Posts

Showing posts with the label ഫേസ്ബുക്ക് കുറിപ്പുകൾ

അമ്മിണിക്കുട്ടിയുടെ ലോകം #13 സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്

Image
അമ്മിണിക്കുട്ടിയുടെ ലോകം #13 - സ്കൂൾ എന്ന വലിയ ലോകത്തിലേയ്ക്ക്   കാത്തു കാത്തിരുന്ന് അമ്മിണിക്കുട്ടിയ്ക്ക് സ്കൂളിൽ പോകേണ്ട ദിവസം വന്നെത്തി. അച്ഛന്റെയുമമ്മയുടെയും ഒപ്പം ബൈക്കിൽ നഴ്സറിയുടെ മുന്നിൽ ചെന്നിറങ്ങി. ആദ്യമായല്ല അവൾ അവിടെ പോകുന്നത് എന്നത് കൊണ്ട് പുതിയ ഒരു സ്ഥലത്ത് പോകുന്നതിന്റെ പരിഭ്രമമൊന്നും ഒട്ടും തോന്നിയില്ല.  സ്കൂളിലെ പ്രധാന ഗേറ്റ് കടന്ന് കുറച്ചു ദൂരം നേരെ പോയി നഴ്സറിയുടെ ഭാഗത്തേക്കുള്ള ഗെയ്റ്റ് കൂടി കടന്നാൽ ആദ്യം കാണുക കളിക്കാനുള്ള സ്ഥലമാണ്. അവിടെ ചെറിയ ചില ഊഞ്ഞാലുകൾ, ഉരുസിക്കളിക്കാനുള്ള സ്ഥലം, സീസോ തുടങ്ങി പലതും ഉണ്ട്. അതൊക്കെ കണ്ടപ്പോൾ തന്നെ അമ്മിണിക്കുട്ടിയ്ക്ക് ഉത്സാഹമായി. കുഞ്ഞേടത്തി അതിനെക്കുറിച്ചൊക്കെ പറയുന്നത് കൊതിയോടെ കേട്ടിട്ടുള്ള അവൾക്ക് അതിലൊക്കെ കളിക്കാൻ ധൃതിയായി.       പക്ഷേ സ്കൂളിൽ എത്തിയാൽ തോന്നിയപോലെ ഓടി നടക്കാനൊന്നും പാടില്ല. സിസ്റ്റർമാർ പറയുന്നത് കേട്ട് നല്ല കുട്ടിയായി ഇരിക്കണം, ചോദ്യങ്ങൾക്ക് നാണിക്കാതെ മിടുക്കിയായി ഉത്തരം പറയണം എന്നൊക്കെ അവളോട് ആദ്യമേ തന്നെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. അത് ഓർമ്മ വന്നതോടെ അവൾ അതിലൊക്കെ കേറാനുള്ള ആഗ്രഹത്തെ എങ്ങനെയൊക്കെയോ

അമ്മിണിക്കുട്ടിയുടെ ലോകം #12 - ചെറു പിണക്കങ്ങൾ

Image
അമ്മിണിക്കുട്ടിയുടെ  ലോകം #12  - ചെറു പിണക്കങ്ങൾ  സ്വതേ അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും വല്യ കൂട്ടാണ്. കുഞ്ഞേടത്തിയുടെ വാലിൽ തൂങ്ങിയേ നടക്കൂ എന്ന് പലരും അവളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് - കുഞ്ഞേടത്തിയ്ക്ക് വാലില്ലല്ലോ പിന്നെന്താ എല്ലാരും അങ്ങനെ പറയുന്നത് എന്നായിരുന്നു അവളുടെ സംശയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞേടത്തിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട്. എന്നാൽ ഇടയ്ക്ക് അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും തമ്മിൽ പിണങ്ങും. അതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല. കളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, കളിക്കാൻ കൂട്ടിയില്ല, വിളിച്ചപ്പോൾ വിളികേട്ടില്ല തുടങ്ങി ചെറിയ കാരണങ്ങൾ മതി പിണങ്ങാൻ. രണ്ടാളും പിണങ്ങിയാൽ പിന്നെ പരസ്പരം നോക്കുക കൂടിയില്ല. രണ്ടാളും വല്യേടത്തിയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാവും മത്സരം.  വല്യേടത്തിയാണെങ്കിൽ ആ അവസരം നന്നായി വിനിയോഗിക്കും. രണ്ടാളെക്കൊണ്ടും സൂത്രത്തിൽ ചില പണികളൊക്കെ എടുപ്പിക്കും. വല്യേടത്തി കാപ്പി കുടിച്ച ഗ്ലാസ്സ് കഴുകി വെയ്ക്കുക, കുടിക്കാൻ വെള്ളം കൊണ്ടു കൊടുക്കുക തുടങ്ങിയ പിണ്ടിപ്പണികളാണ് മിക്കവാറും കിട്ടുക. വേറെ നിവൃത്തിയില്ലാത്തതിനാൽ രണ്ടാളും അതൊക്ക

അവരും ഞാനും

അവരുടെ നഷ്ടം കടുകുമണിയോളവും എന്റെ നഷ്ടം കുന്നോളവുമാണ്; അവരുടെ കണ്ണീർ നാടകവും എന്റെ കണ്ണീർ ഹൃദയരക്തവുമാണ്; അവരുടെ നേട്ടം കുന്നിക്കുരുവോളവും എന്റേത് കൊടുമുടിയോളവുമാണ്; എന്റെ ശരികൾ ശരിക്കുമുള്ളതും അവരുടേത് അത്ര ശരിയല്ലാത്തതുമാണ്; എന്റെ ചിത്രങ്ങൾ മിഴിവേറിയതും അവരുടേത് നരച്ചുമങ്ങിയതുമാണ്; എന്റെ കാഴ്ചപ്പാടുകൾ പുരോഗമനവും അവരുടേത് പ്രാകൃതവുമാണ്; എന്റെ ചിരികൾ സുന്ദരവും അവരുടേത് വിരൂപവുമാണ്; അവരൊന്നുമല്ലെന്ന തോന്നലിലും ഞാനെല്ലാമാണെന്ന ഭാവമാണ്; അവർ വൃഥാ ചിന്തിച്ചു കൂട്ടുന്നു എന്റെ ചിന്ത ഭാവനാസമൃദ്ധമാണ്; ഞാൻ അവരെന്ന് വിളിക്കുന്നവർ എന്നെ വിളിക്കുന്നത് അവരെന്നാണ്, കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് അവരും ഞാനുമെന്നും മത്സരത്തിലാണ്, എങ്കിലും ചിലപ്പോൾ ഞാൻ അവരാണ്, അവർ ചിലപ്പോൾ ഞാനുമാണ്- എന്നിട്ടും അവരും ഞാനുമങ്ങനെ നിരന്തരം യുദ്ധത്തിലാണ് ...

അമ്മിണിക്കുട്ടിയുടെ ലോകം # 8 - അല്പം കളി, അല്പം കാര്യം

Image
അമ്മിണിക്കുട്ടിയുടെ ലോകം #8 - അല്പം കളി, അല്പം കാര്യം ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക      കുറച്ചു നേരം കാത്തിരുന്നപ്പോൾ കുഞ്ഞേടത്തിയും കളിക്കാനുള്ള ഉത്സാഹത്തിലായി. രണ്ടാളും കൂടി എന്ത് കളിക്കണം എന്ന ചർച്ചയായി. ഒളിച്ചു കളിക്കാം - അതാവുമ്പോൾ അധികം വിഷമമില്ല. ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നാൽ മതിയല്ലോ. ആരാദ്യം എണ്ണും എന്നായി അടുത്ത സംശയം.  'അമ്മിണിക്കുട്ടി ഒളിച്ചോളൂ ഞാൻ എണ്ണാം' എന്ന് കുഞ്ഞേടത്തി. നാലിറയത്തെ തൂണിന് മുന്നിൽ നിന്ന് 'ട്വെന്റി വരെ എണ്ണും. അപ്പഴ്യ്ക്കും ഒളിക്കണം ട്ടോ' എന്നും പറഞ്ഞു എണ്ണാൻ തുടങ്ങി. 'വൺ, ടൂ.. ത്രീ..' കുഞ്ഞേടത്തി എണ്ണിതുടങ്ങിയപ്പോഴേക്കും അമ്മിണിക്കുട്ടിയ്ക്ക് പരിഭ്രമമായി. എവിടെ ഒളിക്കും?  കൂടുതൽ ആലോചിക്കാൻ സമയമില്ല. തെക്കിണിയിൽ കയറാൻ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വലിഞ്ഞു കയറി, വലിയ തൂണിന് പിന്നിൽ ഒളിച്ചിരുന്നു. ചുറ്റും നല്ല ഇരുട്ടാണ്. കോസറിയും പായയും തലയിണയുമൊക്കെ മടക്കി വെച്ചിരിക്കുന്ന മൂലയിലേക്ക് നോക്കിയാൽ പേടിയാവും. ആരോ അവിടെ പേടിപ്പിക്കാൻ നിലയ്ക്കുന്നത് പോലെ.. കണ്ണിറുക്കിയടച്ച് അവൾ ശ്വാസമടക്കി നിന്നു.  'നയൻറ്റീൻ, ട്വെന്റി!.. എന്

യോർക്ക് മിൻസ്റ്റർ

Image
യോർക്കിലെ സുപ്രധാന ആകർഷണങ്ങളിൽ യോർക്ക് മിൻസ്റ്റർ തന്നെയാവും മുൻപന്തിയിൽ. വടക്കൻ യൂറോപ്പിലെ തന്നെ വലിയ പള്ളികളിൽ ഒന്നായ ഈ കത്തീഡ്രൽ ഗോഥിക്ക് മാതൃകയിലാണ് പണിതിട്ടുള്ളത്. 1200കളിലാണ് ഇവിടെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 ലധികം കൊല്ലം കഴിഞ്ഞ് 1470 കളിലാണ് നിർമ്മാണം പൂർത്തിയായത്.  എന്നാൽ ഇപ്പോഴുള്ള ഈ പള്ളി വരുന്നതിനും എത്രയോ മുൻപ് തന്നെ ഈ സ്ഥലത്ത് പള്ളിയും ആരാധനാകേന്ദ്രങ്ങളും ഒക്കെയുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.    യോർക്കിനെ ഒരു നഗരമായി സ്ഥാപിച്ചത് റൊമാക്കാരാണ്. ഏതാണ്ട് എഡി 70-ൽ യോർക്കിനെ അവരുടെ ശക്തികേന്ദ്രമാക്കിയപ്പോൾ ഇന്നത്തെ യോർക്ക് മിൻസ്റ്റർ നിലനില്ക്കുന്ന സ്ഥലത്ത് അവരുടെ ആസ്ഥാനമായ എബോർക്കം (Eboracum) അഥവാ കോട്ട സ്ഥിതി ചെയ്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ പള്ളിയുടെ അടിത്തറയുടെ കീഴിൽ നിന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു.  പള്ളിയുടെ undercroft(നിലവറക്കുണ്ട്?)-ൽ ആ അവശിഷ്ടങ്ങളുടെ ഒരു എക്സിബിഷൻ നമുക്ക് കാണാം. പഴയ റോമൻ കെട്ടിടത്തിന്റെ അവശേഷിപ്പുകൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്.  ഏതാണ്ട് 627 ലാണ് ഈ സ്ഥലത്ത് ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിലവിൽ വരുന്നത്. 732-ൽ മാർപാപ്പ ആദ്യത്

എന്റെ പ്രിയ നർത്തകിമാർ

Image
ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്. ഓർമ്മകൾ പിറകോട്ട് പായുമ്പോള് സ്കൂളില് പാട്ടും ഡാൻസും ഒക്കെയായി സജീവമായിരുന്ന ഏടത്തിയെയാണ് കാണാനാവുക. സ്കൂൾ യുവജനോത്സവത്തിലും മറ്റും ഗ്രൂപ്പ് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ നൃത്ത പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഏടത്തി. ഇല്ലത്തെ ഞങ്ങളുടെ ഒഴിവു വേളകൾ പാട്ടുകൾ കൊണ്ട് മാധുര്യം പകർന്നിരുന്ന ഏടത്തിയ്ക്ക് പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല. ഞങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഏടത്തി പാട്ടു പഠിക്കണ

കാലത്തിന്റെ മൂകസാക്ഷി

നരച്ച ആകാശത്തിനു കീഴെ, ഒന്ന് കണ്ണോടിച്ചാൽ കണ്ണെത്തും ദൂരത്തൊക്കെ കാണുന്നത് ദിനംപ്രതിയെന്നോണം ഉയരം കൂടി വരുന്ന കെട്ടിട്ടങ്ങളാണ്. അവയ്ക്കിടയിലൂടെ ഉയർന്നു കാണുന്ന ക്രെയിനുകൾ ആഫ്രിക്കൻ കാടുകളിലെ മരത്തലപ്പുകൾക്ക് മുകളിൽ കാണുന്ന ജിറാഫുകളുടെ തല പോലെ തോന്നിച്ചു. നിർമ്മാണാവശ്യങ്ങൾക്കനുസരിച്ച് അവ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അനുരാഗവിവശരായ ജിറാഫിണകളുടെ ചിത്രമാണ് മനസ്സിലേയ്ക്ക് ഓടിയെത്താറുള്ളത്. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയിൽ കിട്ടുന്ന അര നിമിഷത്തിന്റെ സ്വകാര്യതയിൽ ആ ക്രെയിനുകൾ പരസ്പരം കാതിലെന്തായിരിക്കാം മന്ത്രിച്ചിരിക്കുക എന്നിങ്ങനെയുള്ള ചില ഭ്രാന്തൻ ചിന്തകളും തോന്നാറുണ്ട്. എന്നാലിന്ന് അവയ്ക്കും അനക്കമില്ല. എത്ര നാളായിക്കാണും അവയിങ്ങനെ ഒരു ചിത്രത്തിലെന്ന പോലെ നിശ്ചലമായിട്ട്? അറിയില്ല.. ദിവസങ്ങൾ? അല്ല, ആഴ്ചകളോ മാസങ്ങളോ ആയിക്കാണണം... കാലത്തിന്റെ തടയാനാവാത്ത പ്രവാഹത്തിലേതോ നിമിഷത്തിൽ ഉറഞ്ഞു പോയൊരു നിശ്ചല ചിത്രം പോലെ അനക്കമില്ലാതെ അവയങ്ങനെ തലയുയർത്തി നിലക്കുന്നു. ഇരുണ്ട ആകാശത്തിന്റെ കീഴിൽ തെല്ലൊരു ഭയമുളവാക്കുന്ന കാഴ്ചയാണെങ്കിലും പരിചയത്തിന്റെ ഒരു ഊഷ്മളതയും അതിലുണ്ട് എന്

ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ

Image
വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല  കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു. എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ  മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)

കാലങ്ങൾക്കപ്പുറത്തു നിന്നുമുള്ള ചിത്രങ്ങൾ...

Image
ഒരു ദിവസം പതിവില്ലാതെ രാവിലെ തന്നെ മൊബൈലിൽ  മെസഞ്ചറിന്റെ മണികിലുക്കം.  പുതിയ സന്ദേശമുണ്ടെന്ന അറിയിപ്പ് കേട്ട് ആരാണാവോ എന്ന് കരുതി  നോക്കിയപ്പോൾ കപ്ലിങ്ങാട്ടെ  വീണ(അമ്മയുടെ കസിന്റെ മകന്റെ ഭാര്യ)യാണ്.  മെസേജ് തുറന്നപ്പാേൾ നാലഞ്ച് രേഖാചിത്രങ്ങളാണ് ... മുത്തശ്ശന്റെ (കപ്ലിങ്ങാട്ടെ കുട്ടമ്മാമൻ)  പെട്ടി തുറന്നു നോക്കിയപ്പോൾ അദ്ദേഹം സൂക്ഷിച്ചു വെച്ച സാധനങ്ങളുടെ കൂടെയുണ്ടായിരുന്നതാണ് എന്നും വീണ എഴുതിയിരിയ്ക്കുന്നു.  വളർത്തു നായ?  ആ ചിത്രങ്ങൾ നോക്കി കുറേ നിമിഷങ്ങൾ വല്ലാത്തൊരവസ്ഥയിൽ ഇരുന്നു പോയി. ചിത്രങ്ങൾക്ക് കീഴെ കെ കെ നമ്പൂതിരിപ്പാട് എന്ന കൈയ്യൊപ്പ് കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ  സങ്കടം കൊണ്ടാണോ അതോ രണ്ടും കൂടിയതാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ പറ്റാതെയായി.  അതിമനോഹരമായ ആ ചിത്രങ്ങൾ എന്റെ അമ്മാത്തെ മുത്തശ്ശൻ വരച്ചവയാണ്.  അമ്മാത്തെ മുത്തശ്ശനെക്കുറിച്ച് കേട്ടുകേൾവി തന്നെ കുറവാണ് - അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സേ ആയിരുന്നുള്ളൂ അദ്ദേഹം മരിയ്ക്കുമ്പോൾ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടുമില്ല. അമ്മയ്ക്കോ അമ്മാമൻമാർക്കോ അദ്ദേഹത്തിന്റെ രൂപമോ ഛായയാേ കൃത്യമായി ഓർമ്മയിൽ സൂക്ഷിയ്