Posts

നില്‍ക്കുകയാണിപ്പോഴും...

Image
നാടു ഭരിക്കുമാലയത്തിനു മുന്നിലായ് ന്യായമാം നീതി തന്‍  പ്രസാദത്തിന്നായ് നില്‍ക്കുവാന്‍ തുടങ്ങിയിട്ടേറെ നാളായ് നിസ്സഹായരാം പ്രാണന്മാര്‍ രാപ്പകലുകളായ്... ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും പതിവിന്‍ പടി മാറി വരുന്നുണ്ടിവിടെ മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ- ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍ വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട- തില്ലയൊട്ടും പച്ച നോട്ടിന്‍ പടപടപ്പ്‌; വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍ തണലില്‍ തലചായ്ക്കാനുള്ള സുകൃതം! കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു.... കൂട്ടത്തിലിണ്ടിവിടെ നില്‍ക്കുന്നു പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും വീര്യമൊട്ടും ചോര്‍ന്നിടാതെ... ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ ഈ രോദനം കേള്‍പ്പാന്‍ ചെവിയില്ലാത്തവര്‍ നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍??? കാടിന്‍റെ മക്കളെന്നു പേരു നല്‍കിയെന്നാകിലും, ഈ നാടിന്‍റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ... കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ് സഹജീവികളെച

“അമ്മീമകഥകള്‍” - അമ്മ മധുരം പകരും നന്മയുടെ കഥകള്‍

Image
( മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരണമായ ഇ-മഷി ഓണ്‍ലൈന്‍ മാസിക യുടെ മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) എച്ച്മുക്കുട്ടിയെ പരിചയപ്പെടുന്നത് ഈയടുത്താണ് – ബ്ലോഗര്‍ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമായ അവരുടെ എഴുത്ത് വളരെ കുറച്ചേ ഞാന്‍ വായിച്ചിട്ടുള്ളുവെങ്കിലും വേറിട്ടതാണ് എന്ന തോന്നലാണ് എന്നില്‍ ഉണ്ടായിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 'അമ്മീമക്കഥകള്‍' എഴുത്തുകാരിയുടെ കൈയൊപ്പോടെ കിട്ടാന്‍ എന്താ വഴി എന്ന എന്‍റെ ചോദ്യത്തിനു മറുപടിയായി 'ഞാന്‍ അയച്ചു തരാം' എന്ന്‍ പറയുകയും, ഏറെ തിരക്കുകള്‍ക്കിടയിലും ഇക്കാര്യം ഓര്‍ത്തുവെച്ച്, എനിക്ക് പുസ്തകം അയച്ചു തരികയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇല്ലാത്ത സമയത്താണ് പുസ്തകം എന്റെ വിലാസത്തില്‍ എത്തിയത്. പിന്നീട് പുസ്തകം കൈയില്‍ക്കിട്ടിയപ്പോള്‍ പതിവില്ലാത്തവിധം ജോലിത്തിരക്കും! എന്നാലും അല്പാല്പമായി കിട്ടിയ (കണ്ടെത്തിയ) ഇടവേളകളില്‍ ഞാന്‍ അമ്മീമ കഥകള്‍ വായിച്ചു. അമ്മീമക്കഥകളെ ഒറ്റവാക്കില്‍  നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒരു ബാല്യകാലസ്മരണയാണെന്ന് തോന്നുമെങ്കിലും, അത് അതിലുമധിക

സഫാരി വിശേഷങ്ങള്‍ (കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര - രണ്ടാം ഭാഗം)

Image
യാത്രയുടെ തുടക്കം ദാ ഇവിടെയുണ്ട്  കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര ഗവിയിലെ പ്രഭാതം  രാപ്പാടികളുടെ പാട്ടുകേട്ട് ഏറെ സുഖകരമായ ഉറക്കത്തിലാണ്ടു പോയ ഞാന്‍ അലാറം അടിച്ചിട്ടെന്ന പോലെ കൃത്യം അഞ്ചു മണിക്കുതന്നെയുണര്‍ന്നു. നനുത്ത കാറ്റും അനേകം കിളികളുടെ കളകളനാദവുമായാണ് ആ പ്രഭാതം ഞങ്ങളെ വരവേറ്റത്. പ്രഭാതകര്‍മ്മങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ വേഗം തയ്യാറായി. ഒരല്പ നേരം ടെന്റിനു മുന്നില്‍ത്തന്നെ നിന്ന്, നിര്‍മ്മലമായ ആ പുലരിയുടെ അതുല്യ സൌന്ദര്യം മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് ഞങ്ങള്‍ റിസെപ്ഷന്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ തോതില്‍ മഞ്ഞു മൂടി നില്‍ക്കുന്ന പ്രകൃതിയില്‍ അധികമെങ്ങും കാണാത്ത ഒരു നവത്വം തുളുമ്പി നില്‍ക്കുന്നത് പോലെ തോന്നി. ഒരു നിമിഷ നേരം പോലും നിശബ്ദമല്ലാത്ത കാട് - കുരുവികളും തേന്‍ കിളികളും കാട്ടുമൈനയും ബുള്‍ബുളുകളും എന്നുവേണ്ട, പേരറിയാത്ത അനേകം പക്ഷികള്‍ അവരവരുടെ മധുര സ്വരത്തില്‍ പാടിക്കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുകയായിരുന്നു. പ്രകൃതി രാവിന്‍റെ കരവലയത്തില്‍ നിന്നും പുലരിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഉദയത്തിനു മുന്‍പുള്ള നേര്‍ത്ത ഇരുട്ടില്‍ ചെറു കുളിരും

കാടിന്റെ കുളിര്‍മയിലേക്ക് ഒരു യാത്ര

Image
ഏറെ കാലത്തിനു ശേഷമാണ് ഇത്തരമൊരു യാത്ര - കാട്ടിലേക്കുള്ള യാത്രകള്‍ എന്നും എന്റെ പ്രിയപ്പെട്ട യാത്രകളില്‍ പെടും. മിക്കവാറും യാത്രകളില്‍ കാട്ടിലെ അന്തേവാസികളെയൊന്നും കാണാന്‍ കിട്ടാറില്ലെങ്കിലും, ഇന്നെങ്കിലും കടുവയെ കാണാം, ആനയെ കാണാം എന്ന പ്രതീക്ഷയില്‍ ഇറങ്ങിത്തിരിക്കുന്ന കാനനയാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു. ഇത്തവണത്തെ യാത്രയും ഏറെ പ്രതീക്ഷയോടെ തന്നെയാണ് തുടങ്ങിവെച്ചത്.... ഗവിയെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് ഏതോ മാസികയില്‍ ഒരു ലേഖനം വായിച്ചതിനെ തുടര്‍ന്നാണ്‌. എന്നാല്‍ പല തിരക്കിലും ആ സ്ഥലം വിസ്മൃതിയില്‍ ആണ്ടുപോയി. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ഓര്‍ഡിനറി എന്ന സിനിമ കാണുകയും, അതിലൂടെ ഗവി വീണ്ടും മനസ്സില്‍ ഒരു മോഹമായി മാറുകയും ചെയ്തത്. എന്നാലും പല പല കാരണങ്ങള്‍ കൊണ്ട് അവിടേക്ക് ഒരു യാത്ര നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ അവധിക്കാലത്ത്‌ മൂന്ന് ദിവസം അടുപ്പിച്ച് അവധികിട്ടിയപ്പോള്‍ പതിവുള്ള ബന്ധുഗൃഹസന്ദര്‍ശനങ്ങള്‍ മാറ്റി വെച്ച്, ഗവിയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു... എന്നാല്‍ എപ്പോഴും ആര്‍ക്കും എങ്ങനെയും കടന്നു ചെ

കാണാതെ കാണുമ്പോള്‍

Image
ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്! കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്‌, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ  വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അ

1983 - എന്റെ തോന്നലുകള്‍

Image
ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ആസ്വാദനക്കുറിപ്പ്‌

Image
പുസ്തകത്തിന്‍റെ മുന്‍ കവര്‍ 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തില്‍ ഈ കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു പുത്തന്‍ വായനാനുഭവമാണ് അത് പകര്‍ന്നു നല്‍കിയത്. പുസ്തകത്തെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ - സ്വന്തം കയ്യൊപ്പോടെ ഈ പുസ്തകം എനിക്ക് സമ്മാനിച്ചതിന്! പുസ്തകം കയ്യില്‍ കിട്ടിയതിനു ശേഷം പത്തു പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് വായന തുടങ്ങിയത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേടിലെ വരികള്‍ വായിക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ വായന നീണ്ടു പോയി - അതിനിടയില്‍ പുസ്തകം ഒന്ന് മറിച്ചു നോക്കാനുള്ള അഭിനിവേശത്തെ മന:പൂര്‍വ്വം നിയന്ത്രിച്ചു - വായന തുടങ്ങിയാല്‍ അതവസാനിച്ചല്ലാതെ പുസ്തകം താഴെവെക്കാന്‍ കഴിയില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ! ഒടുവില്‍ അക്ഷമയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി - മുന്‍പ് സൂചിപ്പിച്ച പോലെതന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു... അവസാന പേജും വായിച്ചവസാനിച്ചപ്പോള്‍ ഈ യാത്ര ഇത്രവേഗ