിക്കറിയാം. അവരുടെ വാദങ്ങൾ വിചിത്രമായിരുന്നു - ഓ, അവൾക്ക് ജോലിയൊന്നും ഇല്ലല്ലോ, അവളുടെ മക്കളൊക്കെ വലുതായില്ലേ അതോണ്ട് അവരുടെ കാര്യമൊന്നും നോക്കണ്ട, ഇഷ്ടം പോലെ സമയമുള്ളതിനാൽ എന്തും ചെയ്യാം... ഇങ്ങനെ നീണ്ടു പോകുന്ന ആക്ഷേപങ്ങളെ കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുകയായിരുന്നു പതിവ്.