നല്ല മലയാളം 4 - വര്‍ണവികാരം

ആമുഖം: മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ മാസികയായ e-മഷിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന നല്ല മലയാളം എന്ന പംക്തിയിലെ നാലാം ഭാഗമാണിത്. ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ടാമത്തെ ഭാഗം, ദാ, ഇവിടെയും, മൂന്നാം ഭാഗം ഇവിടെയും ഉണ്ട്. ഈ പംക്തി വേണ്ട വിധം തയ്യാറാക്കുന്നതില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് ചെറുതല്ല; അതിനാല്‍ ഈ പോസ്റ്റില്‍ അവരുടെ സംഭാവന കൃതജ്ഞതയോടെ സ്വീകരിക്കുന്നു - പ്രത്യേകിച്ചും നാസ്സര്‍ അമ്പഴേക്കല്‍, അരുണ്‍ ചാത്തംപൊന്നത്ത് എന്നിവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരോടുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു..
കഴിഞ്ഞ ലക്കത്തില്‍ വര്‍ണവിഭാഗങ്ങളെക്കുറിച്ചും, സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ ഉച്ചാരണം, എഴുത്ത് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞുവല്ലോ.  ഇത്തവണ വര്‍ണവികാരത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.


വംശപാരമ്പര്യം, ഉച്ചാരണശുദ്ധിയിലുള്ള അശ്രദ്ധ, അജ്ഞത എന്നിവ മൂലം വര്‍ണങ്ങള്‍ക്ക് സംഭാഷണത്തില്‍ മാറ്റം വരാറുണ്ട്. ഇത്തരം മാറ്റങ്ങളെയാണ് 'വര്‍ണവികാരം' എന്നു പറയുന്നത്.  കുത്തിയിരിക്കുക എന്നതിനു പകരം കുത്തൃക്കുക, വിമ്മിട്ടം എന്നതിനു പകരം വിമ്മിഷ്ടം എന്നും, പട്ടിണി എന്നതിനു പകരം പഷ്ണി എന്നൊക്കെ പറയുന്നത്  തെറ്റായ ഉച്ചാരണമാകുന്നു. ഇവ വര്‍ണങ്ങളെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അജ്ഞത കൊണ്ടുണ്ടാകുന്ന വര്‍ണവികാരങ്ങള്‍ക്ക് വ്യാകരണത്തില്‍ സ്ഥാനമില്ല എന്നാണ് വിദഗ്ദ്ധന്മാര്‍ പറയുന്നത്.

എന്നാല്‍ ചില ഉച്ചാരണ വ്യത്യാസങ്ങള്‍ വ്യാകരണം അംഗീകരിച്ചവയാണ്. ഉച്ചാരണത്തിലുള്ള മാറ്റങ്ങള്‍ക്ക് ചില നിയമങ്ങളും വ്യാകരണം നിര്‍ദേശിക്കുന്നു. അവയാണ് ഇനി പറയാന്‍ പോകുന്നത്. 

ഉച്ചരിക്കാന്‍ പ്രയാസമുള്ള ചില ശബ്ദങ്ങളെ ക്രമേണ ലഘൂകരിച്ച് ഉച്ചരിക്കുന്നതിന് ഔദാസീന്യ ന്യായം എന്ന് പറയുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉദാസീനതയില്‍ നിന്നുമാണ് ഈ വികാരം ഉടലെടുക്കുന്നത്. ഉച്ചാരണസുഖമാണ് ഈ മാറ്റത്തിനു പിന്നില്‍. ഉദാ: ഇല - എല; രവി -രെവി

ഇനി വര്‍ണവികാരങ്ങള്‍ ഏതൊക്കെ വിധത്തില്‍ ഉണ്ടാവുമെന്ന് നോക്കാം...

 1)      കാരത്തെ ഉച്ചാരണസുഖത്തിനായി കാരമാക്കി മാറ്റാറുണ്ട്. മൃദുക്കളും (, , , , ) പദാദിയില്‍ വരുന്ന മധ്യമങ്ങളും (, , , ) ഉച്ചരിക്കാന്‍ താരതമ്യേന പ്രയാസമുള്ളതിനാല്‍ അവയോട് ചേരുമ്പോഴാണ്കാരത്തില്‍ നിന്നും കാരത്തിലെക്കുള്ള മാറ്റം ഏറെ പ്രകടമാവുക.

ഗമ
ഗെമ
ബലം
ബെലം
രമ
രെമ
ജലം
ജെലം
യക്ഷന്‍
യെക്ഷന്‍
ലങ്ക
ലെങ്ക

(‘കാരത്തിന് പദാദിയില്‍ കാരോച്ചാരണം പതിവില്ല. എന്നാല്‍ ദേവകള്‍ എന്നിങ്ങനെയുള്ള പദങ്ങളില്‍ വെകാരോച്ചാരണം കണ്ടുവരുന്നു).

അത് പോലെ മൃദുക്കളുടേയും മധ്യമങ്ങളുടെയും പിന്നില്‍ വരുന്ന കാരം കാരമായാണ് ഉച്ചരിക്കുന്നതെങ്കിലും എഴുതുമ്പോള്‍ അവ കാണാറില്ല. ഇങ്ങനെ ദുഷിക്കുന്ന കാരത്തെ താലവ്യ കാരം എന്ന്‍ പറയുന്നു. ശരിയായ കാരം ശുദ്ധം. അകാരത്തിന്‍റെ സ്വഭാവമനുസരിച്ച് ധാതുവിന് ചിലപ്പോള്‍ അര്‍ത്ഥവ്യത്യാസം സംഭവിക്കാറുണ്ട്.

ശുദ്ധം
താലവ്യം
മറക്കുക (ഓര്‍മയില്ലാതാവുക)
മറയ്ക്കുക (ഒളിപ്പിച്ചു വയ്ക്കുക)
കിടക്കുക (ശയിക്കുക)
കിടയ്ക്കുക (ലഭിക്കുക)
ഇരക്കുക (യാചിക്കുക)
ഇരയ്ക്കുക (മുഴങ്ങുക)
കലക്ക് (കലക്കിയത്)
കലയ്ക്ക് (കലയ്ക്കു വേണ്ടി)
 
  2)      താലവ്യമായ അകാരത്തില്‍ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലും സ്വരമോ, ഇരട്ടിച്ച പ്രത്യയമായ തകാരമോ ചേര്‍ന്നാല്‍ കാരം ആഗമിക്കും.
ലേഖ
ലേഖയുടെ
ലേഖയ്ക്ക്
ചിത
ചിതയുടെ
ചിതയ്ക്ക്
ചമ
ചമയുക
ചമയ്ക്കുക
കുറ
കുറയുക
കുറയ്ക്കുക

  3)     സംസ്കൃത പദങ്ങളുടെ അവസാനത്തില്‍ വരുന്ന കാരം മലയാളത്തില്‍ വരുമ്പോള്‍ ഹ്രസ്വവും താലവ്യവും ആയി മാറുന്നു.
സംസ്കൃതം
മലയാളം
ആശാ
ആശ
പ്രഭാ
പ്രഭ
കലാ
കല
രേഖാ
രേഖ

ഇവയോട് വിഭക്തി പ്രത്യയം ചേര്‍ക്കുമ്പോള്‍ മാത്രമേ ''കാരത്തിന്‍റെ താലവ്യച്ഛായ പ്രകടമാകൂ - രേഖയില്‍, രേഖയ്ക്ക്, രേഖയോട് എന്നിപ്രകാരം. 

  4)      പാദാദിയില്‍ ‘ഇ’കാരം തനിച്ചു നിന്നാലും വ്യഞ്ജനം ചേര്‍ന്നു നിന്നാലും അവ ദുഷിച്ച് ‘എ’കാരമാവുന്നു. എന്നിരുന്നാലും ചിലപ്പോള്‍ ‘ഇ’കാരം തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇല
എല
പിട
പെട
വിറക്
വെറക്
നിലം
നെലം

  5)      ചിലപ്പോള്‍ ഭ്രമമൂലകമായി ‘എ’കാരത്തെ ‘ഇ’കാരമായും, ‘ഇ’കാരത്തെ ‘ഉ’കാരമായും ഉച്ചരിക്കാറുണ്ട്.

ചെലവ്
ചിലവ്
എനിക്ക്
ഇനിക്ക്
പിരളുക
പുരളുക
പിറകെ
പുറകെ
   
  6)      പാദാദിയിലുള്ള ‘ഉ’കാരം ‘ഒ’കാരമാക്കി പറയുന്നു.

പുക
പൊക
ഉണ്ട്
ഒണ്ട്
കുല
കൊല
കുരങ്ങന്‍
കൊരങ്ങന്‍

  7)      സംസ്കൃതത്തിലെ ‘ഋ’കാരം മലയാളത്തില്‍ ‘അ’കാരമായോ, ‘ഇ’കാരമായോ മാറുന്നു. ഉദാ: കൃഷ്ണന്‍- കണ്ണന്‍; വൃഷഭം - ഇടവം.


  8)      ചിലരാകട്ടെ, അജ്ഞത മൂലം ‘ഋ’കാരത്തെ ‘അര്‍’ എന്നാക്കുന്നു.

പ്രവൃത്തി
പ്രവര്‍ത്തി
നിവൃത്തി
നിവര്‍ത്തി

  9)      ‘ഐ’കാരം ഉച്ചരിക്കുമ്പോള്‍ ‘അയ്‌’ എന്നാക്കി മാറ്റുന്നു. ഉദാ: കൈയ്യില്‍ - കയ്യില്‍; വൈയാകരണന്‍ - വയ്യാകരണന്‍

  10)   ധാതുക്കളില്‍ ഓഷ്ഠ്യസ്വരങ്ങള്‍ക്ക് ശേഷം സന്ധികാര്യമായി ആഗമിക്കുന്ന ‘വ’കാരം ‘ക’കാരമായി മാറുന്നു. ഉദാ: തടവുന്നു–തടകുന്നു; പോവുന്നു–പോകുന്നു; വേവുന്നു–വേകുന്നു; ചാവുന്നു-ചാകുന്നു.

 11)   പദങ്ങളുടെ നടുവിലെ ‘ക’കാരം പലപ്പോഴും ലോപിക്കുകയും, അതിനു പകരം മുന്‍സ്വരം ഹ്രസ്വമാണെങ്കില്‍ നീളുകയും ചെയ്യുന്നു. ഉദാ: ചെയ്തുകൊള്ളുന്നു – ചെയ്തോളുന്നു; പകുതി – പാതി.

 12)   പാദാദിയിലല്ലാതെ വരുന്ന ‘ക’കാരം ‘ഹ’കാരമായി ചിലപ്പോള്‍ രൂപാന്തരപ്പെടും. ഉദാ: പുക-പൊഹ; വക-വഹ; മകന്‍- - മഹന്‍; തുക-തൊഹ.

 13)   ‘ങ’കാരം ഇരട്ടിച്ചോ സ്വവര്‍ഗഖരമായ ‘ക’കാരത്തിനു മുമ്പിലോ മാത്രമേ നില്ക്കൂ. അനുനാസികാതിപ്രസരനിയമമനുസരിച്ച് ദിത്വം വരുമ്പോള്‍ ചിലയിടങ്ങളില്‍ മുന്‍സ്വരം താലവ്യമാണെങ്കില്‍ ഒരു താലവ്യച്ഛായകൂടിയുണ്ടാകും. ഉദാ: വഴുതനങ്ങ-വഴുതനയ്ങ്ങ; ഒതളങ്ങ-ഒതളയ്ങ്ങ.

 14)   തമിഴിലെ ‘ന’കാരത്തിനു പല മലയാള ശബ്ദങ്ങളിലും ‘ഞ’കാരം കാണാം. ഉദാ: നണ്ട്-ഞണ്ട്; നാന്‍ -ഞാന്‍; ന്യായം-ഞായം

 15)   സംസ്കൃതത്തിലെ ‘ഡ’കാരം മലയാളത്തിലെത്തുമ്പോള്‍ ‘ഴ’കാരവും ‘ള’കാരവും ആകാറുണ്ട്. ഉദാ: നാഡിക – നാഴിക; സമ്രാഡ്-സമ്രാള്‍

 16)   ഇരട്ടിച്ച റ(റ്റ)കാരത്തിനു പകരം ഇരട്ടിച്ച ‘ത’കാരവും, നേരെ മറിച്ചും ചിലയിടത്ത് കാണാറുണ്ട്‌. ഉദാ: വില്തു – വിറ്റു; അകറ്റുക – അകത്തുക; എല്ലാറ്റിലും – എല്ലാത്തിലും.

 17)   സംസ്കൃതത്തിലെ ‘ത’വര്‍ഗസ്ഥാനത്ത് ചിലപ്പോള്‍ മലയാളത്തിലെ ‘ട’വര്‍ഗം കാണാറുണ്ട്. ഉദാ: പത്തനം-പട്ടണം; വൈദൂര്യം-വൈടൂര്യം (വൈഡൂര്യം)

 18)   സ്വരമോ മാധ്യമമോ പരമായാല്‍ മാത്രമേ ‘ത’കാരത്തിനു മലയാളത്തില്‍ സ്വന്തം ധനിയുണ്ടാകൂ. തനിയെ നില്‍ക്കുകയോ, പൂര്‍ണ വ്യഞ്ജനം പരമാകുകയോ ചെയ്‌താല്‍ ‘ല’കാര ധ്വനിയോടെയാണ് ഉച്ചരിക്കുക. ഉദാ: വശാദ്-വശാല്‍; ഉത്‌സവം-ഉല്സവം.

 19)   ‘ത’വര്‍ഗം താലവ്യാദേശം കൊണ്ട് പൊരുത്തപ്രകാരം ‘ച’വര്‍ഗമായി മാറും. ഉദാ: പിടിഞ്ഞു-പിടിച്ചു; ചീന്തു-ചീഞ്ഞു.

 20)   കാരിതധാതുക്കളിലെ ‘ക’കാരാഗമാത്തിനു പകരം ചിലപ്പോള്‍ ‘പ’കാരം വരും. ഉദാ: കേള്‍ക്കാന്‍- കേള്‍പ്പാന്‍; കേള്‍ക്കൂ-കേള്‍പ്പൂ.

 21)   സന്ധിയില്‍ തമിഴിലെ ‘മ’കാരം മലയാളത്തില്‍ ‘വ’കാരമാകും. എന്നാല്‍ പ്രകൃതിയില്‍ നേരെ മറിച്ചാകും – തമിഴിലെ ‘വ’കാരം മലയാളത്തില്‍ ‘മ’കാരമാകും. ഉദാ: ധനമ്+ഉം=ധനവും; ചൊല്ലുമ്+ആന്‍=+ = ചൊല്ലുവാന്‍; വണ്ണാന്‍ -മണ്ണാന്‍; വിഴുങ്ങുക-മിഴുങ്ങുക.

 22)   ‘യ’കാരത്തിനു പകരം പലയിടത്തും ‘ന’കാരം ഉപയോഗിക്കാറുണ്ട്. ഉദാ: ആയ-ആന; വിലസിയ-വിലസിന; യാന്‍ -നാന്‍( (ഞാന്‍); യുഗം-നുകം.

 23)   ‘ശ’കാരത്തിന് ബലം കുറച്ചാല്‍ അത് ‘യ’കാരമാവും. അതുപോലെതന്നെ ‘യ’കാരത്തിന് ബലം കൂട്ടിയാല്‍ അത് ‘ശ’കാരവുമാകും. ഉദാ: പശു-പയു; കശം-കയം; വിയര്‍പ്പ്-വിശര്‍പ്പ്; വായല്‍-വാശല്‍( (വാതല്‍)

 24)   രേഫം അവസാനം വരുമ്പോള്‍ പലയിടത്തും ‘റ’കാരമാകും. ഉദാ: തേര്- തേര്‍; അവര്-അവര്‍; നേര്-നേര്‍

 25)   ‘ഴ’കാരം പലയിടത്തും ‘ള’കാരമാക്കാറുണ്ട്. ഉദാ: അപ്പോഴ്-അപ്പോള്‍; കിഴവന്‍-- കിളവന്‍.

 26)   ‘ല’കാരങ്ങള്‍ക്കും ‘ള’കാരങ്ങള്‍ക്കും അനുനാസികയോഗത്തില്‍ പൊരുത്തമോപ്പിച്ച് യഥാക്രമം ‘ന’കാരവും, ‘ണ’കാരവും ആദേശമായി വരും. ഉദാ: നെല്+മണി=നെന്മണി; നല്+നൂല്‍=നന്നൂല്‍; വെള്+മ=വെണ്മ; ഉള്+മ=ഉണ്മ.

 27)   രേഫം, ‘ല’കാരം എന്നിവകൊണ്ട് ആരംഭിക്കുന്ന ശബ്ദങ്ങള്‍ സംസ്കൃതത്തില്‍ നിന്നെടുത്താല്‍ അവയ്ക്കുമുന്നില്‍ അ, ഇ, ഉ, ഈ എന്നീ സ്വരങ്ങളിലൊന്നു ചേര്‍ക്കുന്നു.

രാജാവ്
അരചന്‍
ലവങ്ഗം
ഇലവര്‍ങം
ലോകം
ഉലക്
രൂപം
ഉരുവം
ലങ്ക
ഇലങ്ക
ലാക്ഷാ
അരക്ക്

    28)   ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങള്‍ പാദാദിയില്‍ വരുമ്പോള്‍ വിട്ടുകളയുകയും, പദമധ്യത്തില്‍ വന്നാല്‍ പൊരുത്തപ്രകാരം ച, ട, ത, ക, എന്നീ ഖരങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു.

ശ്രാവണം - ഓണം
ശ്രവിഷ്ഠം – അവിട്ടം
ഈശ്വരന്‍ - ഈച്ചരന്‍
ശുഷ്കം – ചുക്ക്
കൃഷ്ണന്‍ - കണ്ണന്‍
സാക്ഷി – ചാട്ചി
സന്ധ്യ – അന്തി
മാസം – മാതം
മനസ് - മനത്
ഹിതം – ഇതം
ഹിരണ്യം – ഇരണ്യം
മോഹം – മോകം

നാം സംസാരിക്കുന്ന വാക്കുകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ‘വര്‍ണവികാര’ത്തോടുള്ള എത്ര വാക്കുകള്‍ നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നു – അവ എങ്ങനെ ഉരുത്തിരിഞ്ഞു വന്നുവെന്നറിയാതെത്തന്നെ!!! ഇനിയും ഇത്തരം രസകരമായ കാര്യങ്ങള്‍ മലയാള ഭാഷയെ അടുത്തറിയുമ്പോള്‍ നമുക്ക് ലഭിക്കും. അത്തരം അറിവുകളുമായി അടുത്തലക്കം വീണ്ടും കാണാം – അതുവരെ മലയാളത്തിന്‍റെ മാധുര്യം ആവോളം നുകരാം...   

PS: ഭാഷാ വിദഗ്ദ്ധയല്ലാത്ത എനിക്ക് ഈ സംരഭത്തിന് താങ്ങായി വര്‍ത്തിക്കുന്നത് മലയാള വ്യാകരണ പുസ്തകങ്ങളാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ മിക്കതും അവയില്‍ നിന്ന് അതേപടി പകര്‍ത്തിയതും ആണ്. അതിനാല്‍ ഈ പംക്തിക്ക് ശക്തി പകര്‍ന്നു തരുന്ന   ഭാഷാ പണ്ഡിതന്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. 

Comments

നന്നായിട്ടുണ്ട്. നന്ദി.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം