Posts

മഴയെ പ്രണയിച്ചവൾ

Image
പണ്ടൊരു പെൺകുട്ടിയുണ്ടായിരുന്നു - മഴ പെയ്താൽ മനം തുള്ളുന്ന ഒരുവൾ. മഴത്തുള്ളികളെ പ്രണയിച്ചവൾ. മുറ്റത്ത് ആർത്തലച്ചു പെയ്യുന്ന മഴയിലേയ്ക്ക് ഓടിയിറങ്ങി മഴയിൽ കുതിർന്ന് ആനന്ദപുളകിതയായവൾ... നടവഴിയിലെ പടവുകളിലൂടെ മുറ്റത്തേയ്ക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ മറ്റാരും കാണാത്ത വെള്ളച്ചാട്ടങ്ങളെ കണ്ടവൾ. മഴത്തുള്ളികൾ 'ബ്ലും' 'ബ്ലും' എന്ന ശബ്ദത്തിൽ ഭൂമിയിൽ വന്നു പതിയ്ക്കുമ്പോൾ ഹൃദയത്തിൽ പെരുമ്പറ കൊട്ടിയിരുന്നവൾ... മഴ വെളളത്തിൽ എത്ര കളിച്ചാലും മതിവരാത്തവൾ. ചെളിവെള്ളം തെറുപ്പിച്ചാനന്ദിച്ച  അനുസരണക്കേടിന്റെ സമ്മാനം തുടയിൽ തിണർപ്പായി,  കണ്ണിൽ നിന്നും കണ്ണീരായി ഒലിച്ചിറങ്ങുമ്പോഴും ഉള്ളിൽ ആഹ്ലാദം തൂകിയവൾ... ഇടിനാദം മുഴക്കിയും മിന്നൽക്കൊള്ളി മിന്നിച്ചും ആകാശം പേടിപ്പെടുത്താൻ നോക്കുമ്പോൾ രാത്രിമഴയോട് കിന്നാരം പറഞ്ഞ് ചിരിച്ചവൾ. വീടുറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു വരുന്ന രാമഴയുടെ കിളിക്കൊഞ്ചൽ കേട്ടുറക്കത്തിൽ നിന്നുണർന്ന് ജനലിലൂടെ കൈ നീട്ടിയവളെ കൊഞ്ചിച്ചവൾ... ഒരു ചെറിയ ചാറ്റൽ മഴയുടെ കാലൊച്ച കേൾക്കുമ്പോൾ പതുങ്ങിച്ചെന്നവളുടെ പെയ്ത്ത് ശക്തിയാർജ്ജിയ്ക്കുന്നതും നോക്കിയിരുന്നിട്ടു

വേനലും മഴയും

Image
കുട്ടിക്കാലത്തെ വേനലോർമ്മകളിൽ പ്രധാനം അടുക്കളക്കിണറിലെ വെള്ളം കുറയുന്നതോടെ (പാറ കണ്ടു തുടങ്ങിയാൽ ആധിയാണ് - വെള്ളം വറ്റുമോ എന്ന്) ചെപ്പുകുടങ്ങളും ബക്കറ്റുമായി ഭൂതത്താൻ കിണറ്റിലേയ്ക്ക് വെള്ളം കോരാൻ പോകുന്നതാണ്. എല്ലാവരും അവരവരുടെ വലുപ്പവും ശക്തിയും അനുസരിച്ച് ബക്കറ്റുകളും കുടങ്ങളും തിരഞ്ഞെടുക്കും. അവധിക്കാലമാഘോഷിയ്ക്കാൻ ഇല്ലത്തു വരുന്ന മരുമക്കളും മറ്റു ബന്ധുക്കളുമൊക്കെ ഇതിൽ പങ്കാളികളായേ പറ്റൂ. രാവിലെയും വൈകുനേരവും തൊടിയിൽ അല്പ ദൂരെ സ്ഥിതി ചെയ്യുന്ന ഭൂതത്താൻ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടു വന്ന് അടുക്കളയിലെ ചരക്കിലോ (സദ്യയ്ക്ക് പായസമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ ഓട്ടുരുളി) ചെമ്പിലോ നിറയ്ക്കണം. ആൾമറയില്ലാത്ത ഭൂതത്താൻ കിണറ്റിൽ വേനൽക്കാലമാവുമ്പോഴേയ്ക്കും പുതിയ കയറ്റും വെള്ളം കോരാനുള്ള ബക്കറ്റും ഒക്കെ തയ്യാറായിട്ടുണ്ടാവും. രണ്ടു മരക്കാലുകൾ കിണറ്റിലേയ്ക്ക് അല്പം ചാരി നിൽക്കുന്നതിൽ അവയ്ക്കു കുറുകെ മുകളിലായി ഒരു മരക്കാല് കെട്ടിയുറപ്പിച്ചിരിയ്ക്കും. അതിൻമേലാണ് കപ്പി തൂക്കിയിടുക.     ഒരു വക്കത്ത് ഇട്ടിരിയ്ക്കുന്ന തടിക്കഷ്ണത്തിൽ ചവുട്ടി കാലുറപ്പിച്ച് വേണം വെള്ളം കോരാൻ (ആ പലകകൾക്കി

മതിലുകൾ പറയുന്ന കഥ -1

Image
കഴിഞ്ഞ വർഷം അവസാനത്തിൽ ഞാൻ രണ്ടു മതിലുകൾ കാണാനിടയായി - അവയെക്കുറിച്ചു പറയാതെ വയ്യ! ആദ്യത്തേത് ഒരുപക്ഷേ എല്ലാവരും കേട്ടിരിക്കാൻ ഇടയുള്ള 'ബെർലിൻ മതിൽ'  ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിസമാപ്തിയ്ക്കു ശേഷം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി (ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി-FRG)  സഖ്യകക്ഷികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ  ആയപ്പോൾ കിഴക്കൻ ജർമനി (ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക്-GDR) എന്നറിയപ്പെട്ട പ്രവിശ്യ സോവിയറ്റ് യൂണിയന്റെ കീഴിലായി. ബർലിൻ മതിൽ - ഒരു പനോരമ (നടുവിൽ കാണുന്ന കോൺക്രീറ്റ് ഫലകങ്ങളാണ് മതിൽ) പശ്ചിമ ജർമനിയിൽ പാർലിമെന്ററി ജനാധിപത്യവുംക്യാപിറ്റലിസവും ലേബർ യൂണിയനുകളും സർക്കാരിന്റെ കൈകടത്തലുകൾ ഇല്ലാത്ത സ്വതന്ത്രപള്ളികളും (free church) ഉണ്ടായപ്പോൾ താരതമ്യേനെ ചെറുതായ കിഴക്കൻ ജർമ്മനി സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി (SED) യുടെ കീഴിൽ  മാർക്സിസ്റ്റ്-ലെനിനിസ്റ്റ്-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പേരിൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായി എന്ന് പറയാം.  മതിൽ ബർലിനെ വിഭജിച്ച കഥ പറയുന്ന ഗൈഡ്  ഭൂമിശാസ്ത്രപരമായി ബെ

ബിർക്നൗവിലേയ്ക്ക്

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക മരണ കവാടം  ഔഷ്‌വിറ്റ്സ് -1ൽ നിന്നും ബസ്സിൽ ഒരഞ്ചു മിനിറ്റേ വേണ്ടൂ ഔഷ്‌വിറ്റ്സ് -2 എന്ന ബിർക്നൗലേയ്ക്ക്. ബസ്സിറങ്ങി വിറയ്ക്കുന്ന കാലോടെയും വിങ്ങുന്ന ഹൃദയത്തോടെയും ചിത്രങ്ങളിലൂടെ ഏറെ പരിചിതമായ ആ കവാടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നേ കാണാം ആ കെട്ടിടം... രാക്ഷസമുഖം രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനൊടുവിൽ അതിനു മുന്നിലെത്തി. ഭീമാകാരമായ വായ പൊളിച്ചു മനുഷ്യരെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന ഒരു സത്വത്തെ ഓർമ്മിപ്പിച്ചു മുൻവശത്തു നിന്നുള്ള കാഴ്‌ച! വിദ്വേഷത്തിൻ്റെ നീണ്ട നാവെന്ന പോലെ റെയിൽപാളങ്ങൾ ആ വായിൽ നിന്നും നീണ്ടു വരുന്നു. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിലെ രാക്ഷസൻ വായും പൊളിച്ചു നിൽക്കുന്നതാണെന്നു തോന്നി. വേഗം കുറച്ചു ഫോട്ടോ എടുത്ത് ഗൈഡിൻറെ അടുക്കലേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും അയാൾ അവിടുത്തെ ചരിത്രം പറഞ്ഞു തുടങ്ങിയിരുന്നു. ഔഷ്‌വിറ്റ്സ് -1ൽ സ്ഥലം തികയാതെ വന്നപ്പോൾ നിർമ്മിച്ചതാണ് ബിർക്നൗവിലെ കോൺസെൻട്രേഷൻ ക്യാമ്പ്. (ക്യാമ്പിന്റെ മതിലകത്തേയ്ക്ക് നീണ്ടു പോകുന്ന റെയിൽ പാത ചെന്നവസാനിക്കുന്നത് ഗ്യാസ് ചേമ്പറിനു മുന്നിലാണ്). യൂറോപ്പിന്റെ നാ

ഔഷ്‌വിറ്റ്സിലേയ്ക്ക്

Image
ജനുവരി 27 ഹോളോകോസ്ററ് മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ ഈയിടെ നടത്തിയ  ഔഷ്‌വിറ്സ് യാത്രയെപ്പറ്റി അല്പം പറയട്ടെ: ഔഷ്‌വിറ്റ്സിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് സുഹൃത്തും  ബ്ലോഗറുമായ അരുൺ ആർഷയുടെ  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന പുസ്തകത്തിലൂടെ ആണെന്ന് പറയാം. അതു വരെ  രണ്ടാം ലോക മഹായുദ്ധത്തിനെക്കുറിച്ചും ജൂതവംശഹത്യയെക്കുറിച്ചും മറ്റും വളരെ പരിമിതമായ അറിവേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഔഷ്വിറ്സ് -1    2014-ഇൽ അരുൺ ആർഷയുടെ  പുസ്തകം വായിച്ചപ്പോഴാണ് നാസികൾ നടത്തിയ ജൂതവംശഹത്യയുടെ വ്യാപ്തിയും  ക്രൂരതയും ഒരല്പമെങ്കിലും മനസ്സിലാക്കിയത്.  'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി'  എന്നെ സംബന്ധിച്ചിടത്തോളം ലോകചരിത്രത്തിലേക്കുള്ള  ഒരു വാതിൽ തുറക്കലായിരുന്നു എന്ന്  ഇപ്പോൾ തോന്നുന്നു. അന്ന് ആ പുസ്തകം വായിച്ചു കഴിഞ്ഞിട്ടും അതിലെ കഥയും നായകനായ റെഡ്‌വിന്റെ ജീവിതവും എന്നെ വിടാതെ പിടികൂടി. ഒരു നിയോഗമെന്നോണം അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഞാൻ ചെയ്യുകയുണ്ടായി - അരുണിന്റെ അനുവാദത്തോടെ തന്നെ. അത് പബ്ലിഷ് ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ വിജയിച്ചില്ല എങ്കിലും ആ പുസ്‌തകം എന്റ